Saturday, August 15, 2020

മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള.....

 മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.


ചരിത്രത്താളുകളിലൂടെ കണ്ണോടിച്ചാൽ നമുക്കൊരുപാട് ചിത്രങ്ങൾ കോറിയിട്ടത് കാണാം.


നാലുവയസ്സുവരെ സംസാരിക്കാതിരുന്ന ബാലനെക്കുറിച്ച് ടീച്ചര്‍ മാര്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഇവന്‍ ജീവിതത്തില്‍ ഒന്നുമാകുവാന്‍ പോകുന്നില്ല.” ഈ വ്യക്തിയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭയായി മാറിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.


ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തോല്ക്കുകയും, മണ്ടനെന്നു വിളിച്ച് മറ്റുള്ളവര്‍ ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് പില്‍ക്കാലത്ത് പ്രശസ്ത പ്രഭാഷകനും ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിയുമായി മാറിയ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.


സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിവില്ലെന്നു പറഞ്ഞ് കോച്ച് തിരിച്ചയച്ച വ്യക്തിയാണ് പിന്നീട് ബാസ്ക്കറ്റ്ബോള്‍ രംഗത്തെ രാജാവായി മാറിയ മൈക്കിള്‍ ജോര്‍ഡാന്‍.


ഒരു പുസ്തകം പ്രസാധകര്‍ 140 തവണ തിരസ്ക്കരിച്ചാല്‍ ആ പുസ്തകത്തിന്‍റെ ഭാവിയെന്താകും? ഇന്ന് 800 ലക്ഷം കോപ്പികള്‍ അറുപത് വ്യത്യസ്ത ടൈറ്റിലുകളിലായി ഇറങ്ങിയിട്ടുള്ള ‘ചിക്കന്‍ സൂപ്പ് ഫോള്‍ ദ സോള്‍’ പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കൊള്ളില്ലെന്നു പറഞ്ഞത് ഒന്നും രണ്ടുമല്ല നൂറ്റിനാല്പ്പത് പ്രസാധകരാണ്.


മുകളില്‍ പ്രസ്താവിച്ച സംഭവങ്ങളിൽ പരാമർശിക്കപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ച് പലരും ശരി എന്നു തോന്നി പറഞ്ഞ കാര്യങ്ങളൊക്കെ തികച്ചും തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.


ഒരാളെ വിലയിരുത്തും മുമ്പ്, അയാളെ ശരിക്കടുത്തറിയണം. അത്തരത്തിൽ അടുത്തറിഞ്ഞ ആൾക്കേ നല്ലൊരു വഴികാട്ടിയാവാനാകൂ. 


ഒരധ്യാപകൻ, ഒരു കരിയർ ഗൈഡ് എന്നും നല്ല വഴികാട്ടിയാവണം.

നല്ലതിലേക്ക് നയിക്കുന്ന വഴികാട്ടി.


സാംവാൾട്ടൻ്റെ ജീവിതം

 സാംവാൾട്ടൻ്റെ ജീവിതം വായിച്ച് തള്ളാനുള്ളതല്ല, കോവിഡ് കാലത്ത് നിങ്ങൾക്ക് ഊർജ്ജം പകരാനുള്ളതാണ്.


ലോകത്തിലെ ഒന്നാം നിര കമ്പനികളുടെ പട്ടികയില്‍ എക്കാലവും സ്ഥാനം പിടിച്ചിട്ടുള്ള പേരാണ് വാള്‍ മാള്‍ട്ടിന്‍റേത്.


ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച് കറവക്കാരനായും ന്യൂസ്പേപ്പര്‍ ബോയ് ആയുമൊക്കെ ജോലി ചെയ്തിട്ടുള്ള സാം വാള്‍ട്ടണ്‍ എന്ന ഇരുപത്തിയാറു വയസ്സുകാരന്‍റ നിശ്ചയദാര്‍ഢ്യമാണ് റീട്ടെയ്ല്‍ ശൃംഖലകളുടെ ലോകത്തെ കുലപതിയാക്കി അദ്ദേഹത്തെ മാറ്റിയത്.


മിസ്സോറി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഇക്കണോമിക്സ് പാസ്സായി ഇറങ്ങിയ സാംവാള്‍ട്ടണ്‍ കോഴ്സ് കഴിഞ്ഞിറങ്ങിയ മൂന്നാം ദിവസം ജെ.സി. പെനി എന്ന കമ്പനിയില്‍ മാനേജ്മെന്‍റ് ട്രെയ്നിയായി ചേര്‍ന്നു. പ്രതിമാസം എഴുപത്തിയഞ്ച് ഡോളറായിരുന്നു ആദ്യശമ്പളം.


സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തന്‍റെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ കിട്ടുന്ന ഒരവസരവും വാള്‍ട്ടണ്‍ പാഴാക്കാറില്ലായിരുന്നു.


കൊളംബിയായിലെ ഡേവിഡ് എച്ച്. ഹിക്ക്മാന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബെസ്റ്റ് സ്റ്റുഡന്‍റ് അവാര്‍ഡും വിഖ്യാതമായ ഈഗിള്‍ സ്കൗട്ട് അവാര്‍ഡും നേടിയ സാം വാള്‍ട്ടണ്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്ലാസ്സിന്‍റെ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ നേടിയെടുത്ത നേതൃത്വപാടവം പില്ക്കാലത്ത് ബിസിനസ്സ് മേഖലയില്‍ തന്നെ വളരെയധികം സഹായിച്ചുണ്ടെന്ന് ഇദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.


കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ കൊളംബിയ ഡെയ്ലി ട്രിബ്യൂണ്‍ എന്ന പത്രം വിതരണം ചെയ്തും, പശുവിനെ കറന്ന് പാല്‍ കസ്റ്റമേഴ്സിന്‍റെ വീട്ടിലെത്തിച്ചുമൊക്കെയാണ് സാം വാള്‍ട്ടണ്‍ പണം കണ്ടെത്തിയിരുന്നത്.


1942-ല്‍ ജോലി രാജിവെച്ച് മിലിട്ടറിയില്‍ ചേര്‍ന്ന വാള്‍ട്ടണ്‍ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ യു.എസ്. ആര്‍മിയുടെ ഇന്‍റലിജന്‍സ് കോര്‍പ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.


ഒരു സംരംഭകനാവുക എന്ന ആഗ്രഹം മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരുന്നപ്പോഴും വാള്‍ട്ടനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.


അങ്ങനെയാണ് മിലിട്ടറിയിലെ ക്യാപ്റ്റന്‍ റാങ്കില്‍നിന്നും രാജിവെച്ച് 1945-ല്‍ സാം വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. തന്‍റെ സമ്പാദ്യമായ 5000 ഡോളറും, ഭാര്യാപിതാവില്‍ നിന്നും കടം വാങ്ങിയ 20000 ഡോളറും കൂട്ടിച്ചേര്‍ത്ത് അര്‍ക്കന്‍സാസിലെ ന്യൂ പോര്‍ട്ടില്‍ വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ ഷോപ്പ് വാങ്ങി. ബട്ട്ലര്‍ ബ്രദേഴ്സ് ചെയിനിന്‍റെ ഭാഗമായിരുന്ന ബെന്‍ ഫ്രാങ്ക്ളിന്‍ വെറൈറ്റി സ്റ്റോറായിരുന്നു അത്.


കുറഞ്ഞ വിലയും മികവുറ്റ സേവനവുമാണ് റീട്ടെയ്ല്‍ രംഗത്ത് ജൈത്ര യാത്രയ്ക്ക് തുടക്കമിടുവാന്‍ സാം വാള്‍ട്ടനെ സഹായിച്ചത്. അദ്ദേഹത്തിന്‍റെ ഓരോ ഷോപ്പും കസ്റ്റമേഴ്സിന് ആവശ്യമുള്ള ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. 

ഷോപ്പിംഗ് ഒരു അനുഭവമായി മാറ്റുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരിക്കല്‍ വന്ന കസ്റ്റമേഴ്സ് വീണ്ടും വീണ്ടും വരുവാന്‍ ഇത് കാരണമായി.


വെറും 80 ഡോളറിന്‍റെ കച്ചവടം നടന്നിരുന്ന സ്ഥാനത്തുനിന്ന് 2,25,000 ഡോളറിന്‍റെ കച്ചവടത്തിലേക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ തന്‍റെ സ്ഥാപനത്തെ നയിക്കുവാന്‍ വാള്‍ട്ടനെ സഹായിച്ചത് ഇത്തരത്തില്‍ ഉപഭോക്താവിനെ മുന്‍നിര്‍ത്തിയുള്ള ബിസിനസ്സ് തന്ത്രങ്ങളായിരുന്നു.


ഉപഭോക്താവിനെ രാജാവിനെപ്പോലെ കരുതുന്നതിനൊപ്പം ജീവനക്കാരെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതാണ് സാം വാള്‍ട്ടന്‍റെ മറ്റൊരു വിജയരഹസ്യം.


ജീവനക്കാരെ കമ്പനിയുടെ ഓഹരിയെടുക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ലാഭവിഹിതം ഓഹരിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പങ്കുവച്ചു നല്കുകയും ചെയ്തു. ഇത് തങ്ങളുടെ സ്വന്തം സ്ഥാപനത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധം അവരില്‍ വളര്‍ത്തിയെടുക്കുവാന്‍ സഹായകരമായി. 

കമ്പനിയെക്കുറിച്ചുള്ള തന്‍റെ വിഷന്‍ ഓരോ മീറ്റിംഗുകളിലും അദ്ദേഹം ജീവനക്കാരുമായി പങ്കുവെച്ചു.


ഇന്നു കാണുന്ന വളര്‍ച്ചയിലേക്ക് വാള്‍മാര്‍ട്ട് എത്തിയതിനു പിന്നില്‍ കഠിനാധ്വാനത്തിനൊപ്പം കസ്റ്റമേഴ്സിന്‍റെയും, ജീവനക്കാരുടെയും നന്മ മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണവും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


വാള്‍മാര്‍ട്ട് എന്ന പേരിലേക്ക് റീട്ടെയ്ല്‍ ശൃംഖല മാറുന്നത് 1962 ലാണ്.


അര്‍ക്കന്‍സാസിലെ റോജേഴ്സിലാണ് തന്‍റെ നാല്പത്തിനാലാം വയസ്സില്‍ ആദ്യത്തെ വാള്‍മാര്‍ട്ട് ഷോപ്പിന് സാം വാള്‍ട്ടണ്‍ തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയായ ഫോര്‍ച്യൂണ്‍ 500 റാങ്കിംഗില്‍ പല വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന വാള്‍മാര്‍ട്ട് ഇന്ന് അമേരിക്കയുടെ അതിര്‍വരമ്പുകള്‍ പിന്നിട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടന്നുവരികയാണ്. 


തന്‍റെ സാമീപ്യം ബിസിനസ്സ് ഷോപ്പുകളില്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാം വാള്‍ട്ടണ്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ തന്നെ യാത്രാ സമയം ലാഭിക്കുവാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് എയ്റോപ്ലെയിന്‍ വിലയ്ക്കു വാങ്ങിയിരുന്നു.

തുടര്‍ന്ന് മകന്‍ ജോണിനൊപ്പം പൈലറ്റ് ലൈസന്‍സ് എടുത്ത സാം വാള്‍ട്ടണ്‍ ആയിരിക്കണക്കിന് മൈലുകളാണ് കുടുംബബിസിനസ്സ് വ്യാപിപ്പിക്കുന്നതിനു വേണ്ടി വിമാനം പറത്തിയത്.


എതിരാളിയേക്കാള്‍ എന്നും ഒരു പടി മുന്നില്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യങ്ങള്‍ക്ക് കാതോര്‍ത്താല്‍ ബിസിനസ്സില്‍ വിജയം സുനിശ്ചിതമെന്നാണ് സാം വാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.


പാരമ്പര്യമോ, സാമ്പത്തിക സ്ഥിതിയോ, കുടുംബമഹിമയോ, ഒന്നും ബിസിനസ്സില്‍ വിജയം നേടുന്നതിന് വിഘാതമാവില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്‍റെ സ്ഥാപകന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.


1992 ഏപ്രില്‍ 5-ന് കാന്‍സറിന് കീഴടങ്ങി മരണമടയുമ്പോള്‍ വാള്‍മാര്‍ട്ട് ശൃംഖല 1735 സ്റ്റോറുകളായി വളര്‍ന്നിരുന്നു. 3,80,000 ജീവനക്കാരാണ് അക്കാലത്ത് വാള്‍മാര്‍ട്ടിനുണ്ടായിരുന്നത്.


വാൾമാർട്ട് മുതലാളിയെപ്പോലെ ചരിത്രം നിങ്ങൾക്കും സൃഷ്ടിച്ച് കൂടെ?


Thursday, September 15, 2016

മൊയ്തീൻ മാഷും പോയി.....

ആയിരക്കണക്കിന് ആളുകൾക്ക് വിദ്യയുടെ തിരുമധുരം പകർന്ന, കണക്ക് പേടിക്കേണ്ട വിഷയമല്ല, സരളമായ വിഷയമാണ് എന്ന് പഠിപ്പിച്ച അധ്യാപക അവാർഡ് ജേതാവ് കൂടിയായ, എന്റെ സുഹൃത്ത് അൻവറിന്റെ പിതാവ് മൊയ്തീൻ മാഷ് എന്ന മുഹ്യുദ്ദീൻ മാഷ് റബ്ബിന്റെ വിളിക്കുത്തരമേകി യാത്രയായി....

വിദ്യാർത്ഥിയായിരിക്കേ അധ്യാപകനാകുകയും, അധ്യാപകരില്ലാത്ത വിഷയത്തിൽ ക്ലാസിലെ അധ്യാപകനായി കൂട്ടുകാർക്ക് പാഠങ്ങൾ പഠിപ്പിക്കുകയും, അധ്യാപന കല വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല, വിദ്യാർത്ഥികളെ അറിഞ്ഞ് മനസിലാക്കി അവരെ കൈ പിടിച്ചുയർത്താനുള്ളതാണെന്നും പ്രവർത്തിയിലൂടെ കാണിച്ച് തന്ന മാതൃകാ ഗുരുനാഥനായിരുന്നു മൊയ്തീൻ മാഷ്...

മാഷിന്റെ ശരീരം ഒരു ഭാഗം വർഷങ്ങൾക്ക് മുന്നേ തളർന്നു പോയി. ഒരു ഭാഗം തളർന്ന മാഷ് വീട്ടിൽ തന്നെ കിടക്കേണ്ട സ്ഥിതി വന്നുവെങ്കിലും, ഈദുൽ മസാക്കീൻ ആയ വെള്ളിയാഴ്ചകളിൽ താൻ താമസിക്കുന്ന പ്രദേശത്തെ ജുമുഅത്ത് പള്ളിയിൽ എത്തുകയും ആൾക്കാരോട് ബന്ധങ്ങൾ പുതുക്കുകയും ചെയ്തിരുന്നു. ബന്ധങ്ങൾ നട്ടുനനക്കാൻ ഉപദേശിച്ചിരുന്ന മാഷ്, അത് സ്വയം നട്ട് നനച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായപ്പോഴൊന്നും മാഷ് അതെ തൊട്ട് നിരാശനായിരുന്നില്ല, എല്ലാം ദൈവത്തിന്റെ വിധി എന്ന് കരുതി റബ്ബിലേക്ക് തവക്കുൽ ആക്കുകയായിരുന്നു.

മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയിരിക്കുന്ന വേദനയിൽ പങ്ക് ചേർന്ന്, അവരുടെ മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു.

മരണം നമ്മുടെ കണ്ഡനാഡിക്ക് വളരെ അടുത്താണ്, ഏത് നിമിഷവും നമ്മിലേക്ക് അത് കടന്നു വരാം എന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈയടുത്ത ദിവസങ്ങളിൽ ചെമ്മനാട് നിന്ന് മരണവാർത്തകൾ കേൾക്കുന്നത്‌.. റബ്ബേ, ഞങ്ങളിൽ നിന്ന് വിട്ടു പോയവരെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ, ഞങ്ങളെയും സ്വർഗ്ഗത്തിലാക്കണമേ.... ആമീൻ

* * * *
കാസർകോട് വാർത്തയിൽ നിന്ന്....
.
.
.


ചെമ്മനാട്: (www.kasargodvartha.com 16/09/2016) സംസ്ഥാന അധ്യാപക അവാര്‍ഡ് ചെമ്മനാട്ടെ ജേതാവ് പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കൊരക്കോട് പി. മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകനാണ്. പഴയകാല അധ്യാപക സംഘടനാ നേതാവും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്നു.

കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്‌നിംഗ് കോളജില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എ.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു.

1976 ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച മുഹ് യുദ്ദീന്‍ മാസ്റ്ററുടെ ആദ്യ നിയമനം ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു.. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനമനുഷ്ടിച്ചു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡിര്‍ഹനായത്. തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.

സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

കുടുംബബന്ധം ചേര്‍ക്കാന്‍ 13 വഴികള്‍



ഒരിക്കല്‍ 
Image result for family relationship
ഉച്ചസമയത്ത് ടാക്‌സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പ്രായം ചെന്ന മദീനക്കാരനായ അതിന്റെ ഡ്രൈവറോട് ഏസി പ്രവര്‍ത്തിപ്പിക്കാന്‍ ഞാനാവശ്യപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: 
ഓ, നിങ്ങള്‍ ഏസിയുടെ തലമുറയാണല്ലേ. നല്ല ചൂടാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി: ചൂടുള്ള അന്തരീക്ഷം ഞങ്ങള്‍ ശീലിച്ചിട്ടുള്ളതാണ്. മരങ്ങളുടെ തണലായിരുന്നു ഞങ്ങള്‍ക്ക് അഭയം. ചെറുപ്പത്തില്‍ സൂര്യന്റെ ചൂടേറ്റ് ശരീരം വിയര്‍ത്തു കുളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയായിരുന്നാലും കാല്‍നടയായിട്ടോ ഒട്ടകപ്പുറത്തേറിയോ ദൂരങ്ങള്‍ താണ്ടി ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. സംസാരം ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു: എന്നാല്‍ ഇന്ന് ആളുകള്‍ ഫോണുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കുടുംബബന്ധങ്ങള്‍ അവര്‍ക്കിടയില്‍ മുറിഞ്ഞിരിക്കുന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
 എന്റെ ഈ ആരോഗ്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ അനുഭവിക്കുന്ന വിഭവങ്ങളും കുടുംബബന്ധം ചേര്‍ത്തതിന്റെ ഫലമാണെന്ന് നിങ്ങള്‍ക്കറിയുമോ?
 ''വല്ലവനും ജീവിത വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ'' എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ഫോണുകളുടെ അതിപ്രസരത്തില്‍ നമ്മുടെ മക്കള്‍ക്ക് കൈമോശം വന്നിരിക്കുന്ന ഒരു ഗുണമാണിത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ടെലിഫോണ്‍ സംഭാഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്കിടയിലുള്ള നേരിട്ടുള്ള സന്ദര്‍ശനം കുറഞ്ഞിരിക്കുന്നു.

എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ കുടുംബബന്ധത്തെയും വിശുദ്ധ റമദാന്‍ മാസത്തില്‍ അതിനുള്ള സവിശേഷ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. മൂല്യങ്ങളെ മുറുകെ പിടിക്കുന്നതില്‍ പഴയ തലമുറക്കും പുതിയ തലമുറക്കുമിടയിലുള്ള അദ്ദേഹത്തിന്റെ താരതമ്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. വളരെ പ്രസക്തിയുള്ള വിഷയമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികളെ കുറിച്ച് ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ ചിന്തയില്‍ വന്ന 13 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

  1. അവരെ സന്ദര്‍ശിക്കുക,
  2. സുഖവിവരങ്ങള്‍ അന്വേഷിക്കുക, 
  3. അവരുമായി ബന്ധപ്പെടുക, 
  4. അവര്‍ പ്രയാസമനുഭവിക്കുന്നുവെങ്കില്‍ സഹായിക്കുക, 
  5. അവരിലെ പ്രായമായവരെ ആദരിക്കുകയും 
  6. കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക,
  7. അവരുടെ സാമൂഹികസ്ഥാനം വകവെച്ചു കൊടുക്കുക, 
  8. അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുക, 
  9. അവര്‍ക്കിടയിലെ രോഗികളെ സന്ദര്‍ശിക്കുക, 
  10. ആരെങ്കിലും മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക, 
  11. അവരുടെ ക്ഷണങ്ങള്‍ സ്വീകരിക്കുക, 
  12. ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കുക,
  13. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക 
എന്നിവയാണവ.

ഐശ്ചികമായ ദാനധര്‍മങ്ങളേക്കാളും നമസ്‌കാരങ്ങളേക്കാളും ദിക്‌റുകളേക്കാളുമെല്ലാം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് കുടുംബബന്ധം ചേര്‍ക്കല്‍. 
കാരണം നിര്‍ബന്ധ ബാധ്യതയാണത്. 
മാത്രമല്ല, 
അതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുള്ളത്. അത്തരക്കാര്‍ക്ക് സ്വര്‍ഗം നഷ്ടമാകുമെന്നതിനൊപ്പം ഐഹികമായ ശിക്ഷകളും അവരനുഭവിക്കേണ്ടി വരുമെന്നാണ് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

നബി(സ) പറഞ്ഞു: ''കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

'' മറ്റൊരു ഹദീസ് ഇങ്ങനെയാണ്: 
''അക്രമത്തെക്കാളും കുടുംബബന്ധം മുറിക്കുന്നതിനേക്കാളും പരലോകത്തെ ശിക്ഷക്കൊപ്പം ഇഹലോകത്തും വേഗത്തിലുള്ള ശിക്ഷക്ക് അര്‍ഹരാക്കുന്ന മറ്റൊരു തിന്മയുമില്ല.'' 

കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ അഞ്ച് തരക്കാരാണ്: 

a. ന്നോട് മോശമായി പെരുമാറുന്നവരോടും കുടുംബബന്ധം ചേര്‍ക്കുന്നവന്‍. ഏറ്റവും ശ്രേഷ്ഠമായതാണിത്.
 b. ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുന്നവര്‍. ഒന്നാമത്തെ വിഭാഗത്തെ പോലെ ഉയര്‍ന്ന സ്ഥാനമാണിത്. 
c. തന്നോട് ബന്ധം ചേര്‍ക്കുന്നവനോട് ബന്ധം ചേര്‍ക്കുകയും മുറിച്ചവരോട് ബന്ധം മുറിക്കുകയും ചെയ്യുന്നവര്‍. 
d.  തന്നോട് ബന്ധം ചേര്‍ക്കുന്നവരോട് ബന്ധം മുറിക്കുന്നവര്‍.
e.  തനിക്ക് നന്മ ചെയ്യുന്നവരോടുള്ള ബന്ധം മുറിക്കുകയും അവരെ ദ്രോഹിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നവര്‍. കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശക്കാരാണ് അവര്‍.

പ്രവാചകന്‍ തിരുമേനി കുടുംബബന്ധം ചേര്‍ക്കുകയും ബന്ധുക്കളെ വിളിച്ചു ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷ കാണിക്കുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസിന് ദീനില്‍ അവഗാഹമുണ്ടാവാന്‍ പ്രാര്‍ഥിച്ചതും, അമ്മാവനായിരുന്ന സഅ്ദിനെയും പിതൃവ്യപുത്രനായ സുബൈറിനെയും പ്രശംസിച്ചതും പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാം. ബന്ധുക്കളാരെങ്കിലും രോഗിയായാല്‍ അവരുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ഥിക്കലും പ്രവാചകചര്യയായിരുന്നു. 
ആദ്യമായി വഹ്‌യ് ലഭിച്ച് പരിഭ്രാന്തിയോടെ വീട്ടിലെത്തിയ തിരുമേനിയെ ആശ്വസിപ്പിച്ചു കൊണ്ട് പ്രിയ പത്‌നി ഖദീജ(റ) പറഞ്ഞത് 
''അങ്ങ് പ്രയാസപ്പെടേണ്ട.. നിങ്ങള്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണ്'' എന്നായിരുന്നു.

ആ ഡ്രൈവര്‍ പറഞ്ഞത് എത്ര വലിയ സത്യമാണ്. ഫോണിലൂടെയുള്ള ബന്ധപ്പെടലുകള്‍ വര്‍ധിച്ചപ്പോള്‍ ബന്ധം ചേര്‍ക്കല്‍ ചുരുങ്ങിയിരിക്കുന്നു. സവിശേഷ സന്ദര്‍ഭങ്ങളിലും ആഘോഷങ്ങളിലും കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് സാമൂഹിക സഹകരണം ശക്തിപ്പെടുത്തുകയും കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് ചെറിയ കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നതിന് സഹായകമാവുകയും ചെയ്യും.

By Jasim Muthawwa വിവ: നസീഫ്‌

അയല്‍പക്കത്തെ ആദരിക്കുക



     ഒട്ടനേകം ആരാധനാമുറകള്‍ അതിന്റെ രൂപത്തിലും ശൈലിയിലും 
കൊണ്ടുനടക്കുന്നവരാണ് മുസ്‌ലിം സമുദായം. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ദൈനം ദിന ജീവിതരീതികള്‍ എങ്ങനെയാ യിരിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമുദായം. അതു പോലെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും അത് പാലിച്ചുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒട്ടുവളരെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നുമാത്രമല്ല, ആരാധനയെക്കാള്‍ കൂടുതല്‍ ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് പറയാനാണ് അതില്‍ കൂടുതല്‍ ഭാഗങ്ങളും ഉപയോഗിച്ചതും. അതില്‍ ഏറ്റവും വിലമതിക്കുന്നതും കാത്തുസൂക്ഷിക്കേണ്ടതുമായ ബന്ധമാണ് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍.

അയല്‍പക്ക ബന്ധം സ്‌നേഹോഷ്മളണമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാനം പ്രവാചകന്റെ ഒരൊറ്റം വചനം മാത്രം നോക്കിയാല്‍ നമുക്ക് മനസ്സിലാകും. .അയല്‍പക്കക്കാരോട് സൗമ്യമായി പറണമെന്നുജിബ്രീല്‍ അ)ഉദേശിച്ചുകൊണ്ടേയിരുന്നപ്പോള്‍ അനന്തരാവകാശം പോലും കൊടുക്കേണ്ടിവരുമോയെന്ന് ഞാന്‍ ഭയപ്പെട്ടു എന്ന് പ്രവാചകന്‍ സ പറഞ്ഞതായി നമുക്ക് ഹദീസുകളില്‍ കാണാം,.അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവിക പാഠങ്ങളുമായി ഭൂമിയിലേക്കിറങ്ങിയ ജിബ്രീര്‍ (അ) പ്രവാചകനെ നിരന്തരം ഉപേദിശിച്ചിരുന്നുവെന്നര്‍ഥം.

ആരാണ് അയല്‍വാസി എന്നുചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ലഭിക്കുക ഒട്ടും പ്രയാസമില്ല. തൊട്ടട്ടടുത്ത് താമസിക്കുന്നവന്‍ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനും റൂം മേറ്റ്‌സും എല്ലാം തന്റെ അയല്‍വാസിയാണ്. അവരോടൊക്കെ നമുക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്തം ചേര്‍ത്തുവെച്ചത് ഇസ്‌ലാമുമായിട്ടാണ്. ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവനാണ് മുസ്‌ലിം. നോമ്പും നിസ്‌കാരവും ദാനങ്ങളും മുറപോലെ ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ച് പരാതിയുമായി ഒരു അയല്‍വാസി വന്നപ്പോള്‍ പ്രവാചകന്‍ ആ സ്ത്രീ നരകത്തിലാണെന്നാണ് പറഞ്ഞത്(ബുഖാരി) അതേപോലെ തന്നെ ഒരു സ്ത്രീ അവര്‍ ഫര്‍ളല്ലാതെ മറ്റൊാരു കാര്യവും ചെയ്യാറില്ല. പക്ഷേ അയല്‍വാസികള്‍ അവരെക്കുറിച്ച് നല്ലതുമാത്രം പറയുന്നു. അവരെക്കുറിച്ച് പ്രവാചകന്‍ പഞ്ഞത് അവര്‍ സ്വര്‍ഗത്തിലാണെന്നാണ് വെറും നിസ്‌കാരവും നോമ്പും പള്ളിയിലെ ഭജനമിരിപ്പുകൊണ്ടും മാത്രം സാധ്യമാവുന്നതല്ല ദീന്‍ എന്നത് എന്നര്‍ഥം.
വിശ്വാസികളുടെ മാതാവായ ആയിശ (റ) ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു എനിക്ക് രണ്ട് അയല്‍വാസികളുണ്ട് അവര്‍ക്ക് ആര്‍ക്കാണ് എന്റെ കൈയ്യിലെ സമ്മാനം കൊടുക്കേണ്ടത് എന്ന് ആദ്യം നിന്റെ വാതിലിന് അടുത്തുള്ളവര്‍ക്ക്. എന്നായിരുന്നു പ്രവാചകന്‍ മറുപടി പറഞ്ഞത്. അയല്‍പക്കക്കാരന് ഉപദ്രവമുണ്ടാകുന്ന യാതൊന്നും ഒരു മുസ്‌ലിംമില്‍ നിന്നും ഉണ്ടാവരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വീടിന്റെ കാഴ്ചയെ മറക്കുന്ന വിധത്തില്‍ തന്റെ വീടിന്‍രെ മതിലോ മരണങ്ങളോ ഉയര്‍ത്തരുതെന്നു പോലും പ്രവാചകന്‍ പഠിപ്പിച്ചു. വിശിഷ്ടമായ വല്ലതും ഉണ്ടാക്കിയാല്‍ അതില്‍ അയല്‍വാസിയെ പരിഗണിക്കണമെന്നു മാത്രമല്ല, അയല്‍വാസിക്കു കൊടുക്കാന്‍ മാത്രം ഇല്ലെങ്കില്‍ ആ വിഭവവും കൈയില്‍ പിടിച്ച് കുട്ടികളെപ്പോളും അയല്‍ വീടുകളിലേക്ക് അയക്കരുതെന്നാണ് പ്രവാചക പാഠം.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത അയല്‍വാസിയോട് എങ്ങയെല്ലാമായിരിക്കണം പെരുമാറേണ്ടത് എന്നല്ലാതെ ആയല്‍വാസി ഏത് മതസ്ഥനായിരിക്കണം ജാതിക്കാരനായിരിക്കണം നാട്ടുകാരനായിരിക്കണം എന്നൊന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. നിങ്ങളെല്ലാവരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടിട്ടുള്ളത് എന്ന് പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് ഒരിക്കലും ജാതി മത വംശാ നിറവ്യത്യാസത്തിന്റെ പേരില്‍ മനുഷ്യനെ തരംതിരിക്കാന്‍ കഴിയില്ല. അവനൊരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ അയല്‍പക്കബന്ധത്തിനു വേലികെട്ടുന്നവനായിരിക്കില്ല. പ്രവാചകന്‍ (സ) വഫാത്താകുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈവശമായിരുന്നു എന്നത് ചരിത്രമാണ്,. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് തിരുവചനം. ഏക ദൈവത്വം പ്രഘോഷണം ചെ.യ്യാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ വിശപ്പിനും ദാരിദ്രത്തിനും നിസ്സഹായതക്കും മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ കെട്ടിയില്ല. മനുഷ്യത്വം എന്ന വലിയൊരു സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയത്.

ഇവിടെ പട്ടിണിക്കാരന്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ അല്ല പ്രവാചകന്‍ പറഞ്ഞത്. മനുഷ്യനായ അയല്‍വാസിയെന്നു മാത്രമാണ് ഇവിടെ ഉദ്ദേശം. ഈ പാഠങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍ ഏതു രൂപത്തിലാണ് നാം അയല്‍വാസികളോട് പെരുമാറുന്ന്ത്. ഒരുപക്ഷേ നാം അയല്‍പക്കക്കാരോട് ആരോടും വഴക്കിനും വക്കാണത്തിനും പോകുന്നുണ്ടാകില്ല. ആരുമായും ദേഷ്യവും വെറുപ്പും ഉണ്ടാകില്ല. പക്ഷേ ഈ അയല്‍വാസികളെ ഇസ്‌ലാം പറഞ്ഞതുപോലെ ആദരിക്കാന്‍ നമുക്കായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പ്രത്യേകിച്ചും അമുസ്‌ലിം സഹോദരങ്ങളുടെ കാര്യത്തില്‍.

ഇന്നും നമ്മുടെ വലിയ ചര്‍ച്ച ഓണസദ്യ കഴിക്കാന്‍ പാടുണ്ടോ ഇല്ലേ എന്നാണ്. ഈ ഓണം ആഘോഷിക്കുന്ന അമുസ്‌ലിം നമ്മുടെ ആരാണ്. നമ്മുടെ അയല്‍വാസിയായ സഹോദരനും സഹോദരിമാരും അവരുടെ മക്കളുമാണവര്‍. നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍ അയല്‍വീടുകളില്‍ കൊടുക്കണമെന്ന് പ്രവാചകന്‍ നമ്മോട് പറഞ്ഞിട്ടുണ്ട്. അതില്‍ അമുസ്‌ലിമും പെടും. അപ്പോള്‍ തിരിച്ചിങ്ങോട്ട് കൊടുത്തയക്കുന്ന സ്‌നേഹോപഹാരം നാം എന്തിന്റെ പേരിലാണ് നിരസിക്കേണ്ട്ത്. പരസ്പരം ഭക്ഷണം കൈമാറി സൗഹൃദങ്ങല്‍ പങ്കുവെക്കുക എന്ന പ്രവാചകന്റെ വലിയ പാഠത്തിനു വിരുദ്ധമല്ലേ അത്. ഭക്ഷണത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഏതാനും കറിക്കൂട്ടുകളുടെ രുചി മാത്രമല്ല, അതില്‍ ചേര്‍ത്തുവെച്ച സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകള്‍ തല്‍പ്പര കക്ഷികള്‍ അകറ്റിക്കൊണ്ടേയിരിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ മുസ്‌ലിംകളും അകപ്പെട്ടുപോകുന്നുണ്ടെന്നാണ് ഓണസദ്യയെക്കുറിച്ച ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഇടക്കിടെയുള്ള അയല്‍പക്ക സന്ദര്‍ശനങ്ങളും പലഹാര കൈമാറ്റങ്ങളും കുശലാന്വേഷണങ്ങളും മതജാതിചിന്തക്കപ്പുറം നിന്ന് കൈമാറ്റം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്. ഇടവെളകളിലെ നമ്മുടെ കാഴ്ചകള്‍ അയല്‍പക്കക്കാരന്റെ സുഖാന്വേഷണങ്ങളെ തേടിചെല്ലണം. പക്ഷേ ആ സംസാരങ്ങളോ കൂടിക്കാഴ്ചകളോ ഒരിക്കലും പരസ്പരം മതവൈര്യം വരുത്തുന്ന തരത്തിലാവാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അപരന്റെ മതചിഹ്നങ്ങളെയോ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ നമ്മുടെ അയല്‍പക്ക സൗഹൃദ ചര്‍ച്ചകളില്‍ ഇടം പിടിച്ചുകൂടാ. പല വര്‍ഗീയ കലാപങ്ങളും ചില പാഠങ്ങല്‍ നമുക്ക് തന്നിട്ടുണ്ട്. അതിലൊന്നാണ് അയല്‍പക്കത്തെ നാം അറിയാതെ പോയത്എന്ന്. കഠാരയുമായി കടന്നുവരുന്ന അക്രമിക്ക് ഞങ്ങള്‍ പലപപോഴും വെറും വെറുക്കപ്പെടേണ്ട അന്യനായ മുസ്‌ലിം മാത്രമായിരുന്നു. അവനൊരിക്കലും അയല്‍വാസിയുടെ കാഴ്ചയെ മറച്ചുകൊണ്ട് മതിലുകളോ മരങ്ങലോ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച പ്രവാചകന്റെ അനുയായി അല്ലായിരുന്നു. നിത്യേന പള്ളിയിലും മതപഠന കഌസ്സുകളിലും പോയിക്കൊണ്ടേയിരുന്ന നമുക്ക് അയല്‍ക്കാരന്റെ വീടുവരെ ഒന്നുപോയി കാണാനോ സൗഹൃദം പുതുക്കാനോ നേരമില്ലാതെയായിപ്പോകുമ്പോള്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് നമ്മില്‍ നിന്നും അയല്‍വാസി അറിയാതെ പോകുന്നത്. വിശേഷിച്ചും. അമുസ്‌ലിമായ അയല്‍വാസി സഹോദരന്‍.

ഒരു ജൂതന്‍ തന്റെ വീട് വില്‍ക്കാന്‍ വെച്ചു. അതിന്ന് വസ്തുവിന്റെ വിലയെക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു ജൂതന്‍ ആവശ്യപ്പെട്ടത്. എന്താണിത്രയും വലിയ തുകയെന്നു ചോദിച്ചു പരിതപിച്ചവരോട് അദ്ദേഹം പറഞ്ഞത്. താങ്ങള്‍ക്ക് എന്റെ വീട് മാത്രമല്ല, നന്മകള്‍ മാത്രം ഉള്ള എന്റെ അയല്‍വാസിയുടെ സഹവാസവും കൂടിയാണ് ഇതു വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മാന്യതക്കുള്ള വിലയാണ് ഞാനിട്ടത് എന്നായിരുന്നു ജൂതന്റെ മറുപടി. ഇബ്‌നു മുബാറക് എന്ന ഇസ്‌ലാമിക പണ്ഡതനായിരുന്നു ആ ജൂതന്റെ അയല്‍വാസി. ഇങ്ങനെ ആഘോഷവേളകളിലും അല്ലാത്തപ്പോഴും പരസപരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നല്ല അയല്‍പക്ക ബന്ധങ്ങള്‍ മതജാതി ചിന്തക്കപ്പുറം ഉണ്ടാക്കിടെയുക്കാന്‍ നമുക്കാവണം. മാനവലോകത്തിന്റെ ഐക്യസന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജും ഓണവും ഒന്നിച്ചു വന്ന ഈ ദിനത്തില്‍ ആ സന്ദേശം പകരാന്‍ നമുക്കാവട്ടെ

By: Fousiya Shams, Islamonlive.in

Wednesday, September 14, 2016

കുനിയിൽ ഇസ്മാലിച്ചായും യാത്രയായി....




കുനീല് ഇസ്മാലിച്ച....


ശുഭ്രവസ്ത്ര ധാരിയായ, തലയിൽ കറുത്ത തൊപ്പി, കട്ടി കണ്ണട എന്നിവ ധരിച്ച് ഒരുവശത്തേക്ക് അല്പം ചെരിഞ്ഞു മണ്ണിനെപ്പോലും നോവിപ്പിക്കാതെ നടന്നിരുന്ന ഒരു മനുഷ്യൻ. നന്മയുടെ നേരിന്റെ പ്രതീകമായിരുന്നു അവർ... പടച്ചോനെ പേടിയുള്ള, പടച്ചോന്റെ തൃപ്തി മാത്രമാഗ്രഹിച്ച് ജീവിച്ച പച്ചയായ മനുഷ്യൻ...

മനുഷ്യപ്പറ്റ് വേണ്ടുവോളം ഉണ്ടായിരുന്ന കരുണയുടെ നിറകുടം... ചെമ്മനാട് ജമാഅത്ത് പള്ളിയുടെ ഖത്തീബിന്റെ മിമ്പറിന് താഴെ മുഅദ്ദിന്റെ സ്ഥാനത്തിന് തൊട്ടരികത്ത് ജുമുഅ നമസ്കരിക്കാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഹാജരായ വ്യക്തി. മിമ്പറിന്റെ അടുത്ത് നിന്ന് മാറി ഒരു ജുമുഅ പോലും കൂടിയിട്ടുണ്ടാവില്ല...

ഒരിക്കലും ഒരാളോടും കയർക്കുന്നതായി കണ്ടിട്ടില്ല... എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിമുഖീകരിക്കും.. സലാം പറയും... സലാമിന് മറുപടി കിട്ടുവോളം സലാം പറയും...

ഇനി ആ നിഷ്കളങ്ക മുഖം ഓർമ്മ മാത്രം.... 1985 ൽ തനിക്കൊപ്പം കൂട്ട് കച്ചവടം നടത്തിയിരുന്ന ഖാലിദുച്ച ഒരു അപകട മരണത്തെ തുടർന്ന് നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയപ്പോ, ഒറ്റക്കായിരുന്നു ഇസ്മാലിച്ച പരവനടുക്കത്തെ അന്നത്തെ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നത്... ആ കടയിൽ ഹലാലായ എല്ലാ വസ്തുക്കളും കിട്ടുമാരുന്നു. ഒരു സൂപ്പർ മാർക്കറ്റ് തന്നെയായിരുന്നു അത്. പീടിയക്ക് മുകളിലുള്ള കുഞ്ഞമ്പു ഡാക്ടറുടെ ക്ലിനിക്കിൽ നിന്ന് ഇഞ്ചക്ഷൻ വെച്ച രോഗിക്ക് ഒന്ന് പെട്ടെന്ന് താഴെക്കിറങ്ങാൻ തോന്നും... താഴെ ഇസ്മാലിച്ചാന്റെ പീടിയ ആണ്, അവിടുന്ന് നാലണ കൊടുത്താൽ കിട്ടുന്ന നാരങ്ങ മിട്ടായി വാങ്ങി വായിലിട്ടാൽ ഇഞ്ചക്ഷന്റെ വേദന താനെ മാറും... പഴയ പഞ്ചായത്താഫീസ് നിലനിന്ന കാലത്തും ഇസ്മാലിച്ച കട നടത്തിയിരുന്നു എന്നാണറിവ്...

ഇസ്മാലിച്ചാന്റെ പീടിയ ഒരു വായനശാലയായിരുന്നു ... 
സോവിയറ്റ് യൂണിയൻ മലയാളം പതിപ്പ്, മനോരമ, ചന്ദ്രിക എന്നിവയും ഉത്തരദേശവും വായിക്കാൻ പറ്റുന്ന ഇടം, വായനക്ക് വരുന്നവരോട് ഒരിക്കലും മുഷിവ് കാട്ടിയിരുന്നില്ല... കച്ചവടം നടന്ന് കൊണ്ടിരിക്കേ പളളിയിൽ നമസ്കാരത്തിന് വിളിവന്നാൽ പീടിയയിൽ വായനക്ക് വന്നവരാരോ അവരോട് വായിച്ചിരിക്ക് , ഞാൻ നിസ്കരിച്ച് വരാന്ന് പറഞ്ഞ് പോയി നിസ്കരിച്ചിട്ട് വരും..
വക്ത് ഒരിക്കലും തെറ്റിച്ചതായി കണ്ടിട്ടില്ല.. പരവനടുക്കത്തെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു ആ ഷോപ്പ്..മായം ചേരാത്ത സാധനങ്ങൾ മാത്രം വിറ്റിരുന്ന ആ സൂപ്പർ മാർക്കറ്റു പരവനടുക്കക്കാരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. 
ആ ഷോപ്പ് നിലനിന്നിരുന്ന കെട്ടിടം അതിന്റെ ഉടമാവകാശം വിറ്റപ്പോ, ഇസ്മാലിച്ചാന്റെ സൂപ്പർ മാർക്കറ്റും സ്റ്റോപ്പായി... അപ്പോഴേക്കും മക്കളൊക്കെ വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ പരുവത്തിലായി... തുടർന്ന് ഇസ്മാലിച്ച വിശ്രമ ജീവിതത്തിൽ പോയി... 
ആരോഗ്യം അനുവദിക്കപ്പെടുന്നിടത്തോളം കാലം പള്ളിക്കമ്മിറ്റികളിൽ ഇസ്മാൽച്ച ഒരു ഭാഗമായിരുന്നു... ദീർഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു... 
ആ മനുഷ്യസ്നേഹി ഇനി ഇല്ല... 14-9-2016 ന് അയ്യാമുത്തശ്രീഖിന്റെ സായന്തന വേളയിൽ നാഥന്റെ വിളിക്കുത്തരമേകി ഇസ്മാലിച്ചായും പോയി... അല്ലാഹുമ്മ ഇഹ്ഫിർലഹു, അല്ലാഹുമ്മ ഇർഹംഹു...
 മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു... സജ്ജനങ്ങളുടെ കൂട്ടത്തിൽ സർവ്വശക്തൻ നമ്മെയും നമുക്ക് മുൻ കഴിഞ്ഞ് പോയവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ

Saturday, August 27, 2016

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം



ഭാര്യമാര്‍ പല പ്രകൃതക്കാരുണ്ടാവും. ചടുലമായി കാര്യങ്ങള്‍ ചെയ്ത് എല്ലാറ്റിലും ഇടപെടുന്നവരായിരിക്കും ചിലര്‍. ഒഴിവു സമയത്തെ കുറിച്ച് ആവലാതിപ്പെടുന്നവരാണ് മറ്റു ചിലര്‍. അമിതവാശിയാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വാതോരാതെയുള്ള സംസാരമാണ് മറ്റു ചിലരുടെ പ്രശ്‌നം. ദമ്പതികള്‍ക്കിരുവര്‍ക്കും പ്രയാസമില്ലാതെ എങ്ങനെ അവയെ സമീപിക്കാം?

ഈ വിഷയവുമായി ബന്ധപ്പെട്ട നാല് സംഭവ കഥകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. 
ചടുലമായി ജോലികളെല്ലാം ചെയ്യുകയും അല്‍പം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന ഭാര്യയുടേതാണ് ഒന്നാമത്തേത്. വീട്ടുജോലികളും തന്റെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ ഭര്‍ത്താവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒന്നുകില്‍ ഫോണ്‍ ചെയ്‌തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെയോ അത് ചെയ്യുന്നു. അതേ സമയം അവളുടെ ഭര്‍ത്താവ് സംസാരത്തിലും ചലനങ്ങളിലുമെല്ലാം തണുപ്പന്‍ പ്രകൃതക്കാരനും വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരികളോടുമുള്ള അവളുടെ വേഗത്തിലുള്ള ഇടപെടലും നിരന്തരം അവരുമായും തന്നോടും സമ്പര്‍ക്കം പുലര്‍ത്തുന്നതും വീടിനെയും കുട്ടികളെയും നശിപ്പിച്ചു കളയുമോ എന്ന തോന്നലിലേക്ക് അതയാളെ എത്തിക്കുകയാണ്. അങ്ങനെ അവളുടെ ഇടപഴകലിന്റെ ശൈലി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ഹോബികളും എന്താണെന്ന് അയാള്‍ പഠിച്ചു. വസ്ത്രങ്ങള്‍ അവള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് അയാള്‍ കണ്ടെത്തി. തനിക്ക് മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് ഒരു കച്ചവട സ്ഥാപനം തുടങ്ങാള്‍ അയാള്‍ അവളെ പ്രേരിപ്പിച്ചു. അവളുടെ ശ്രദ്ധ തന്നില്‍ നിന്നും കച്ചവട കാര്യങ്ങളില്‍ വ്യാപൃതമാക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടേതാണ് രണ്ടാമത്തെ അനുഭവം.
 അയാളും ഭാര്യയും വിദേശത്താണ്. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഒഴിവു സമയത്തെ കുറിച്ച് ഏറെ പരാതിപ്പെടുന്നവളാണ് അവള്‍. ഭര്‍ത്താവ് തന്റെ പഠനവുമായി ബന്ധപ്പെട്ട തിരിക്കിലാണ് എപ്പോഴും. അയാള്‍ തുടര്‍പഠനം നടത്താനോ മറ്റേതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനോ അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് പഠിക്കുന്നതിനോടൊന്നും താല്‍പര്യമില്ല. പഠനത്തെക്കാളും വായനയേക്കാളും അവള്‍ക്കിഷ്ടം കായികമായ പ്രവര്‍ത്തനങ്ങളോടാണ്. എന്നാല്‍ അയാള്‍ അത് ബുദ്ധിപരമായി പരിഹരിച്ചു. തന്നോടൊപ്പം പഠിക്കുന്ന ആ പ്രദേശത്തെ പ്രവാസി കുടുംബങ്ങളെ ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അത്. തന്റെ ഭാര്യക്കും മറ്റ് പ്രവാസി ഭാര്യമാര്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. അവര്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങി. അതിലൂടെ നിത്യവും കേട്ടിരുന്ന ആവലാതിക്ക് പകരം കൂട്ടുകാരികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞു.

വളരെ രസകരമാണ് മൂന്നാമത്തെ കഥ. 
ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, അയാളുടെ ഭാര്യ നല്ല സ്‌നേഹവതിയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന അവളുടെ സ്വഭാവത്തെ ചികിത്സിച്ചത് കൂടുതല്‍ പ്രജനനം നടത്തിയാണ്. ഇതുകേട്ട് ചിരിച്ചു കൊണ്ട് അതെങ്ങനെയാണെന്ന് ഞാന്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു: കൂടുതല്‍ പ്രജനനം നടത്തി എന്റെ വീട്ടിലെ രണ്ട് പ്രശ്‌നങ്ങളാണ് ഞാന്‍ പരിഹരിച്ചത്. ഒന്ന്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ അതാവശ്യപ്പെട്ട് അതിന് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുന്ന ഭാര്യയുടെ സ്വഭാവം. രണ്ട്, കുട്ടികളോടുള്ള എന്റെ സ്‌നേഹം. കുട്ടികളുടെ പരിചരണം, പഠനം, ചികിത്സ തുടങ്ങിയ തിരക്കുകളില്‍ ഭാര്യ വ്യാപൃതയായപ്പോള്‍ അയാള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞു.

സ്ത്രീകളുടെ പ്രധാന പത്ത് ന്യൂനതകളെ കുറിച്ച് പറയുന്ന ഒരു പഠനം ഞാന്‍ വായിച്ചതോര്‍ക്കുന്നു. അതില്‍ ഒന്നാമതായി പറയുന്നത് അമിതവാശിയാണ്. സ്‌ത്രൈണ ഭാവത്തെ പരിഗണിക്കാതിരിക്കല്‍, ധൂര്‍ത്ത്, വീടിനെ അവഗണിക്കല്‍, അധികാര മോഹം, അമിത സംസാരം, മാതാവില്‍ നിന്ന് സ്വതന്ത്രയാവാതിരിക്കല്‍, അലങ്കാരങ്ങളിലെ അമിതത്വം, സംശയവും അസൂയയും, വെറും വര്‍ത്തമാനം പറയല്‍ തുടങ്ങിയവയാണവ. ഗവേഷക സംഘം ആളുകളെ കണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനമാണിത് പറയുന്നത്.

പുരുഷന്‍മാരുടെ പത്ത് പ്രധാന ന്യൂനതകളെ കുറിച്ച് ഏതെങ്കിലും സംഘം പഠനം നടത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. ഒരു ന്യൂനതയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ലെന്നുള്ളത് പ്രധാന വസ്തുതയാണ്. എന്നാല്‍ മറ്റുള്ളവരുടെ ന്യൂനതകളോടും കുറവുകളോടും ബുദ്ധിപരമായി സമീപിക്കാനുള്ള കഴിവാണ് നാം നേടിയെടുക്കേണ്ടത്. അത് ഭാര്യയാവാം, കൂട്ടുകാരനാവാം സഹോദരനാവാം. നാലാമത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം. ഭാര്യയുടെ അമിതമായ സംസാരത്തിന് ചികിത്സ നല്‍കാന്‍ അവളെ അധ്യാപന രംഗത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച ഒരാളെ എനിക്കറിയാം. അവളുടെ സംസാരത്തിന്റെ ആധിക്യം കാരണം എനിക്ക് തലപെരുക്കുമായിരുന്നു. അവളുടെ മാനേജ്‌മെന്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ പഠിപ്പിപ്പിക്കുന്ന ജോലിക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യാപന ജോലി ചെയ്യാന്‍ തുടങ്ങിയ അവള്‍ വളരെ ശാന്തമായിട്ടായിരുന്നു പിന്നീട് വീട്ടില്‍ പെരുമാറിയിരുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ പിന്നീട് അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കാരണം മനസ്സിലാകാത്ത കുട്ടികള്‍ക്ക് വേണ്ടി ആയിരം തവണ ക്ലാസുകള്‍ ആവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അവളുടെ സംസാരത്തോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പൂര്‍ത്തീകരിച്ചു.

By: Jasim Muthawwa വിവ: നസീഫ്‌