Showing posts with label parenting. Show all posts
Showing posts with label parenting. Show all posts

Monday, April 20, 2015

മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍

                           തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.


മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.'

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് 'കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല' എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.' മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

By: Khalid Rousa

Friday, March 28, 2014

മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു


മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.


രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.

മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Monday, July 15, 2013

നവജാത ശിശുവിനെ സ്വീകരിക്കുമ്പോള്‍




newbornസന്താനങ്ങള്‍ ഐഹിക ജീവിതത്തിന്റെ അലങ്കാരവും കണ്‍കുളിര്‍മയുമാണ്. ജനനം മുതല്‍, മൂല്യങ്ങളുടെയും നന്മയുടെയും അടിത്തറയില്‍ മക്കളെ വളര്‍ത്തുന്നതിനും കൃത്യമായി പരിപാലിക്കേണ്ടുന്നതിനും ആവശ്യമായ മാര്‍ഗരേഖ ഇസ്‌ലാം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ജനനത്തിന് തൊട്ടുടനെ പാലിക്കേണ്ട നിയമങ്ങളും മര്യാദകളുമാണ് ഇതില്‍ പ്രഥമമായത്.

സന്താനസൗഭാഗ്യത്തെക്കുറിച്ച സന്തോഷവാര്‍ത്തയും കുഞ്ഞിന്റെയും ഉമ്മയുടെയും സുഖവിവരങ്ങളും ആദ്യം പിതാവിനെ അറിയിക്കുക. ഇസ്ഹാഖ്(അ)യുടെ ജനനത്തെപ്പറ്റി ഇബ്രാഹിം നബിക്കും, യഹ്‌യ(അ)യുടെ ജനനത്തെപ്പറ്റി സകരിയ്യ നബിക്കും സന്തോഷവാര്‍ത്ത ലഭിച്ചത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ഇപ്രകാരം സന്താനസൗഭാഗ്യത്തെപ്പറ്റി അറിയിക്കുമ്പോള്‍ ആ സന്ദര്‍ഭം എന്നെന്നും പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ്മയായി നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിയുടെ പിതാവിനെ സന്തോഷം നിറയുന്ന വാക്കുകളാല്‍ അഭിനന്ദിക്കുന്നതും പറ്റുമെങ്കില്‍ ലളിതമായ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതും സന്ദര്‍ഭത്തെ കൂടുതല്‍ സന്തോഷം നിറഞ്ഞതാക്കും. 'പാരിതോഷികങ്ങള്‍ നല്‍കി നിങ്ങള്‍ പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കൂ' എന്ന നബി വചനം പ്രസക്തം. സാധ്യമാവുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ കുഞ്ഞിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കണമെന്ന് പ്രവാചകന്‍ പഠിപ്പച്ചിട്ടുണ്ട്.  ഉന്നതനായ ദൈവത്തിന്റെ നാമം ആദ്യം കേള്‍ക്കാനും പിശാചിന്റെ ഉപദ്രവത്തില്‍ നിന്നുള്ള കാവല്‍ കുഞ്ഞിനുണ്ടാവാനും ഇത് കാരണം സാധിക്കും. കുഞ്ഞിന്റെ വായില്‍ മധുരം തൊട്ടു കൊടുക്കുക. തേനോ, നന്നായി ചവച്ചരച്ച ഈത്തപ്പഴമോ വിരലിലാക്കി, മധുരം വായില്‍ മുഴുവന്‍ ആവും വിധം മൃദുലമായി പുരട്ടിക്കൊടുക്കുന്നതാണ് അതിന്റെ രീതി. മുലകുടിക്ക് പാകമാകും വിധം വായിലെ പേശികള്‍ പ്രവൃത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സമീകരിക്കാനും ജനന സമയത്തുള്ള അമിത ചൂടിനെ ചെറുക്കാനും പ്രഥമ ഘട്ടത്തിലെ ഈ മധുരം നല്‍കല്‍ മുഖേന സാധിക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. നബി(സ), നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വായില്‍ മധുരം തൊട്ടുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് ആയിശ(റ) പറയുന്നു. സാധിക്കുമെങ്കില്‍ ഏഴാം ദിവസമോ അല്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് ദിവസങ്ങളിലോ കുട്ടിയുടെ മുടി കളയുകയും ആ മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളിയോ, നാണയമോ ദാനം ചെയ്യലും സുന്നത്താണ്. മുടി വടിക്കുന്നതു വഴി തലയിലെ പേശികള്‍ ശക്തിയാര്‍ജിക്കുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ദൈവത്തോടുള്ള നന്ദിപ്രകാശനത്തിന്റെയും, സന്തോഷസമയത്തും അഗതികളോടുള്ള
ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് മുടിയുടെ തൂക്കത്തിനനുസരിച്ചുള്ള ദാനം. ഹസന്റെയും ഹുസൈന്റെയും സൈനബിന്റെയും ഉമ്മുകുല്‍സൂമിന്റെയും ജനനസമയത്ത് ഫാത്തിമ(റ) ഇപ്രകാരം മുടിയുടെ തൂക്കം വെള്ളി ദാനമായി നല്‍കിയിരുന്നു.

നല്ല അര്‍ഥമുള്ളതും വിളിക്കാനും ഉച്ചരിക്കാനും എളുപ്പമുള്ളതുമായ പേരുകളിടുന്നതാണ് ഉത്തമം. കാരണം, ആജീവനാന്തം വിളിക്കപ്പെടേണ്ട ഒന്നാണല്ലോ അത്. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: 'നിങ്ങളുടെ സ്വന്തം പേരിലും പിതാക്കളുടെ പേരിലുമാണ് നാളെ പരലോകത്ത് വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ വിളിക്കുക'.  ജനിച്ച് ഏഴാം നാളില്‍ പേര് വിളിക്കലാണ് സുന്നത്ത്. അതിന് മുമ്പായാലും വിരോധമില്ല. മറ്റൊന്ന് കുട്ടിയുടെ പേരില്‍ അഖീഖത്ത് അറുക്കലാണ്. സാധാരണ അറുക്കുന്ന ബലിക്കപ്പുറം കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദര്‍ഭത്തിലുണ്ട്. ചേലാകര്‍മം ചെയ്യലാണ് മറ്റൊന്ന്. അത് ശാരീരികമായ ആരോഗ്യവും വൃത്തിയും കാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇപ്രകാരം ജനിച്ച സമയം തൊട്ടേ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ചിട്ടവട്ടങ്ങളില്‍ പരിപാലിക്കപ്പെട്ടെങ്കിലേ പിന്നീടും സമൂഹത്തിന് ഉപകാരപ്പെടും വിധം മക്കളെ ദീനീ ചട്ടക്കൂടില്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

By:
ഡോ. ഹസന്‍ അബ്ദുല്‍ ഗനി അബൂഗദ

വിവ : ഇസ്മാഈല്‍ അഫാഫ്

Sunday, July 14, 2013

ഒരു പള്ളി നിര്‍മാണത്തിന്റെ കഥ

Kids story


നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയപ്പോള്‍ പള്ളിമൂലയില്‍ ഒരു ശൈഖും കുറേ കുട്ടികളും ഇരിക്കുന്നതു ശ്രദ്ധയില്‍ പെടുകയുണ്ടായി. അവരുടെ അധരങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ ഈണത്തിലുള്ള പാരായണം കേള്‍ക്കുന്നു. ഫാത്തിഹ അധ്യായം അവര്‍ ഓതിത്തീര്‍ത്തു.
നിഷ്‌കളങ്കരായ ആ കുട്ടികളുടെ മുഖം പ്രസന്നമാണ്, എല്ലാവരും അറബികളുടെ ഖമീസ് ആണ് ധരിച്ചിരിക്കുന്നത്. അവരുടെ ശിരസ്സുകളുല്‍ വെള്ള നിറത്തിലുള്ള തൊപ്പിയുമുണ്ട്.. തുര്‍ക്കിയില്‍ അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു അത്. അവിടെ ഒരുമിച്ചുകൂടിയതെല്ലാം അഞ്ചുവയസ്സില്‍ താഴെയുള്ള പിഞ്ചോമനകളായിരുന്നു. വടക്ക് ഭാഗത്ത് നിന്ന് ഇളംകാറ്റ് ഓളങ്ങളൊന്നുമില്ലാതെ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ശൈഖിനോടൊപ്പം കുട്ടികള്‍ ഫാത്തിഹ പാരായണം ഓതിത്തീര്‍ന്നപ്പോള്‍ അവരിലൊരാള്‍ ശൈഖിനോട് ചോദിച്ചു.
-'ഇന്നത്തെ നാണയം ആര്‍ക്കാണ് ലഭിക്കുക?'
ഏറ്റവും നന്നായി ഹൃദിസ്ഥമാക്കുന്ന ആള്‍ക്ക്- ഒരു ചെറു പുഞ്ചിരിയോടെ ശൈഖ് മറുപടി പറഞ്ഞു. ഇന്നത്തെ സമ്മാനമാര്‍ക്കാണെന്ന് അറിയാന്‍ കൗതുകത്തോടെ കുട്ടികള്‍ ശൈഖിലേക്ക് ശ്രദ്ധതിരിച്ചു. ചെറുതായൊന്ന് ചിരിച്ചതിന് ശേഷം ശൈഖ് അവരോട് ചോദിച്ചു.
-'നിങ്ങളോരോരുത്തര്‍ക്കും നാണയം ലഭിച്ചാല്‍ നിങ്ങള്‍ അതുകൊണ്ട് എന്താണ് ചെയ്യുക?'
-'ഞാന്‍ കളിപ്പാട്ടം വാങ്ങും'
-'കളര്‍ വാങ്ങും'
-'പെരുന്നാളിലേക്ക് സമ്പാദ്യമായി ഞാന്‍ സൂക്ഷിക്കും.' ഓരോരുത്തരായി മറുപടി പറഞ്ഞു.
-'അമല്‍ നീ എന്താണ് അതുകൊണ്ട് ചെയ്യുക?' ഉത്തരം പറയാതെ ഒതുങ്ങിയിരിക്കുന്ന അമലിനോട് ശൈഖ് ചോദിച്ചു.
-'ഞാന്‍ മധുരപലഹാരങ്ങള്‍ വാങ്ങും'....അല്‍പം ലജ്ജയോടുകൂടി അവള്‍ പറഞ്ഞു.
ശൈഖ് അവരിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ഇന്നത്തെ വിജയി ആര് എന്നു തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞാന്‍ ഒരു കഥ പറഞ്ഞുതരാം.
-പള്ളി നിര്‍മാണത്തിന്റെ പ്രതിഫലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുഖവുരയൊന്നുമില്ലാതെ ശൈഖ് അവരിലേക്ക് ഒരു ചോദ്യമെറിഞ്ഞു.
ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോള്‍ ശൈഖ് വിവരിച്ചു.
-'അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ അല്ലാഹു അവന് ഒരു വീട് പണിയും. അപ്രകാരം തന്നെ ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ അതില്‍ വെച്ച് നമസ്‌കരിക്കുന്നവരുടേതെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ പള്ളിയില്‍ നിന്ന് ഇപ്പോള്‍ നമസ്‌കരിക്കുന്നവരിലേക്കും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരിലേക്കും നിങ്ങള്‍ നോക്കൂ. ഇതിന്റെയെല്ലാം പ്രതിഫലം ഈ പള്ളി നിര്‍മിച്ച വ്യക്തിക്ക് ലഭിക്കും.'
സംസാരത്തിനിടെ ഒരു കുട്ടിചോദിച്ചു. 'ഞങ്ങള്‍ പഠിക്കുന്നതിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമോ?'
-'അതെ മോനെ, തലയാട്ടിക്കൊണ്ട് ശൈഖ് പ്രതികരിച്ചു. നിങ്ങള്‍ പാരായണം ചെയ്യുന്ന ഓരോ വാചകത്തിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം അദ്ദേഹത്തിനും ലഭിക്കും. നിങ്ങള്‍ ഇന്ന് ഹൃദിസ്ഥമാക്കിയ ഈ ഫാത്തിഹ നിങ്ങള്‍ പാരായണം ചെയ്യുമ്പോഴെല്ലാം അതിന്റെ ഒരു പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കും.. നിങ്ങള്‍ പിന്നീട് നിങ്ങളുടെ മക്കള്‍ക്കിത് പഠിപ്പിക്കുമ്പോള്‍ അതിന്റെയെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും.
ഉടനെ മുഖമക്കന ഉയര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി പറഞ്ഞു.
-ഇതു തന്നെ ധാരാളമാണല്ലോ..'
നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും എന്ന് പുഞ്ചിരിയോടെ ശൈഖ് പറഞ്ഞു.

-എന്നാല്‍ നാമിരിക്കുന്ന ഈ പളളി നിര്‍മിച്ച വ്യക്തിയുടെ കഥ നിങ്ങള്‍ക്കറിയാമോ? -ശൈഖ് വീണ്ടും ചോദിച്ചു.
അവരെല്ലാം ഒരേയൊരു സ്വരത്തില്‍ അത് എന്താണ് എന്ന് ശൈഖിനോട് ചോദിച്ചു.
-ശൈഖ് നിവര്‍ന്നിരുന്നുകൊണ്ട് അതിന്റ കഥ വിവരിക്കാന്‍ തുടങ്ങി.
-തുര്‍ക്കിയിലെ ഫാത്തിഹ് എന്ന പ്രദേശത്ത് ഖൈറുദ്ദീന്‍ അഫന്‍ദി എന്നു പേരുള്ള ദൈവബോധമുള്ള  ഒരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം വലിയ ഒരു പണ്ഡിതനോ പ്രബോധകനോ ഒന്നുമായിരുന്നില്ല. പക്ഷെ, നന്മയെയും ദീനിനെയും അതിയായി സ്‌നേഹിച്ച ഒരു സാധാരണക്കാരനായിരുന്നു. ഒരു പള്ളി നിര്‍മിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു...പക്ഷെ അതിനു വേണ്ട പണം അദ്ദേഹത്തിന്റെ കയ്യിലില്ല താനും.
-പക്ഷെ, അദ്ദേഹം അതില്‍ നിരാശനായില്ല... അദ്ദേഹം അങ്ങാടിയിലേക്ക് പുറപ്പെടും... വല്ല പഴങ്ങളും വാങ്ങാന്‍ കൊതിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് തന്റെ കയ്യിലുള്ള ചെറിയ പെട്ടിയിലിടും. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് തിന്നതുപോലെ!
അങ്ങാടിയില്‍ കൊതിയൂറുന്ന മാംസങ്ങളും മറ്റും കാണുമ്പോള്‍ അദ്ദേഹം തന്റെ കീശയില്‍ നിന്നും അതിനുളള നാണയമെടുത്ത് തന്റെ കയ്യിലുള്ള പെട്ടിയില്‍ നിക്ഷേപിക്കും. എന്നിട്ട് ഞാനത് കഴിച്ചതുപോലെ എന്നു പറയും. ഇത്തരത്തില്‍ ആ പെട്ടി നിറയെ പണം ഒരുക്കൂട്ടുകയുണ്ടായി.. വിശപ്പാലോ ദാരിദ്ര്യത്താലോ അദ്ദേഹം മരണപ്പെടുകയുണ്ടായില്ല.

ഒരു ദിവസം അദ്ദേഹം തന്റെ പെട്ടി തുറന്നു! പള്ളി നിര്‍മാണത്തിനാവശ്യമായ പണം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മഹല്ലില്‍ അതുകൊണ്ട് ഒരു പള്ളി നിര്‍മിക്കുകയുണ്ടായി. ഈ പള്ളി നിര്‍മാണത്തിന് ഉതവിയേകിയ നാഥനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി..
ഈ സല്‍ക്കര്‍മിയായ മനുഷ്യന്റെ കഥ നാട്ടിലെല്ലാം പാട്ടായി... അദ്ദേഹം അങ്ങാടിയില്‍ പോയതും 'ഞാന്‍ തിന്നതുപോലെ' എന്ന അദ്ദേഹത്തിന്റ പ്രതികരണവും എല്ലാവരും മനസ്സിലാക്കി. അവര്‍ ആ പള്ളിക്ക് പിന്നീട് 'കഅന്നനീ അകല്‍തു-ഞാന്‍ അത് ഭക്ഷിച്ചതുപോലെ' എന്നു പേര് വിളിക്കുകയും ചെയ്തു പോന്നു..
ആ പള്ളിയിലാണ് നാമിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.. ആനന്ദത്തിന്റെ സമയത്ത് ഞാനത് തിന്നതുപോലെ എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരിലാണ് ഇത് യാഥാര്‍ഥ്യമായത്. കഥക്കിടയില്‍ ശൈഖ് വിവരിച്ചു.

ശൈഖ് മൗനം ദീക്ഷിച്ചു.. നിഷ്‌കളങ്കയായ ആ കൊച്ചുകുട്ടിയുടെ മുഖഭാവം അദ്ദേഹം നിരീക്ഷിച്ചുകൊണ്ടേയിരുന്നു.. പിന്നീട് ശൈഖ് കഥ ഇവിടെ തീര്‍ന്നിരിക്കുന്നു എന്നറിയിച്ചു..
ഇന്നു തന്നെ ഹൃദിസ്ഥമാക്കിയവര്‍ക്കാണ്  ഈ നാണയം എന്നു ശൈഖ് പറഞ്ഞു.
വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു. ആരാണ് അതിന് അര്‍ഹമായത്? .
ശൈഖ് അമലിനെ ചൂണ്ടിക്കാണിച്ചു. ഇന്നത്തേത് അമലിനാണ് വിധിച്ചതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
എല്ലാവരും അമലിന്റെ കൊച്ചുകൈകളിലെ നാണയങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ തങ്ങളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്ന് അവര്‍ ആശിക്കുകയും ചെയ്തു.
 -അമല്‍, ഈ നാണയം കൊണ്ട് നീ എന്താണ് ചെയ്യുക! എന്ന് ശൈഖ് അവളോട് ചോദിച്ചു.. ശൈഖ് ആശ്ചര്യഭരിതനായിക്കൊണ്ട് വീണ്ടും ചോദിച്ചു.. നീ മുമ്പ് പറഞ്ഞത് പോലെ ഹല്‍വ വാങ്ങുകയില്ലേ!
അമല്‍ പറഞ്ഞു. 'ഞാന്‍ ഇതു ശേഖരിച്ചു ഒരു പള്ളി നിര്‍മിക്കും!.'..
ഹൃദയത്തില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളുയര്‍ത്തിക്കൊണ്ടവള്‍ പറഞ്ഞു. ശൈഖ്, ഞാന്‍ മധുരം കഴിച്ചതുപോലെ! ഞാന്‍ കഴിച്ചതുപോലെ!

By: Orkan Mohammadali
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Wednesday, July 10, 2013

“ഞങ്ങള്‍ മാതാപിതാക്കള്‍ അല്‍പം തിരക്കിലാണ്”




കണ്ടില്ലേ? , ഞാന്ജോലിചെയ്യുന്നത് ,പീന്നിട് സംസാരിക്കാംഇങ്ങനെ പറയാറുണ്ടോ, നിങ്ങളുടെ കുട്ടികളോട് ...എങ്കില്തീര്ച്ചയായും നിങ്ങളിത് ശ്രദ്ധിക്കണം ...കുട്ടികളുമായി ചിലവാക്കുന്ന സമയം കുറവാണെങ്കിലും ഉള്ള സമയം രണ്ടു കൂട്ടര്ക്കും ഉപകാരപ്രദം ആകും വിധം വേണം വിനിയോഗിക്കേണ്ടത് ...
എന്റെ കുട്ടി എന്നോട് ഒന്നും പറയുന്നില്ല ...അവനു ഞങ്ങളോട് വല്ലാത്ത ദേഷ്യം ആണ് ... ഇങ്ങിനെ പറയുന്ന പലരും നമ്മളുടെ കൂട്ടത്തില്ഉണ്ട് .എന്ത് കൊണ്ടാണ് ഇങ്ങിനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മള്മാതാപിതാക്കള്തന്നെയാണ് , അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാക്കുന്നത് . കുട്ടികള്സ്കൂ ള്വിട്ടു വരുന്ന നേരം നമ്മുടെ അരികിലേക്ക് ഓടി എത്താറില്ലേ? അന്നേരം പലരും നേരമില്ല ഇപ്പോള്തിരക്കിലാണ് എന്നെല്ലാം പറഞ്ഞു അവരെ മാറ്റി നിര്ത്തും , ഓടിയെത്തുന്ന കുഞ്ഞിന്റെ മനസ്സിലേക്ക് അത് നെഗറ്റീവ് ആയ ഒരു സന്ദേശം ആണ് നല്കുന്നത് . അവര്ക്രമേണ ഒന്നും പറയാന്താല്പര്യമില്ലാത്തവരായി മാറുന്നു .അതുകൊണ്ടുതന്നെ കുട്ടികളുമായി നമ്മള്ചിലവഴിക്കേണ്ട സമയം അളവ് നോക്കി അല്ല മറിച്ച് ഉള്ള സമയം അവര്ക്ക് കൂടി സന്തോഷം കിട്ടത്തക്കവിധത്തി ല്ആയിരിക്കണം ചിലവഴിക്കേണ്ടത് . പലയിടങ്ങളിലും കുട്ടി ഏതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് അറിയാത്ത അച്ഛന്മാരുണ്ട് .അവരുടെ തിരക്ക് പിടിച്ച ജീവിതത്തില്അതിനൊന്നും നേരമില്ല എന്ന് ചുരുക്കം.അഭിമാനം നഷ്ടപെടുന്ന സംഭവങ്ങള്ഉണ്ടാക്കുമ്പോ ള്മാത്രം ആണ് അവര്ക്ക് ബോധം വെയ്ക്കുന്നത് .
പഴുതാര , കൂറ പിന്നെ കുട്ടികളുടെ ഷൂസും.
എന്റെ ഒരു കൂട്ടുകാരിയുടെ സ്കൂളില്ഉണ്ടായ സംഭവം ആണ് .. അതും വളരെ പ്രശസ്തമായ വിദ്യാലയം .. അവിടെയാണ് കുട്ടിയുടെ ഷൂവില്നിന്നും പഴുതാരയെ കിട്ടിയത് .മക്കളെ നോക്കാന്നേരമില്ല മാതാപിതാക്കള്ക്ക് അതാണല്ലോ ഇങ്ങിനെയുള്ള പ്രശ്നങ്ങള്ഉണ്ടാകുന്നതിന് കാരണം ആകുന്നത് സ്വന്തം കുട്ടി സ്കൂളില്എത്തുന്നുണ്ടോ എന്ന് പോലും ഇവരെ പോലുള്ള മാതാപിതാക്കള്ക്ക് അറിയില്ല ...പലപ്പോഴും നമ്മള്വായിക്കാറുണ്ട് സ്കൂളിലേക്ക് അല്ലെങ്കില്കോളേജി ല്പോയ കുട്ടികളെ പല സ്ഥലങ്ങളിലും വെച്ച് പോലീസ് പിടികൂടി എന്നെല്ലാം , കുട്ടികളി ല്പെരുമാറ്റ വൈകല്യം (behaviourproblems) കാണിക്കുന്നതിന് ഒരു കാരണം ഇത്തരത്തി ല്വീടുകളില്കാണിക്കുന്ന അവഗണനകളായിരിക്കാം. കുഞ്ഞിന്റെ വളര്ച്ചയുടെ ഓരോഘട്ടത്തിലും അവര്ക്ക് വേണ്ട മാനസികവും, ആരോഗ്യപരവുമായ അന്തരീക്ഷം ഉണ്ടാക്കി കൊടുക്കേണ്ടതാണ് ..അവരുടെ ഓരോ മാറ്റവും മുതിര്ന്നവ ര്അറിയണം .
വീടുകളില്ഒറ്റപെടലുക ള്അനുഭവിക്കുന്ന കുട്ടികള്പലവിധത്തിലും പെരുമാറിയെന്നിരിക്കാം . ചിലരില്ഏകാന്തത , പിരിമുറുക്കം എന്നിവയ്ക്ക് കാരണം ആകും ..എങ്കില്മറ്റു ചില കുട്ടികളുടെ കാര്യം നേരെ വീപരീതം ആകാം അവര്ശ്രദ്ധകിട്ടാനായി (attention seeking behavior) എന്തും ചെയ്തെന്നിരിക്കും എന്നൊരു രീതി ആകും ..മറ്റു കുട്ടികളെ ഉപദ്രവിക്കാന്ശ്രമിക്കും ..മാതാപിതാക്കളോട് ദേഷ്യം തോന്നുന്ന കുട്ടികള്അവരെ എങ്ങിനെയും അപമാനിക്കണം എന്നൊരു ചിന്തയില്എത്തിച്ചേരുന്നു ...അങ്ങിനെ എങ്കിലും അവര്തങ്ങളെ ശ്രദ്ധിക്കുമല്ലോ എന്നൊരു വിചാരമാണ് സത്യത്തില്അവരെ അതുപോലുള്ള പെരുമാറ്റത്തിനു പ്രേരിപ്പിക്കുന്നത്‌....ഇങ്ങിനെ ഒരുപാട് പ്രശനങ്ങ ള്ക്ക് കാരണം ആകാം ..മയക്കുമരുന്ന് ,മൊബൈല്പ്രണയങ്ങ ള്‍, സെക്സ് റാക്കെറ്റ്സ് എന്നിവയില്എല്ലാം ഇവ ര്എളുപ്പം അകപെടും !
മാതാപിതാക്ക ള്കൂട്ടുകാരാകണം 
മക്കളെ അടുത്ത് അറിയാന്അവരെ സ്നേഹിക്കാനും സമയം കണ്ടെത്തു...നിയന്ത്രണങ്ങള്‍ , വിലക്കുകള്എന്നിവ ഏര്പെടുത്തുന്നത് മാത്രമാണ് രക്ഷിതാവിന്റെ കടമയെന്നു വിചാരിക്കരുത് . അതിനു മുന്പ് അവര്ആദ്യം കുട്ടികളെ അറിയാനും അവരുടെ നല്ല സുഹൃത്തുക്ക ള്ആകാനും പഠിക്കണം . സ്വന്തം മക്കളില്വിശ്വാസം വേണം , വിശ്വാസം അവര്മക്കള്ക്ക്ബോദ്ധ്യപെടുകയും വേണം ..ഇത് കുട്ടികളോട് എന്നല്ല , ഏതു ബന്ധത്തിലായാലും അത്യാവശ്യം വേണ്ട ഒരു ഘടകമാണ്‌ “വിശ്വാസം”..കുട്ടികള്തെറ്റ് പറ്റിയത് പറയുന്ന നേരം .അവര്ക്കെതിരെ ആരെങ്കിലും ഭീഷണി മുഴക്കുന്നുണ്ട്എന്നെല്ലാം പറയുന്നു എങ്കി ല്‍ , ഭീഷണിയുടെ കാര്യം തുറന്നു പറയാന്അവര്ക്ക് സാധിച്ചു എന്ന് വേണം നമ്മള്കരുതാ ന്‍ . അവസരത്തില്‍ ,അവരെ വഴക്ക് പറയുന്നതിനു പകരം അവര്ക്ക് കൂടെ നിന്ന് ധൈര്യം നല്കി ഭീഷണികളി ല്നിന്നും രക്ഷിക്കണം . തെറ്റ് പറ്റിയത് പറയുമ്പോള്അവരെ വഴക്ക് പറഞ്ഞാലൊരു പക്ഷെ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവര്നഷ്ടമായി പോയെന്നുവരാം..അതിനാല്വീടുകളില്എല്ലാ തരം ബന്ധങ്ങളിലും എന്തും തുറന്നു പറയാനുള്ള സാഹചര്യം വേണം .അവരെ തെറ്റിലേക്ക് നയിച്ച സാഹചര്യം നമ്മള്അറിയണം ....എന്തും തുറന്നു പറയാന്പറ്റിയ സാഹചര്യം ആണ് എങ്കി ല്കുട്ടികളില്ആത്മവിശ്വാസം വര്ധിക്കും .മക്കളുടെ ആയാലും ഭാര്യാഭര്തൃ ബന്ധങ്ങളി ല്ആണെങ്കിലും അവരവരുടെ കൂട്ടുകാരെ പരസപരം അറിഞ്ഞിരിക്കണം . അതിനു നല്ലൊരു ഫ്രണ്ട് ആകണം ആദ്യം .
സമയം ആര്ക്കു വേണ്ടിയും കാത്തു നില്ക്കില്ല 
വാചകം എല്ലാവരും കേട്ടതാണ് ,എല്ലാവര്ക്കും അറിയുകയും ചെയ്യാം , എന്നാല്പ്രാവര്ത്തികം ആക്കുന്നത് ചുരുക്കം .. നമുക്ക് വേണ്ടപെട്ടവര്ക്ക്വേണ്ടി സമയം നമ്മ ള്തന്നെ കണ്ടെത്തണം അമ്മക്ക് വേണ്ടിയും , ഭാര്യക്ക് വേണ്ടിയും ,മക്കള്ക്ക്വേണ്ടിയും തിരിച്ചു അച്ഛനും ,ഭര്ത്താവിനു വേണ്ടിയും എല്ലാം ..ഇല്ലെങ്കില്അവരെല്ലാം പതിയെ ശ്രദ്ധ കിട്ടുന്ന സ്ഥലത്തേക്ക് പോകും പലപ്പോഴും അവിടെല്ലാം ചതികുഴികള്ഉണ്ടാകാം .അത് പിന്നിട് ഭീഷണികളും ഒടുവില്കണ്ണുനീരിലും അവസാനം ആത്മഹത്യാ തന്നെ ചെയാനും കാരണം ആകാം .അതുകൊണ്ടുതന്നെ കുടുംബം എന്നും ഒന്നായി നില്ക്കാ ന്പഠിക്കണം പലമാനസിക പ്രശ്നങ്ങള്ക്കും കാരണം അവരെ ആരും സ്നേഹിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നുള്ള പരാതികള്ആണ് .ഇത് ഡിപ്രഷന്‍, സ്ട്രെസ്,ടെന്ഷന്തുടങ്ങി പല മാനസികമായ അസുഖങ്ങളി ല്എത്തിക്കും ... അപ്പോ ള്എന്തിനു വെറുതേ നമ്മ ള്അസുഖം വിളിച്ചു വരുത്തണം? കുറച്ചു സമയം കുടുംബത്തിനു ഒപ്പം ചിലവഴിക്കാ ന്നേരം ഉണ്ടെങ്കി ല്പല പ്രശനങ്ങളും ഒഴിവാക്കാന്സാധിക്കും എങ്കി ല്നല്ലൊരു നാളേക്ക് വേണ്ടി നമ്മുക്ക് എല്ലാവര്ക്കും സമയം മാറ്റി വെയ്ക്കാം.നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു വ്യക്തിക്ക് ശാരീരികമായ അസുഖങ്ങളൊന്നും വരാതെ ഇരിക്കാന്ഒരുപരിധിവരെ സാധിക്കും, കൂടാതെ മാനസികാരോഗ്യം ഉള്ളവര്ക്ക് എന്ത് മാരകമായ അസുഖം വന്നാലും നേരിടാനും സാധിക്കും .എന്നാല്പിന്നെ നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു സമൂഹത്തിനു വേണ്ടി നമുക്ക് സമയം വിനിയോഗിക്കാം അല്ലെ..

തയാറാക്കിയത്
സ്മിത സതീഷ്