വരികള്‍ക്കിടയിലൂടെ കണ്ടതും കേട്ടതും ഒപ്പം തോന്നുന്ന നേരങ്ങളില്‍ തോന്നപ്പെട്ടതുമായ വരികള്‍ പകര്ത്തപ്പെടുന്നതിനായ് ഉണ്ടാക്കിയ ബ്ലോഗ്... അക്ഷരം പഠിപ്പിക്കാന്‍ സാഹസം കാണിച്ച .... വായനാശീലവും എഴുതാനുള്ള ശീലവും വളര്‍ത്താന്‍ പിന്തുണ നല്കിയ ഇരുപത്തിരണ്ട് കൊല്ലം മുമ്പൊരു റമദാൻ അവസാനിച്ച് പെരുന്നാൾ പിറ നടന്ന രാവിൽ ഞങ്ങളില്‍ നിന്ന് വിട പറഞ്ഞ സ്നേഹനിധിയായ ഉമ്മയുടെ സ്മരണകള്‍ക്ക് മുന്നില്‍ .....
Showing posts with label Documentery. Show all posts
Showing posts with label Documentery. Show all posts
Tuesday, October 22, 2013
ഒരു കട്ടന്‍ ചായ
കാസര്‍ഗോഡ് LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…
Tuesday, July 30, 2013
പൊറോട്ട കഴിക്കണോ?
തോര്‍ത്ത്’ ഒരു ഹ്രസ്വസിനിമയാണ്. എട്ടു മിനിട്ട് ദൈര്‍ഘ്യം. സംഭാഷണമില്ല,
അതിന്റെ ആവശ്യവുമില്ല. സംവിധായകനായ അല്‍ത്താഫ് റഹ്മാന് കൂട്ടുകാരുമായി
ചേര്‍ന്ന് സൃഷ്ടിച്ച തോര്‍ത്തിന്റെ കഥ കണ്ടാല്‍ ഒരു സംശയം തോന്നും ഇനി
പൊറോട്ട കഴിക്കണോ?
സംവിധായകന് മധുപാലിന്റെ അസോസിയേറ്റാണ് അല്‍ത്താഫ്. ‘ബണ്ടിച്ചോര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തിരക്കഥാകൃത്ത് വി.ആര്. ബാലഗോപാല്‍ ഒരു സംഭവം പറഞ്ഞു. ഒരിക്കല്‍ ഹോട്ടലില്‍ കയറിയപ്പോള്‍ പൊറോട്ടയെ മൂടിക്കിടക്കുന്ന മുഷിഞ്ഞ തോര്‍ത്തിനെ കുറിച്ച്. അപ്പോള്‍ തന്നെ അല്‍ത്താഫിന്റെ മനസില്‍ ഒരു കുഞ്ഞു സിനിമയുടെ ലഡു പൊട്ടി. കഥയുടെ വണ്‍ലൈന്‍ ബാലഗോപാല്‍ തന്നെ നല്കി.

തോര്‍ത്ത് പൊറോട്ടയ്ക്കായി കുഴച്ച മൈദ മാവിന്റെ പുറത്തങ്ങനെ കിടക്കുകയാണ്. അവിടെ നിന്ന് ഫ്ളാഷ് ബാക്ക്. മുടിയും താടിയുമൊക്കെ സമൃദ്ധമായി വളര്‍ത്തിയ ഒരു യുവാവ് ഉറക്കമെണീക്കുന്നു. അയാളുടെ തോളിലും തോര്‍ത്ത്. സൈക്കിളില്‍ അയാള്‍ കുറ്റിക്കാട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളി. അപ്പോള്‍ തോര്‍ത്ത് അരയില്‍. പിന്നെ, ദേഹം തുടച്ച് വൃത്തിയാക്കാന്‍ ഉപയോഗിച്ചതും അതേ തോര്‍ത്ത്. അയാള്‍ രാവിലെ ഹോട്ടലിലെത്തുന്നു, മാവു കുഴയ്ക്കുന്നു. അതേ തോര്‍ത്തിട്ടു മാവ് മൂടുന്നു. പിന്നെ അങ്ങോട്ടു പൊറോട്ട മേക്കിംഗാണ് നല്ല സ്റ്റൈലായി. ഇടയ്ക്കിടയ്ക്ക് തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടയ്ക്കും. ചൂടോടെ പൊറോട്ട എടുത്ത് പാത്രത്തില്‍ ഇട്ടശേഷം മൂടി വയ്ക്കുന്നതും അതേ തോര്‍ത്തുപയോഗിച്ച്. ഒടുവില്‍ കടയില്‍ എത്തിയ ആള് ഈ പൊറോട്ട കഴിച്ചിട്ട് ഉഗ്രന്‍ എന്ന ആംഗ്യം കാട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
സംവിധായകന് മധുപാലിന്റെ അസോസിയേറ്റാണ് അല്‍ത്താഫ്. ‘ബണ്ടിച്ചോര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തിരക്കഥാകൃത്ത് വി.ആര്. ബാലഗോപാല്‍ ഒരു സംഭവം പറഞ്ഞു. ഒരിക്കല്‍ ഹോട്ടലില്‍ കയറിയപ്പോള്‍ പൊറോട്ടയെ മൂടിക്കിടക്കുന്ന മുഷിഞ്ഞ തോര്‍ത്തിനെ കുറിച്ച്. അപ്പോള്‍ തന്നെ അല്‍ത്താഫിന്റെ മനസില്‍ ഒരു കുഞ്ഞു സിനിമയുടെ ലഡു പൊട്ടി. കഥയുടെ വണ്‍ലൈന്‍ ബാലഗോപാല്‍ തന്നെ നല്കി.

തോര്‍ത്ത് പൊറോട്ടയ്ക്കായി കുഴച്ച മൈദ മാവിന്റെ പുറത്തങ്ങനെ കിടക്കുകയാണ്. അവിടെ നിന്ന് ഫ്ളാഷ് ബാക്ക്. മുടിയും താടിയുമൊക്കെ സമൃദ്ധമായി വളര്‍ത്തിയ ഒരു യുവാവ് ഉറക്കമെണീക്കുന്നു. അയാളുടെ തോളിലും തോര്‍ത്ത്. സൈക്കിളില്‍ അയാള്‍ കുറ്റിക്കാട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളി. അപ്പോള്‍ തോര്‍ത്ത് അരയില്‍. പിന്നെ, ദേഹം തുടച്ച് വൃത്തിയാക്കാന്‍ ഉപയോഗിച്ചതും അതേ തോര്‍ത്ത്. അയാള്‍ രാവിലെ ഹോട്ടലിലെത്തുന്നു, മാവു കുഴയ്ക്കുന്നു. അതേ തോര്‍ത്തിട്ടു മാവ് മൂടുന്നു. പിന്നെ അങ്ങോട്ടു പൊറോട്ട മേക്കിംഗാണ് നല്ല സ്റ്റൈലായി. ഇടയ്ക്കിടയ്ക്ക് തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടയ്ക്കും. ചൂടോടെ പൊറോട്ട എടുത്ത് പാത്രത്തില്‍ ഇട്ടശേഷം മൂടി വയ്ക്കുന്നതും അതേ തോര്‍ത്തുപയോഗിച്ച്. ഒടുവില്‍ കടയില്‍ എത്തിയ ആള് ഈ പൊറോട്ട കഴിച്ചിട്ട് ഉഗ്രന്‍ എന്ന ആംഗ്യം കാട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
Saturday, July 27, 2013
വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക
വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക, മിതത്വം പാലിക്കുക,
ഓരോ ധാന്യമണിയും തുള്ളി വെള്ളവും ഒരാളുടെ വിശപ്പകറ്റാന്‍ ദൈവം കനിഞ്ഞു
നല്‍കിയതാണ്, സൂക്ഷ്മത പുലര്‍ത്തുക എന്ന സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്ന
വേസ്റ്റ് ബോക്സ് ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു.
ഉപയോഗിക്കാത്ത വിളകള്‍ ഉത്പാദിപ്പിക്കാനായി ഏതാണ്ട് 55000 കോടി ഘനമീറ്റര്‍ ജലം ലോകത്ത് ഉപയോഗിക്കുന്നുവെന്ന് Global Food; Waste Not, Want Not എന്ന പേരിലുള്ള റിപ്പോര്‍ട്ട് പറയുന്നു. 2050 ഓടെ ഭക്ഷ്യോത്പാദനത്തിനുള്ള ജലത്തിന്റെ ആവശ്യം ലോകത്ത് പത്തു മുതല്‍ 13 ലക്ഷംകോടി ഘനമീറ്ററാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
2075 ആകുമ്പോഴേക്കും ലോകജനസംഖ്യ 950 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നുവെച്ചാല്‍, നിലവിലുള്ളതിലും 300 കോടി പേരുടെ ഭക്ഷണം കൂടി ലോകത്തിന് കണ്ടെത്തേണ്ടിവരും
ഉപയോഗിക്കാത്ത വിളകള്‍ ഉത്പാദിപ്പിക്കാനായി ഏതാണ്ട് 55000 കോടി ഘനമീറ്റര്‍ ജലം ലോകത്ത് ഉപയോഗിക്കുന്നുവെന്ന് Global Food; Waste Not, Want Not എന്ന പേരിലുള്ള റിപ്പോര്‍ട്ട് പറയുന്നു. 2050 ഓടെ ഭക്ഷ്യോത്പാദനത്തിനുള്ള ജലത്തിന്റെ ആവശ്യം ലോകത്ത് പത്തു മുതല്‍ 13 ലക്ഷംകോടി ഘനമീറ്ററാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
2075 ആകുമ്പോഴേക്കും ലോകജനസംഖ്യ 950 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നുവെച്ചാല്‍, നിലവിലുള്ളതിലും 300 കോടി പേരുടെ ഭക്ഷണം കൂടി ലോകത്തിന് കണ്ടെത്തേണ്ടിവരും
Subscribe to:
Posts (Atom)