Showing posts with label Health. Show all posts
Showing posts with label Health. Show all posts

Saturday, August 15, 2020

ഗ്യാരന്‍റിയുണ്ടോ?

 ഡോക്ടർമാർ ദൈവമല്ല, എങ്കിലും അവർ പറയുന്നത് കേൾക്കാൻ തയാറാകണം.

ഡോക്ടര്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവവാക്യ’മായെടുക്കുന്ന രോഗികളും ബന്ധുക്കളും. രോഗികള്‍ക്കുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള ഡോക്ടര്‍ മാരും.. മുൻ കാലങ്ങളിൽ ഇത് സർവത്രയായിരുന്നു..

 ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഇന്നത്തെ കാലത്ത് വിള്ളല്‍ വീണിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ ‘ഗ്യാരന്‍റിയുണ്ടോ’ എന്നു ചോദിക്കുന്ന രോഗികളും രോഗീബന്ധുക്കളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

 ആര്‍ത്തി മൂത്ത ഡോക്ടര്‍മാരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. ഡോക്ടറുടേതല്ലാത്ത കുറ്റംകൊണ്ടു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്തകളായി പത്രങ്ങളില്‍ നിറയുന്നതും നമ്മൾ കാണുന്നു.

എൻ്റെ ഉറ്റ സുഹൃത്ത് പറഞ്ഞ ഒരു സംഭവം.

ഗൈനക്കോളജിസ്റ്റായ എന്‍റെ സുഹൃത്തിൻ്റെ അമ്മ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത്. അവരുടെ ക്ലിനിക്കിലേക്ക്, വേദനകൊണ്ടു പുളയുന്ന ഒരു ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊണ്ടുവന്നു. ഭക്ഷണം പാതി വഴിയില്‍ നിര്‍ത്തി ഡോക്ടര്‍ വേഗം ക്ലിനിക്കിലെത്തി. രോഗിയെ പരിശോധിച്ചു. നാഡിമിടിപ്പു വര്‍ദ്ധിച്ചതായും രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറഞ്ഞതായും കണ്ടു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ (USG) Ruptured Ectopic Pregnancy (ഗര്‍ഭധാരണം, ഗര്‍ഭപാത്രത്തിനു പുറത്ത് നടന്ന് അതു പൊട്ടി അമിതമായ അന്തര്‍ രക്തസ്രാവമുണ്ടാകുന്ന അവസ്ഥ) എന്നും മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ രോഗിക്ക് അപകടം സംഭവിക്കാന്‍ നൂറു ശതമാനവും സാദ്ധ്യതയുള്ള ഒരവസ്ഥയാണിത്.

ഡോക്ടര്‍ പെട്ടെന്ന് തന്നെ രോഗിയുടെ ബന്ധുക്കളെ വിളിച്ച്, രോഗത്തിന്‍റെ വിവരവും ഗൗരവവും വിശദീകരിച്ചുകൊടുത്തു. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

യാതൊരു മടിയും കൂടാതെ രോഗിയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു നല്കി. ഡോക്ടര്‍ തിയ്യറ്റര്‍ സിസ്റ്ററെ വിളിച്ച്, ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാനും അനസ്തേഷ്യ ഡോക്ടറെ വിവരമറിയിക്കാനും പറഞ്ഞു.

ആ സമയത്താണു ഖദര്‍ ധാരിയായ ഒരാള്‍ ആ വഴി കടന്നുപോയതും ക്ലിനിക്കിന്‍റെ വരാന്തയില്‍ തനിക്കു പരിചയമുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളെ കണ്ടതും. അയാള്‍ ക്ലിനിക്കിലേക്കു കയറി വന്നു കാര്യമന്വേഷിച്ചു. ബന്ധുക്കള്‍ കാര്യം പറഞ്ഞു.

മറ്റൊരു രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ പരിശോധനാമുറിയിലേക്കു യാതൊരു മര്യാദയുമില്ലാതെ അയാൾ കയറി വന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നു ഡോക്ടര്‍ക്കു മനസ്സിലായി. താന്‍ ഗര്‍ഭിണിയുടെ അടുത്ത ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടര്‍ അയാളോടു ഞാനൊരു രോഗിയെ പരിശോധിക്കുകയാണെന്നും അല്പനേരം കഴിഞ്ഞു വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാമെന്നും പറഞ്ഞു.

 “അതു പോരാ, എനിക്കിപ്പോള്‍ വിവരം അറിയണം” എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണം. പരിശോധിച്ചുകൊണ്ടിരുന്ന രോഗിയോട് അല്പനേരം പുറത്തിരിക്കാന്‍ പറഞ്ഞ്, ഡോക്ടര്‍ ആ മനുഷ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്നും അല്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞു.


ഗ്യാരന്‍റിയുണ്ടോ?’ അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഡോക്ടര്‍ സമനില തെറ്റാതെ പറഞ്ഞു: “ഞാന്‍ എന്‍റെ കഴിവതു ശ്രമിക്കാം. ഗ്യാരന്‍റി തരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.”

‘അതുപോരാ ഞങ്ങള്‍ക്കു ഗ്യാരന്‍റി വേണം. തരാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ രോഗിയെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകുകയാണ്.’

(ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നു മംഗലാപുരത്തേയ്ക്ക് പത്തിരുന്നൂറ്റിഅമ്പത് കിലോമീറ്ററോളം പോകണം). ഇത്രയും ദൂരം രോഗിയെ കൊണ്ടുപോകുന്നത് ആപത്താണ് എന്നു പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അയാള്‍ ഉടനെതന്നെ പുറത്തിറങ്ങി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രോഗിയുടെ ഭര്‍ത്താവിനോടു ടാക്സി വിളിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ പുറത്തുവന്നു സ്ത്രീയുടെ ഭര്‍ത്താവിനോടു കാര്യത്തിന്‍റെ ഗൗരവം ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ ‘അവതാര’ത്തിന്‍റെ മുമ്പില്‍ ആ പാവം മനുഷ്യന്‍ നിസ്സഹായനായിരുന്നു. അല്പസമയത്തിനുള്ളില്‍ വേദനകൊണ്ടു തളര്‍ന്ന രോഗിയെയും വലിച്ചിഴച്ചു ടാക്സിയില്‍ കയറ്റി. ക്ലിനിക്കിന്‍റെ വരാന്തയില്‍നിന്ന് മംഗലാപുരത്തേയ്ക്കു നീങ്ങുന്ന ടാക്സി കാറിനെ ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. 

ഡോക്ടര്‍ തന്‍റെ കണ്‍സള്‍ട്ടിങ്ങ് മുറിയിലേക്കു കയറി മറ്റു രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്, ഒരു സിസ്റ്റര്‍ വന്നു പറഞ്ഞത് – ‘സര്‍, മംഗലാപുരത്തേയ്ക്കു കൊണ്ടുപോയ സ്ത്രീ പാതിവഴിയില്‍ വച്ചു മരിച്ചു!’ ഡോക്ടറുടെ മനസ്സിലേക്ക് ആ ചോദ്യം വീണ്ടും കടന്നുവന്നു – ‘ഗ്യാരന്‍റിയുണ്ടോ?’

ചികിത്സിക്കാൻ ഡോക്ടറെ കാണുന്നവർ ഡോക്ടർമാരെ ദൈവമായി കണ്ടില്ലേലും, അവരുടെ ഒബ്സർവ്വേഷൻ നടത്തിയുള്ള വാക്കുകൾക്ക് വില കൽപ്പിക്കണം. ഒരു ഡോക്ടർക്കും ഗ്യാരണ്ടി തരാനാവില്ല, ദൈവം നിശ്ചയിച്ചാലല്ലാതെ. അതാണ് നൻമവഴി, നൻമവഴികൾ മറക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നതും.


Sunday, November 22, 2015

എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല



രണ്ട് മാസം മുമ്പ് നടുവേദനയുമായി ഒരാള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. ‘ഡിസ്കിന് തകരാറാണ് ഡോക്ടര്‍, ‘ശസ്ത്രക്രിയ വേണ്ടി വരുമോ?’ ഇതാണ് അദ്ദേഹത്തിന്‍റെ സംശയം. എം. ആര്‍. ഐ സ്കാനില്‍ ഡിസ്കിന്‍െറ ഒരു ചെറിയ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. പക്ഷെ അതു സാധാരണമായ ഒന്ന് മാത്രമാണ്. അതുകൊണ്ട് വലിയ വേദനയുണ്ടാവാന്‍ സാധ്യതയില്ല. വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ ഡിസ്കിനല്ല അസുഖം, മറിച്ച് പേശികളെ ബാധിക്കുന്ന വ്യാപകമായി കണ്ടുവരുന്ന ‘മയോഫേഷ്യല്‍ പെയിന്‍’ എന്ന അവസ്ഥയാണെന്ന് മനസ്സിലായി. അത്ര സങ്കീര്‍ണ്ണമായ അവസ്ഥയൊന്നുമല്ല ഇത്. ശസ്ത്രക്രിയയുടെ ആവശ്യവുമില്ല. ചെറിയ ഇന്‍ജക്ഷനും വ്യായാമവും ഉണ്ടെങ്കില്‍ മാറാവുന്നതേയുള്ളൂ. രോഗിയോട് കാര്യം പറഞ്ഞു.
പക്ഷെ, അദ്ദേഹത്തിനത് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. നേരത്തെ സന്ദര്‍ശിച്ച മറ്റേതോ ഡോക്ടര്‍ ഡിസ്കിനുള്ള ചെറിയ തകരാറിനെ പെരുപ്പിച്ച് കാണിച്ച് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെടുക്കാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ ഒരു പരീക്ഷണം എ നിലയില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ട് മാസത്തെ മരുന്നും വ്യായാമവും കൃത്യമായി പിന്‍തുടര്‍ന്ന ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു. ‘വേദന പൂര്‍ണ്ണമായും മാറിയിരിക്കുന്നു. സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ വെറുതെ ശരീരം കീറി മുറിക്കേണ്ടി വന്നേനേ...’അദ്ദേഹം പറഞ്ഞു.

നടുവേദനയെല്ലാം ഡിസ്ക് തകരാറുകളല്ല
എത്രത്തോളം വികലമാണ് നമ്മുടെ അറിവുകളുടെ അവസ്ഥ എന്ന് നോക്കൂ. നടുവേദന ബാധിച്ചു എന്നു തോന്നിയാല്‍ അത് ഡിസ്ക് സംബന്ധമായ അസുഖമാണെന്ന് സ്വയം ഉറപ്പിക്കുകയാണ്. പിന്നീട് ശസ്ത്രക്രിയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുകയായി. എന്തെല്ലാം കഷ്ടതകളാണ് പിന്നാലെ വരുന്നത്. ശരീരം കീറിമുറിക്കേണ്ടി വരുന്നു, തെറ്റായ ചികിത്സ ചെയ്യുന്നത് മൂലം ആരോഗ്യം നഷ്ടപ്പെടുന്നു. ഇതിനെല്ലാം പുറമെ ഭീമമായ സാമ്പത്തിക ബാധ്യതയും മാനസികമായ അസ്വസ്ഥതയും ബാക്കിയാവുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ നിലവില്‍ വ്യാപകമായി കാണപ്പെടുന്ന നടുവേദനകളില്‍ വെറും നാലു ശതമാനം മാത്രമേ ഡിസ്കിനെ തള്ളുതുമൂലം മൂലം ഉണ്ടാവുന്നുള്ളൂ. ഏകദേശം 60 മുതല്‍ 70 ശതമാനം വരെ നടുവേദനകള്‍ക്ക് കാരണം പേശികളെ ബാധിക്കു മയോഫാഷ്യല്‍ പെയിന്‍ ആണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഇതില്‍ 70 ശതമാനം വരെ നടുവേദനയും ആറാഴ്ചകൊണ്ട് മാറുന്നവയാണ്. പരമാവധി മൂന്ന് മാസം കൊണ്ട് 90 ശതമാനം നടുവേദനയും മാറുകയാണ് പതിവ്. ബാക്കി വരുന്ന 10 ശതമാനത്തിനാണ് പ്രധാനമായും സങ്കീര്‍ണ്ണമായ ചികിത്സകള്‍ വേണ്ടി വരുന്നത്.

വിവിധ തരം നടുവേദനകളും ചികിത്സകളും
മയോഫാഷ്യല്‍ പെയിന്‍ (Myofascial pain)

നടുവേദനയ്ക്ക് കാരണമാകുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മയോഫാഷ്യല്‍ പെയിന്‍. പുറം ഭാഗത്തെ ചില പ്രത്യേക പേശികളിലുണ്ടാകുന്ന പരിക്കുകള്‍, ചതവുകള്‍ മുതലായവയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. പൊതുവെ അതീവ സങ്കീര്‍ണ്ണമായ നടുവേദനകളുടെ ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താറില്ല.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വ്യായാമവുമാണ് പ്രധാനമായും ഇതിന് നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ഇവ കൊണ്ട് വേദനയ്ക്ക് കുറവില്ളെങ്കില്‍ വേദനയുള്ള പേശികളുടെ ഉള്ളിലേക്ക് ട്രിഗര്‍ പോയിന്‍റ് ഇഞ്ചക്ഷന്‍ അല്ളെങ്കില്‍ ഡീപ് മയോ മയോഫാഷ്യല്‍ ഇഞ്ചക്ഷന്‍ എിവയിലെതെങ്കിലും ഒന്ന് ചെയ്യും. സാധാരണഗതിയില്‍ ഇവ രണ്ടും കൊണ്ട് തന്നെ വേദന പൂര്‍ണ്ണമായും മാറേണ്ടതാണ്.

ഡിസ്ക് സംബന്ധമായ വേദന

ഡിസ്ക് തള്ളുത് മൂലമോ, ഡിസ്കിന്‍െറ തേയ്മാനം മൂലമോ ഉണ്ടാകുന്ന വേദനയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. നടുഭാഗത്ത് ആരംഭിച്ച് കാലിലേക്ക് പടരുന്ന തരത്തിലാണ് പ്രധാനമായും ഈ വിഭാഗം വേദന കാണപ്പെടുത്. ഡിസ്ക് തള്ളുത് മൂലം കാലിലേക്കുള്ള ഞരമ്പ് അമര്‍ന്ന് പോവുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്.
മരുന്ന് കൊണ്ടും വ്യായാമം കൊണ്ടും വേദന കുറയ്ക്കുവാന്‍ സാധിച്ചില്ളെങ്കില്‍ ആവശ്യമാണെങ്കില്‍ ‘ട്രാന്‍സ്ഫെറോമിനല്‍ എപ്പിഡ്യൂറല്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷന്‍’ നല്‍കാവുതാണ്. എന്നാല്‍ ഇത് ശാശ്വതമായ ചികിത്സാ രീതിയല്ല. ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ രീതികളിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഡിസ്ക് തള്ളല്‍ ഭേദപ്പെടുത്തുവാന്‍ സാധിക്കാറുണ്ട്.
ന്യൂക്ളിയോ പ്ളാസ്റ്റി, പെര്‍ക്യൂട്ടേനിയസ് ഡിസ്ക് ഡി കംപ്രഷന്‍, ഹൈഡ്രോ ഡിസ്ട്രക്ടമി, ന്യൂക്ളിയോടമി തുടങ്ങിയ ചികിത്സാ രീതികളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഇവയില്‍ ഏത് രീതിയാണ് അനുവര്‍ത്തിക്കേണ്ടതെന്ന് വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
വളരെ കുറഞ്ഞ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരികയുള്ളൂ എന്നതും വിശ്രമം ആവശ്യമില്ല എന്നതുമാണ് ഈ രീതികളുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിന് പുറമെ അനസ്തേഷ്യ ആവശ്യമില്ല, ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാവില്ല, താരതമ്യേന ചെലവ് കുറവാണ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ഫാസെറ്റ് ജോയിന്‍റ് പെയിന്‍ (Facet Joint Pain), സാക്രോ ഇലിയാക് പെയിന്‍ (Sacro Iliac Pain) എന്നിവ
ശസ്ത്രക്രിയയോ മരുന്ന് ചികിത്സയോ ഫലപ്രദമാവാന്‍ ഇടയില്ലാത്ത അവസ്ഥയാണ് ഫാസെറ്റ് ജോയിന്‍റ് പെയിന്‍. ഫാസെറ്റ് ജോയിന്‍റ് ഇഞ്ചക്ഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍ എന്നിവയാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകള്‍. സാക്രോ ഇലിയാക് ജോയിന്‍റ് ഇഞ്ചക്ഷന്‍ (Sacro Iliac joint Injection) ആണ് സാക്രോ ഇലിയാക് പെയിനിനുള്ള പ്രധാന ചികിത്സ.

അസ്ഥിക്ഷതങ്ങള്‍ (Vertibral Fractures)
അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളാണ് നടുവേദനകളിലെ മറ്റൊരു പ്രധാന വിഭാഗം. അസ്ഥി ബലക്ഷയം (ഓസ്റ്റിയോ പൊറോസിസ്), പ്രായത്തിന്‍്റെ അവശത തുടങ്ങിയവയാണ് ഇവയ്ക്കുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ വെര്‍ട്ടിബ്രോ പ്ളാസ്റ്റി (Vertibro Plasty) നിര്‍വഹിക്കാവുന്നതാണ്. ക്ഷതം സംഭവിച്ച വെര്‍ട്ടിബ്രയിലേക്ക് കൃത്രിമമായ ഒരു സിമന്‍റ് കുത്തിവെക്കു രീതിയാണിത്. വളരെ വേഗം തന്നെ ഈ രീതിയില്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുതാണ്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന മാറാത്തവര്‍ക്കുള്ള ചികിത്സ
അസ്ഥിരോഗ ചികിത്സാ രംഗത്ത് അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദനമാറാതിരിക്കുന്ന അവസ്ഥ. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആ ഭാഗം കൂടിച്ചേരുമ്പോള്‍ ആ ഭാഗത്ത് നാഡികള്‍ കൂടി ഉള്‍പ്പെട്ട് പോകുന്നതാണ് ഈ വേദനയ്ക്കുള്ള കാരണം. ഈ നാഡിയെ സ്വതന്ത്രമാക്കണമെങ്കില്‍ ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. ഇത് കൂടുതല്‍ ദുഷ്കരമാണ്.
ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കായി ആശ്രയിക്കാവുന്ന പ്രധാന ചികിത്സാ രീതിയാണ് കോഡല്‍ ന്യൂറോപ്ളാസ്റ്റി എന്നത്. ശരീരം കീറി മുറിക്കാതെ തന്നെ കോഡല്‍ ന്യൂറോപ്ളാസ്റ്റി ഉപയോഗിച്ച് മുറിവിന്‍െറ കല ഇല്ലാതാക്കുകയാണ് ഇതില്‍ ചെയ്യുത്.

അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവര്‍

സാധാരണ നടുവേദനകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ എല്ലാ നടുവേദനകളെയും ഇങ്ങനെ കണക്കിലെടുക്കാന്‍ സാധിക്കില്ല. രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടവയുണ്ട്. ചികിത്സ വൈകിയാല്‍ ചിലപ്പോള്‍ ഇവയുടെ പ്രത്യാഘാതവും ഗുരുതരമായേക്കും. നട്ടെല്ലിനുള്ള പൊട്ടല്‍, ഇന്‍ഫക്ഷന്‍, കാന്‍സര്‍, കോഡ ഇക്വിന സിന്‍ഡ്രോം (Cauda Equina Syndrome) തുടങ്ങിയവയാണ് ഇത്തരത്തില്‍ അടിയന്തരമായി ചികിത്സ തേടേണ്ട നട്ടെല്ലിനെ ബാധിക്കു അസുഖങ്ങള്‍. ഈ അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ റെഡ് ഫ്ളാഗ് (Red Flag) തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സഹായകരമാകുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നു:
20 വയസ്സിന് തോഴെയോ, 50 വയസ്സിന് മുകളിലോ ഉള്ളവരില്‍ ഉണ്ടാകുന്ന ശക്തമായ നടുവേദന, രാത്രി കിടക്കുമ്പോള്‍ ഉണ്ടാകുന്ന അസഹനീയമായ വേദന, നടുവേദനയോടൊപ്പം പനിയും കുളിരും പ്രത്യക്ഷപ്പെടുക, മറ്റ് കാന്‍സര്‍ വന്നവരില്‍ കാണപ്പെടുന്ന നടുവേദന, പ്രതിരോധ ശേഷി കുറഞ്ഞവരിലെ നടുവേദന, നടുവേദനയോടൊപ്പം കാലിന് തളര്‍ച്ച ബാധിക്കുക, നടുവേദനയോടൊപ്പം മൂത്ര തടസ്സം അനുഭവിക്കുക, നടുവേദനയോടൊപ്പം അറിയാതെ വയറ്റില്‍ നിന്ന് മലം പോവുക. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.

(ലേഖകൻ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്വാന്‍സ്ഡ് പെയിന്‍ ക്ലിനിക്കിലെ ഫിസിഷ്യനാണ്)

Friday, January 30, 2015

ദഹനക്കേടിന് മല്ലി



മല്ലി കഴിക്കാത്തവര്‍ ആരുമുണ്ടാകില്ല; അതേ പോലെ മല്ലിയിലയും. ഔഷധമായും വജ്ഞനമായും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണയായി കണ്ടുവരുന്നതും അനേകം മരുന്നുകള്‍ കഴിച്ചിട്ടും ആശ്വാസമില്ലാത്തതുമായ പല രോഗങ്ങള്‍ക്കും മല്ലി ആശ്വാസം ചെയ്യുമെന്നത് പലര്‍ക്കും അറിയില്ല
.

സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യാന്‍ പറ്റുന്നതാണ് മല്ലി. ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ടെങ്കിലും വ്യാവസായികമായി കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. മല്ലിയുടെ ഇലയും അതിന്റെ കായ(ഫലം)യും ഉപയോഗിച്ചുവരുന്നു. ഛര്‍ദ്ദി, വയറുവേദന, ദഹനക്കുറവ്‌, വയറിലെ അസ്വാസ്ഥ്യങ്ങള്‍, വയറെരിച്ചില്‍ (ഗ്യാസ്ട്രബിള്‍), പുളിച്ചു തികട്ടല്‍, മൂത്ര തടസ്സം, മൂത്രനാളി രോഗങ്ങള്‍ എന്നിവക്കെല്ലാം ഇത് ഉപയോഗിച്ചുവരുന്നു. ദാഹം മാറ്റുന്നതിനു മല്ലിക്ക് പ്രത്യേക കഴിവുണ്ട്.

അടിഭാഗം വീതിയുള്ള, പച്ചനിറത്തില്‍ മിനുസമുള്ള ഇലകളോടു കൂടിയ ഇതിനെ സുഗന്ധ ഔഷധച്ചെടിയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഉത്തേജക ദ്രവ്യമായും ധാതുപുഷ്ടിക്കും മൂത്രസംബന്ധമായ അസുഖത്തിനും ഇതിനെ ഉപയോഗിച്ചുവരുന്നു. ശ്വാസകോശ രോഗങ്ങള്‍, വിശേഷിച്ച് കുഞ്ഞുങ്ങളില്‍ കാണുന്ന ശ്വാസംമുട്ടലിനും തലവേദന, ദന്തരോഗങ്ങള്‍, മോണപ്പഴുപ്പ്, ദന്തക്ഷയം, ദാഹം, രാത്ര്യന്ധത, പ്രസവാനന്തര രോഗങ്ങള്‍, മൂത്രതടസ്സം തുടങ്ങി അനേകം രോഗങ്ങള്‍ക്ക് ശമനൗഷധമായും ശാശ്വത രോഗശമനിയായും മല്ലി ഉപയോഗിച്ചുവരുന്നുണ്ട്.

തലവേദനക്ക് മല്ലിയില, മല്ലി എന്നിവ പാലില്‍ അരച്ച് നെറ്റിയിലിടുന്നത് നല്ലതാണ്. പല്ലുവേദന, മോണപഴുപ്പ്, പല്ലുതേയ്മാനം എന്നിവക്ക് മല്ലി ചവച്ചു തുപ്പുന്നതും മല്ലിയും ഉപ്പും കൂട്ടി തിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ക്കൊള്ളുന്നതും, പറങ്കിമാവിന്‍ തോല്‍, കൊഴിഞ്ഞിലിന്‍ വേര്, മല്ലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ ഉപ്പും, സ്വല്‍പം നല്ലെണ്ണയും ഒഴിച്ച് കവിള്‍ക്കൊള്ളുന്നതും, വായയില്‍ വെച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്. മല്ലിപ്പൊടിയും കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം പല്ലുവേദനക്ക് വളരെ പ്രസിദ്ധമായ ഔഷധമാണ്.

പ്രസവാനന്തര ശുശ്രൂഷയിലും മല്ലിക്ക് പ്രധാന സ്ഥാനമുണ്ട്. മല്ലിയിലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും മല്ലി, വെളുത്തുള്ളി, ചുക്ക്, കുരുമുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ഒന്നാംതരം പ്രസവരക്ഷാ ഔഷധമാണ്. കുറുന്തോട്ടിക്കഷായത്തില്‍ മല്ലിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും പ്രസവരക്ഷാ ഔഷധമാണ്. പച്ചമാങ്ങാ നീരും മല്ലിക്കഷായവും ചേര്‍ത്ത് ആവശ്യത്തിന് മധുരം ചേര്‍ത്ത് കഴിക്കുന്നത് ഒന്നാന്തരം ദാഹശമനിയാണ്.

കരിക്കിന്‍ വെള്ളത്തില്‍ സമം മല്ലിക്കഷായവും ഗോമൂത്രവും ചേര്‍ത്ത് കാച്ചി അരിച്ചു കഴിച്ചാല്‍ ഉടനെ മൂത്രം പോകുന്നതാണ്. നാനാതരത്തില്‍ ഉപയോഗമുള്ളതും എപ്പോഴും ലഭ്യവുമായ മല്ലിയുടെ ഔഷധഗുണം മനസ്സിലാക്കുകയും അതനുസരിച്ച് ഉപയോഗിക്കുകയും വേണം. മല്ലി പാചകാവശ്യത്തിനു മാത്രമുള്ള ഒരു വസ്തുവാണെന്ന നമ്മുടെ ധാരണ മാറ്റണം.
by: Dr Mohammed

Wednesday, September 4, 2013

ജല ചികിത്സ




ജപ്പാനിലെ ജലചികിത്സ ഇന്നു പ്രസിദ്ധമാണ്. മാത്രമല്ല, ഇത് ശാസ്ത്രീയമായിട്ടു തെളിയിക്കപ്പെട്ടിട്ടും ഉണ്ടെന്നു പറയുന്നു.  രാവിലെ ഉണര്‍ന്നയുടനെ
(പച്ചവെള്ളം) ശുദ്ധജലം കുടിക്കുക.  ഉപയോഗ രീതിയെക്കുറിച്ച് പറയാം. പഴയതും പുതിയതും, ആധുനികവുമായ പല രോഗങ്ങള്‍ക്കും, ജലചികിത്സ 100% വിജയമാണെന്നു  ജാപ്പനീസ് മെഡിക്കല്‍ സയന്‍സ് സൊസൈറ്റി അവകാശപ്പെടുന്നു.

തലവേദന, ശരീരവേദന, ഹൃദയ സംബന്ധമായത്, സന്ധിവേദന, രക്താതിസമ്മര്‍ദ്ദം, അപസ്മാരം, അമിതവണ്ണം, ആസ്തമ, ക്ഷയം, കിഡ്നി - മൂത്രാശയ സംബനധമായ രോഗങ്ങള്‍, ശര്‍ദ്ദി,  ഗ്യാസ്‌ ട്രബിള്‍, മൂലക്കുരു, പ്രമേഹം, മലബന്ധം, എല്ലാവിധ നേത്രരോഗങ്ങള്‍, ഗര്‍ഭാശയ കാന്‍സര്‍, തൊണ്ട - മൂക്ക് സംബനധമായ രോഗങ്ങള്‍, ആര്‍ത്തവ സംബനധമായ രോഗങ്ങള്‍ മുതലായവയെല്ലാം, ജലചികിത്സകൊണ്ടു സുഖപ്പെടുന്നു.

ചികിത്സാ  രീതി
1. രാവിലെ ഉണര്‍ന്നയുടനെ, പല്ലു തേക്കുന്നതിനു മുന്‍പ്, 4 x 160 ml. Glasses  ശുദ്ധജലം കുടിക്കുക.
2. തുടര്‍ന്നു പല്ല് തേക്കുക, വായ കഴുകുക, ഒക്കെ ആകാം; പക്ഷെ, 45 മിനിറ്റ് സമയത്തേക്ക്,  ഭക്ഷണമോ വെള്ളമോ കഴിക്കരുത്.
3. തുടര്‍ന്നു 45 മിനിറ്റിനു ശേഷം, സാധാരണ പോലെ, ഭക്ഷണവും വെള്ളവും കഴിക്കാം.
4. ഭക്ഷണത്തിനു 15 മിനിറ്റിനു ശേഷം, 2 മണിക്കൂര്‍ നേരത്തേക്കു ഭക്ഷണമോ, വെള്ളമോ കഴിക്കരുത്.
5. വയസ്സായവരോ, രോഗികളോ ആണെങ്കില്‍, കുറഞ്ഞ അളവില്‍ വെള്ളം കുടിച്ചു തുടങ്ങിയിട്ട്, ക്രമേണ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
6. മേല്‍പ്പറഞ്ഞ ചികിത്സാ രീതി, രോഗികള്‍ക്കു സൌഖ്യവും, മറ്റുള്ളവര്‍ക്ക്, ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യുന്നു.

ഓരോ  രോഗത്തിന്റെയും, ശമനത്തിനു വേണ്ട സമയം താഴെ കുറിക്കുന്നു.


1. രക്താതിസമ്മര്‍ദ്ദം. (30 ദിവസം)
2. ഗ്യാസ്‌ ട്രബിള്‍. (10 ദിവസം)
3. പ്രമേഹം. (30 ദിവസം)
4. മലബന്ധം. (10 ദിവസം)
5. കാന്‍സര്‍. (180 ദിവസം)
6. ക്ഷയം. (90 ദിവസം)
7. സന്ധി രോഗങ്ങള്‍ ഉള്ളവര്‍, ചികിത്സ  ആദ്യത്തെ ആഴ്ചയില്‍, മൂന്നു ദിവസവും, തുടര്‍ന്നുള്ള ആഴ്ചകളില്‍, ദിവസേനയും തുടരാം.

ഈ ചികിത്സക്ക് പണച്ചിലവോ, സൈഡ് എഫക്ടോ ഇല്ല; അല്പം കൂടുതല്‍ മൂത്രമൊഴിക്കേണ്ടാതായ ചില്ലറ ബുദ്ധിമുട്ടുകള്‍ മാത്രം.


Monday, September 2, 2013

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്...




ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.

ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.

1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ദൂഷ്യവശങ്ങള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.


By: പ്രൊഫ.സുനില്‍ മൂത്തേടത്ത്‌  in Mathrubhumi Wellness 

Tuesday, June 4, 2013

ഡെങ്കിപ്പനിയ്ക്ക് പരിഹാരം പപ്പായ ഇല




വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാകും നല്ലത്‌. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്‌. പപ്പായ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പപ്പായ ഇലയെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഡെങ്കിപ്പനിയ്ക്ക് പരിഹാരമാണ് പപ്പായ ഇലകള്‍ എന്നാണ് തെളിഞ്ഞിരിക്കുന്നത്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം. അസഹനീയനായ തലവേദന, കാലിന്റെയും കൈകളുടെയും മസിലിനുണ്ടാകുന്ന വേദന, സന്ധികളില്‍ വേദന എന്നിവയാണ്‌ ഇതിന്റെ ലക്ഷണം.
ഡെങ്കിപ്പനിക്ക് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി ആയുര്‍വേദ പരീക്ഷണങ്ങളിലാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്നെന്‍രെ അഞ്ച് ഡെങ്കിപ്പനി ബാധിതരില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇത്‌ ശരിയാണ്‌ എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നു. പപ്പായ ജ്യൂസ് കഴിച്ചതുവഴി ഈ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു.

 കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്. ജപ്പാനിലേയും അമേരിക്കയിലേയും ചില ശാസ്ത്രജ്ഞന്‍മാര്‍ പപ്പായ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്‍കണം

Wednesday, May 22, 2013

മാങ്ങയുടെ പോഷകഗുണങ്ങള്‍

"മാതാവ് ഊട്ടാത്തത് മാവ് ഊട്ടും" എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ?

 പ്രോട്ടീന്‍ ,കൊഴുപ്പ് ,അന്നജം ,ധാതുക്കള്‍, ലവണങ്ങള്‍ , വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ മാമ്പഴത്തില്‍ സമ്രൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു.

 ഇംഗ്ലീഷ് ഭാഷയില്‍ "മാംഗോ" എന്നും സംസ്ക്രൃതത്തില്‍" ആമ്ര" എന്നും അറിയപ്പെടുന്ന ഈ ഫലവര്‍ഗ്ഗം "അനാകാര്‍ഡിയേസി" എന്ന സസ്യകുലത്തിലെ അംഗമാണ്.
വേനല്‍ക്കാലത്തെ കനിയാണ് മാമ്പഴം. ചെറിയ നാട്ടുമാങ്ങ മുതല്‍ വലിയ മല്‍ഗോവ മാമ്പഴം വരെ വിപണിയില്‍ ലഭിക്കും. പ്രിയൂര്‍, അല്‍ഫോന്‍സ, സേലം , നീലം, തുടങ്ങി നിരവധി തരം മാമ്പഴങ്ങള്‍ ഈ സീസണില്‍ ലഭിക്കുന്നു..
 വൈറ്റമിന്‍ എ ഏറ്റവും അധികമുള്ള ഫലമായമാമ്പഴം കഴിക്കുന്നവര്‍ക്ക് വൈറ്റമിന്‍ എ യുടെ അഭാവം മൂലമുണ്ടാകുന്ന മാലക്കണ്ണ് (നിശാന്ധത) ഒരിക്കലും ഉണ്ടാകില്ല.. ഒരു ഗ്ലാസ്‌ മാമ്പഴച്ചാറില്‍ പാലും കുറച്ചു തേനും ചേര്‍ത്ത് ഒരു മാസക്കാലം തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ ശരീരത്തിനു ബലവും ഭക്ഷണത്തിനു രുചിയും ദഹനശക്തിയും കൈവരുന്നതിനു പുറമെ നല്ല ചര്‍മ്മകാന്തിയും ഓര്‍മ്മശക്തിയും ഉണ്ടാകും .
 മാമ്പഴത്തെപ്പോലെ അനുഗ്രഹീതമായ ഒരു ഫലം വേറെയില്ല.. അത് ക്രമപ്രകാരം ഉപയോഗിച്ചാല്‍ അകാലവാര്‍ദ്ധക്യം അകലുകയും ശരീരത്തിന് നല്ല ആരോഗ്യം ലഭിക്കുകയും ചെയ്യും. പക്ഷേ പഞ്ചസാരയുടെ അളവു കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
 പതിനെട്ടു നേന്ത്രപ്പഴത്തിലുള്ളത്ര വൈറ്റമിന്‍ സി ഒരു പച്ച മാങ്ങയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത് . വേനല്‍ക്കാലത്തുണ്ടാകുന്ന അതിസാരം , വയറുവേദന, അജീര്‍ണ്ണം , മലബന്ധം, അര്‍ശസ്സ് , ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദി എന്നിവ മാറിക്കിട്ടാന്‍ അധികം മൂക്കാത്ത മാങ്ങ ഉപ്പും തേനും ചേര്‍ത്തു കഴിച്ചാല്‍ മതി..
 ചുണങ്ങ് , ചിരങ്ങ്,കരപ്പന്‍ എന്നീ ത്വക്ക് രോഗങ്ങള്‍ക്ക് പച്ച മാങ്ങയുടെ ഞെട്ടിലെ കറ ലേപനം ചെയ്യുന്നത് ഫലപ്രദമാണ് . മാങ്ങാത്തൊലി ഒരു ഔഷധമാണെന്ന് എത്ര പേര്‍ക്കറിയാം? വായ്നാറ്റം, മോണയില്‍ നിന്ന് രക്തം പൊടിയല്‍ എന്നിവ ശമിക്കാന്‍ ദിവസേന മാങ്ങാത്തൊലി ചവച്ചാല്‍ മതി . മാങ്ങാത്തൊലിയില്‍  ടാനിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമുണ്ട്.
 മാമ്പഴത്തില്‍ ഇരുമ്പിന്റെ    അംശം ഉള്ളതിനാല്‍  ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കുന്നത് അവരുടെ വിളര്‍ച്ചയില്ലാതാക്കാന്‍ സഹായകമാക്കും
 മാമ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നു,.അതിനാല്‍ മലബന്ധം തടയുവാന്‍ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ബുദ്ധി ശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുവാനും മാമ്പഴത്തിനു കഴിവുണ്ട്.
 മാമ്പഴത്തിലുള്ള ക്വര്‍സെറ്റീന്‍, ഫിസറ്റീന്‍, ഗാലിക് ആസിഡ്, മീതയ്ല്‍ ഗാല്ലറ്റ് തുടങ്ങിയ ഘടകങ്ങളും പെക്റ്റിന്‍ എന്ന ഭക്ഷണ യോഗ്യമായ നാരും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാകുന്നു.,
അമിതമായ ശരീരക്ഷീണത്തെ ഇല്ലാതാക്കുന്ന മാമ്പഴം ഉഷ്ണകാലത്ത് ശരീരം അധികം വിയര്‍ക്കുന്നത് കൊണ്ടുണ്ടാകുന്ന സോഡിയം ക്ലോറൈഡിന്റെ നഷ്ടം ഒഴിവാക്കും.
 മാവിലയ്ക്കും ഔഷധ മൂല്യമുണ്ട്. അഞ്ചോ ആറോ മാവില ഏകദേശം നാലു ഗ്ലാസ്‌ വെള്ളത്തില്‍ രാത്രി തിളപ്പിക്കുക. രാവിലെ ഈ വെള്ളം അരിച്ചു കുടിക്കുക ഇത് പ്രമേഹരോഗ ശമനത്തിന്‍് നല്ലതാണ്
 ചുരുക്കിപ്പറയുകയാണെങ്കില്‍ അനേകം ഔഷധ മേന്മകളുടേയും പോഷക സമ്പന്നതയുടേയും ഉറവിടമാണ് മാങ്ങയും മാമ്പഴവും.

Thursday, April 18, 2013

വിരുദ്ധാഹാരങ്ങള്‍

 ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്ന മുഖ്യഘടകങ്ങളായി ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ആഹാരം എന്നത് പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം ജീവവായുവിനോളംതന്നെ പ്രാധാന്യമുള്ള ഒന്നാണ്. ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ ആഹാരരീതിയെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങളിലൊന്നായി (ത്രയോപസ്തംഭങ്ങള്‍) ആയുര്‍വേദ ഗ്രന്ഥങ്ങളെല്ലാംതന്നെ വളരെ പ്രാധാന്യത്തോടുകൂടി പ്രതിപാദിച്ചിരിക്കുന്നു. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ആഹാരം. എന്തു കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ ആഹാരത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് കാരണമറിയില്ലെന്നു തോന്നുന്ന മിക്കവാറും രോഗങ്ങള്‍ക്ക് പശ്ചാത്തലമായിരിക്കുന്നത് ശീലിക്കപ്പെടുന്ന വിരുദ്ധാഹാരവിഹാരങ്ങളാണെന്നു കാണാം. ശാരീരികവും ബുദ്ധിപരവും മാനസികവുമായ പല വൈകല്യങ്ങളുടെയും മൂലകാരണമായി ഇതു മാറുന്നു. ത്വക്‌രോഗങ്ങള്‍, വിവിധ അലര്‍ജികള്‍, ബലക്ഷയം, ഓര്‍മക്കുറവ്, സന്താനദോഷം... തുടങ്ങിയ അവസ്ഥകള്‍ക്ക്, വിരുദ്ധമായ ആഹാരവിഹാരങ്ങള്‍ കാരണമാകുന്നു.

എന്താണ് വിരുദ്ധം?

വിരുദ്ധം എന്ന വാക്കിന്റെ അര്‍ഥംതന്നെ 'ചേരാത്തത്' എന്നാണ്. ആഹാരവിഹാരങ്ങളില്‍ ഈ ചേര്‍ച്ചയില്ലായ്മ പ്രധാനമായും സംഭവിക്കാവുന്നത് സംയോഗത്താലും സംസ്‌കാരത്താലും (ആഹാരം തയ്യാറാക്കുന്ന രീതി) ആണ്. ഏതെങ്കിലും ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍തന്നെ നിലനിന്ന് സ്വാഭാവികപ്രര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുവെങ്കില്‍ അത് വിരുദ്ധം എന്നു പറയാം.
വിരുദ്ധാഹാരവിഹാരങ്ങള്‍ വിഷംപോലെയോ കൈവിഷംപോലെയോ അനേകവിധത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അത് ഓജസ്സിനെ ക്ഷയിപ്പിച്ച് രോഗശമനത്തിനും രോഗ പ്രതിരോധത്തിനും ഹാനികരമായിത്തീരുന്നു. ആധുനികലോകത്തില്‍ പല രോഗങ്ങളുടെയും കാരണമായി ഈ വിരുദ്ധതയെ കണക്കാക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള വിരുദ്ധാന്നവിഹാരത്തിന്റെ ദോഷഫലങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുതന്നെ പ്രകടമാകും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ ദോഷങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഇത് ഭാവിതലമുറയുടെ ആരോഗ്യത്തിനുപോലും ഭീഷണിയായേക്കാം. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുപോലും കാരണമായിത്തീരുന്ന വിരുദ്ധാഹാരവിഹാരങ്ങളെ യുക്തിപൂര്‍വം ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തേണ്ടതാണ്.

ചില പ്രധാന വിരുദ്ധാഹാരവിഹാരങ്ങള്‍

*പാലിനോടൊപ്പം പഴങ്ങള്‍, ചക്കപ്പഴം, മുതിര, ഉഴുന്ന്, അമരയ്ക്ക, തേന്‍, ഉപ്പ്, മത്സ്യം, മാംസം, തൈര്, ചെറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ് ചേര്‍ത്ത ബ്രെഡ് തുടങ്ങിയവ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* തൈരിനോടൊപ്പം വാഴപ്പഴം മത്സ്യമാംസങ്ങള്‍, മുട്ട, മാങ്ങ, പാല്‍ക്കട്ടി, ചൂടുപാനീയങ്ങള്‍, പാല്‍, ഉരുളക്കിഴങ്ങ് എന്നിവ വിരുദ്ധമാണ്.
* ഒരേ അളവില്‍ ചേര്‍ത്ത തേനും നെയ്യും വിരുദ്ധമാകുന്നു.
* ജലജീവികളുടെ മാംസത്തോടൊപ്പം തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* അയിനിച്ചക്കയോടുകൂടി തേന്‍, ശര്‍ക്കര, തൈര്, നെയ്യ്, ഉഴുന്ന്
* വാഴപ്പഴത്തോടുകൂടി തൈര്, മോര്, മത്സ്യം, മാംസം, മത്തങ്ങ, പുലിപ്പുള്ള പഴങ്ങള്‍, യീസ്റ്റ് ചേര്‍ത്ത ബ്രെഡ്, ചെറി.
* ഇലക്കറികളോടൊപ്പം വെണ്ണ.
* മത്തങ്ങയോടുകൂടി പാല്‍, പാല്‍ക്കട്ടി, മുട്ട, ധാന്യങ്ങള്‍
* തുല്യഅളവില്‍ തേനും വെള്ളവും
* മുട്ടയോടൊപ്പം പഴങ്ങള്‍, മത്തങ്ങ, പയറുവര്‍ഗങ്ങള്‍, പാല്‍ക്കട്ടി, മത്സ്യമാംസാദികള്‍, പാല്‍, തൈര്.
* പയറുവര്‍ഗങ്ങളോടൊത്ത് പഴങ്ങള്‍, പാല്‍ക്കട്ടി, പാല്‍, മുട്ട, മീന്‍, മാംസം, തൈര്
* ചൂടുപാനീയത്തോടൊപ്പം മാങ്ങ, പാല്‍ക്കട്ടി, മദ്യം, തൈര്, തേന്‍.
* ചെറുനാരങ്ങയോടൊപ്പം കുമ്പളങ്ങ, പാല്‍, തക്കാളി, തൈര്.
* ഉരുളക്കിഴങ്ങിനോടൊപ്പം മത്തങ്ങ, കുമ്പളങ്ങ, പാലുത്പന്നങ്ങള്‍
* മുള്ളങ്കിയോടൊപ്പം വാഴപ്പഴം, പാല്‍, ഉണക്കമുന്തിരി
*മരച്ചീനിയോടൊപ്പം പഴങ്ങള്‍, വാഴപ്പഴം, മാങ്ങ, ഉണക്കമുന്തിരി, പയര്‍, ശര്‍ക്കര.
* മാങ്ങയോടൊപ്പം തൈര്, പാല്‍ക്കട്ടി, കുമ്പളങ്ങ, ഈന്തപ്പഴം, വാഴപ്പഴം, ഉണക്കമുന്തിരി.
* പായസത്തിനു മീതെ മോരുവെള്ളം കുടിക്കുന്നത് വിരുദ്ധമാണ്.
* കടുകെണ്ണയില്‍ വറുത്ത മത്സ്യം, പന്നിമാംസം, പ്രാവിന്‍ മാംസം.
* ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ്.
* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്.
* തൈര് ചൂടാക്കി ഉപയോഗിക്കുന്നത്.
* തേന്‍ കഴിച്ചതിനു മീതെ ചൂടുവെള്ളം കുടിക്കുന്നത്.
* തൈര് കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കുന്നത്.
* നെയ്യ് കഴിച്ചതിനുശേഷം തണുത്ത വെള്ളം കുടിക്കുന്നത്.
* ശരീരം ചുട്ടുപഴുത്തിരിക്കുമ്പോള്‍ പെട്ടെന്ന് തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത്. ഇതുതന്നെ തിരിച്ചും.
* ശരീരം വല്ലാതെ ചൂടായിരിക്കുമ്പോള്‍ പാല്‍ കുടിക്കുന്നത്.
* ശരീരംകൊണ്ട് ആയാസപ്പെട്ടിരിക്കുമ്പോള്‍ പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* സംസാരിച്ചു ക്ഷീണിച്ചതിനുശേഷം പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* രാത്രിയില്‍ മലര്‍പ്പൊടി, തൈര് എന്നിവ ഉപയോഗിക്കുന്നത്
* മലര്‍പ്പൊടി കഴിച്ചതിനു മുമ്പും പിമ്പും വെള്ളം കുടിക്കുന്നത് വിരുദ്ധമാകുന്നു.

ചികിത്സ

വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അതിന്റെ കാഠിന്യമനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്.
ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശോധനചികിത്സകളായ പഞ്ചകര്‍മങ്ങള്‍ ഇതിന് ഫലപ്രദമായ പരിഹാരമായി കണ്ടുവരുന്നു.
കാലങ്ങളായി ശീലിച്ചുവരുന്ന വിരുദ്ധങ്ങളെ പടിപടിയായി ഉപേക്ഷിക്കുകയും അതോടൊപ്പം യുക്തിസഹമായ ഔഷധസേവയും ശോധനചികിത്സകളും ആരോഗ്യകരമായ ഒരു പുതുജീവിതത്തിലേക്ക് വഴി തുറക്കും.


By:ഡോ.ജിനേഷ്.കെ.എസ്.  

Thursday, December 23, 2010

കൊക്കോകോള കുടിയനാണോ നിങ്ങൾ.....

Coca cola and Our Body .... Some Facts....

1. Soft drink consumption is a major factor that contributes to osteoporosis.


Osteoporosis : It is a condition characterized by a decrease in the density of bone, decreasing its strength and resulting in fragile bones. This disorder of skeleton weakens the bone and results in frequent fractures in bones.


2. The active ingredient in coke is Phosphoric acid. Its pH is 2.8. It will dissolve a nail in about 4 days.


3. Soft drinks leads to lower Calcium levels and higher Phosphate levels in blood.

When phosphate levels are high and calcium levels are low, Calcium is pulled out of bones.

The Phosphate contents of soft drinks like Coca cola and Pepsi is very high and they contain virtually no calcium.


4. Soft drink consumption by children poses a significant risk factor for impaired calcification of growing bones.

This situation ultimately leads to poor bone mineralization and greater risk of broken bones in children.


5. Sugar and acid in soft drinks so easily dissolve tooth enamel.

It promotes tooth decay.


6. One soft drink a day gave a child a 60 % greater chance of becoming obese.


7. Saccharin is a non caloric petroleum derivative estimated to be 300 to 500 hundred times sweeter than sugar.

It is used in soft drinks as sweetner.


Tests on animals have demonstrated the carcinogenic (Cancer producing) effects of saccharin in the bladder and other sites.


8. Soft drinks are far from soft.

High in Phosphorous and phosphoric acid,they infiltrate bodily fluids and corrode stomach linings (It results in ulcers).


9. Sodium benzoate is used as a preservative in foods, including soft drinks, fruit juices, pickles and jams.

Sodium preservatives add sodium to the diet and reduce the availability of potassium.


Some reactions to Sodium benzoate include recurring urticaria (rash), asthma and eczema.


10. Drinking cola can cause kidney stones to form which can lead to kidney damage .


11. Caffeine's (an ingredient in coco cola) stimulating effects can result in high blood pressure..


12. Soft drinks contains Fructose in high levels.

Elevated cholesterol can occur from the high levels of fructose. It contributes to weight gain.



One main use of Coca cola:

1. To clean Toilet : Pour a can of coca cola into the toilet and wait for 2-3 hours & then flush clean.

It removes stains.


So,

Please stop drinking the Tasty Poisons like soft drinks for a Healthy Living...

മധുരിക്കുന്ന വിഷം കുടിച്ച് ജീവിതം......ഇഞ്ചിഞ്ചായി തീർക്കാനാഗ്രഹിക്കുന്നവർക്......മനോഹരമായ പാനീയമാണു...കൊക്കോ കോള.......മറ്റ് കോളകളും.

This Blog courtesy from:Abshar mohammed's blog