Friday, August 26, 2016

മമ്മൂട്ടി എളയായും ഓർമ്മയിലേക്ക്

25 -08-16 വ്യാഴാഴ്ച്ച ദുബായിലെ അസറിന്റെ നേരത്ത് യാസിറിന്റെ ഫോൺ, (അതിനു മുന്നേ ചെക്കി വാട്സപ്പിലൂടെ സന്ദേശം തന്നിരുന്നത്, അതിൽ ലൈവ് അല്ലാത്തോണ്ട് കണ്ടില്ല)...ആ നേരത്ത് ഫോൺ എടുക്കാനായില്ല , പിന്നെ തിരിച്ചു വിളിച്ചപ്പോ പറഞ്ഞു . അൻസാർ എളയ പോയി എന്ന്... എന്ത് പറയണം എന്നറിയാതെ സ്തബ്ധനായി.. പടച്ചോന്റെ പരീക്ഷണങ്ങളിൽ ഒരിക്കലും തകരരുത്, റബ്ബിനോട് എപ്പോഴും തവക്കുലാക്കണം എന്ന് എപ്പോ കണ്ടാലും പറയാറുള്ള മനുഷ്യനാണ് പടച്ചോന്റെ വിധിപ്രകാരം യാത്ര പോയത് ... {പ്രിയപ്പെട്ട ഉമ്മ അടുത്തില്ലായ്‌മ ജീവിതത്തിൽ നന്നായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ആണ് ഉമ്മാന്റെ അനുജൻ  മമ്മദലിച്ചയും പോയത്.. അതിനു മുമ്പ് ചെമ്മുത്താന്റെ  ആമദലിയും പോയി... ഇപ്പോ മമ്മൂട്ടി എളയായും}
ആകെ തരിച്ചുപോയ നിമിഷങ്ങൾ ... നാട്ടിലേക്ക് വിളിക്കുകയും ഒക്കെ ചെയ്‌തെങ്കിലും, എന്തെങ്കും ഒന്ന് തിരികെ പറയാൻ ഞാൻ അശക്തനായിരുന്നു. ആ നേരം മുതൽ പഴയതുകൾ എല്ലാം ഞാൻ ഓർമ്മയിലേക്ക് തികട്ടികൊണ്ടു വന്നു റബ്ബിനോട് മമ്മൂട്ടി എളയാൻറെ മഗ്ഫിറത്തിനും മർഹമത്തിനുമായി ഞാൻ ദുആ ചെയ്യുകയായിരുന്നു... വേറെന്തും ചെയ്യാൻ എനിക്കാവുന്നില്ല.
എളയായും ഷാഫി മോനും 


ആ നേരങ്ങളിൽ അല്പം ഞാൻ കുടുംബ വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റി .... അത് ഇതായിരുന്നു

1. വല്ലാത്തൊരു ഷോക്കായിപ്പോയി...
എന്ത് പറയണം എന്നറിയുന്നില്ല...
2008ൽ ആമദലി ആരോടും പറയാതെ ചെമ്മുത്താനെയും 2 കുട്ടികളെയും മമ്മൂമാക്കും അബൂസാലി എളയാക്കും തിരികെ ഏൽപിച്ച് കടന്നു പോയി...
ഇന്ന് (25.82016) അൻസാർ എളയ (മമ്മൂട്ടി) നവാർത്താനെയും മകനെയും തിരിയെ ഏൽപ്പിച്ച് പടച്ചോന്റെ സന്നിധിയിലേക്ക് യാത്ര പോയി...

ആച്ചൂന്റെ മങ്ങലത്തിന് നാട്ടിൽ കൂടിയത് തന്നെ കൊല്ലങ്ങളായി നേരിൽ കാണാത്ത ബന്ധുബലങ്ങളെ നേരിൽ കാണാനും മുസാഫഹത്ത് ചെയ്യാനും ആയിരുന്നു.. ഒപ്പം മമ്മദലിച്ചാന്റെ ഓർമ്മകൾക്ക് മുന്നിൽ, പ്രാർത്ഥനയോടെ നിൽക്കാനും...

മമ്മൂട്ടി എളയാ പാലിച്ചിയടുക്കത്തേക്ക് കാറിൽ വന്നിറങ്ങിയതും പൊന്നുമോനെ കയ്യിൽ എടുത്ത് പന്തലിലേക്ക് വരുന്നതും ഇപ്പഴും ഓർമ്മയിലുണ്ട്.. അവർക്ക് മുന്നേ നവാർത്ത പന്തലിൽ കയറിയിരുന്നു..
ഭക്ഷണം കഴിച്ച് ഒരു പാട് അൻസാർ എളയാനോട് സംസാരിച്ചതാണ്.. ജോലിയും തിരക്കുകളും താമസവും പ്രൊമോഷൻ സാധ്യതകളുമൊക്കെ സംസാരത്തിൽ വന്നതാണ്.. അതിനിടക്ക് ജിലേബി ഒന്നെടുത്ത് വായിലിടുകയും ചെയ്ത്... ഉള്ളു തുറന്നുള്ള ആ സംസാരവും ചിരിയും ഒന്നും മനസിൽ നിന്ന് മായുന്നില്ല.
നവാർത്ത ഒരുപാട്... ഒരുപാട് വേദനകൾ ജീവിതത്തിൽ കടിച്ചിറക്കിയതാണ്.. ആ ജീവിതത്തിലേക്ക് തണലായി താങ്ങായിട്ടാണ് മമ്മൂട്ടി എളയ വന്നതും.. മുൻ സംഭവങ്ങളെ തൊട്ട് മൂഡ് ഓഫായ നവാർത്താനെ ചാർജ് ചെയ്തത് അൻസാർ എളയാന്റെ സാന്നിധ്യമായിരുന്നു...
എളയാക്കും ഒരുപാട് വേദനകൾ ഉണ്ടായിരുന്നു.. ചെറിയ പ്രായത്തിൽ ഉപ്പ മരണപ്പെട്ടത്... പെങ്ങളുടെ കുട്ടിയുടെ മരണം.. തുടങ്ങി പലതും... എല്ലാം പടച്ചവനിൽ തവക്കുലാക്കികൊണ്ട് തന്നെ ആയിരുന്നു എളയാന്റെ ജീവിതം...
പൊന്നുമോനെ സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ ആണ് പ്രിയ മാതാപിതാക്കൾ മക്കളുടെ വളർച്ചക്കാലത്ത് ആഗ്രഹിക്കുന്നത്... അതിന് അവസരം മമ്മൂട്ടി എളയാക്ക് കിട്ടീല്ല... പടച്ചവൻ വിളിച്ച്... എളയ യാത്ര പോയി...

ഈ മരണം എനിക്ക് വലിയ ഷോക്ക് തന്നിരിക്കയാണ്...
മരണം എന്നെ താഴെ പറയുന്ന തലത്തിൽ ഓർമ്മപ്പെടുത്തുകയാണ്...

നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല.

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും.

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര.

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും.

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും.

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല.

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്.

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു!

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു.

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല.

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക) ...

റബ്ബേ...
അൻസാർ എളയാന്റെ ആത്മാവിന് നീ പൊറുത്തു കൊടുക്കണമേ... കാരുണ്യം ചൊരിയണമേ..
ഈ മരണം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് നീ നവാർത്തയ്ക്ക് നൽകണമേ.. പൊന്നുമോനെ നീ കാവലിലാക്കണമേ...
അബൂസാലി എളയാക്ക്
മമ്മൂമാക്ക്, പുരയിൽ എല്ലാർക്കും എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണമേ.... ആമീൻ യാ... റബ്ബീ...


2. മയ്യത്ത് ഖബറിലേക്ക് വെക്കാൻ മണിക്കൂറുകൾ മാത്രം...
ഓരോ നാവിൽ നിന്നും താഴെ ദുആ ഉയരട്ടെ...
മമ്മൂട്ടി എളയാന്റെ ബർസഖീ / ഖബർ ജീവിതം റബ് എളുപ്പമാക്കികൊടുക്കട്ടെ.. ജന്നാത്തുൽ ഫിർദൗസിൽ സ്വാലിഹീങ്ങൾക്കൊപ്പം ചേർക്കുമാറാകട്ടെ... ആമീൻ



اَلَّلهُمَّ ثَبِّتْهُ عِنْدَ الْسُّوءالْ

وَالْهِمْهُ الْجَوَابْ

الَّلهُمَّ جَافِي الْقَبْرَ عَنْ جَنْبَيْهِ

الَّلهُمَّ آمِنْهُ مِنْ كُلِّ الْفَزَحِ

الَّلهُمَّ اغْفِرْلَهُ وَرْحَمْهُ

അല്ലാഹുമ്മ സബ്ബിത്‍ഹു ഇന്തസ്സുവാല്‍

വ അല്‍ഹിംഹുല്‍ ജവാബ്

അല്ലാഹുമ്മ ജാഫില്‍ ക്വബ്റ അന്‍ജന്‍ബൈയ്ഹി

അല്ലാഹുമ്മ ആമിന്‍ഹു മിന്‍ കുല്ലില്‍ ഫസഹ്

അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹൂ


അല്ലാഹുവേ ചോദ്യ സമയത്ത് ഇദ്ധേഹത്തിന് സ്ഥിരത നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് ഉത്തരം തോന്നിച്ച് കൊടുക്കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന്റെ വശങ്ങളില്‍ നിന്നും കബറിനെ അകറ്റേണമേ

അല്ലാഹുവേ എല്ലാ ഭയങ്ങളില്‍ നിന്നും ഇദ്ധേഹത്തിന് നിര്‍ഭയത്വം നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും ചൈയ്യേണമേ...



3. അല്ലാഹുമ്മ ഇഹ്ഫിർലഹു
അല്ലാഹുമ്മ ഇർഹംഹു...

എന്നീ തസ്ബീത്തുകൾ ചൊല്ലി...

മിൻഹാ ഖലഖ്നാക്കും..
വഫീഹാ നുഹീദുക്കും..
എന്ന വചനങ്ങൾ ഉച്ചരിച്ച് 3 പിടി മണ്ണുകൾ വാരിയിട്ട് ഖബർ മൂടിക്കഴിഞ്ഞുള്ള ദുആകൾക്ക് ശേഷം എല്ലാരും പള്ളിപറമ്പിൽ നിന്ന് പിരിഞ്ഞ് പോയി....

മൊഗ്രാൽ പുത്തൂർ പള്ളി ഖബർസ്ഥാനിൽ പുതുമണം മാറാത്ത ഖബറായി കുറച്ച് നാളുകൾ മമ്മൂട്ടി എളയാന്റെ ഖബറും കാണും.. ഇപ്പോ മമ്മൂട്ടി എളയ ഖബറിലൊറ്റക്കാണ്... ഖബറിൽ മലക്കുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോ ഉത്തരം പറയുകയാവും... റബ്ബേ... ഈമാനിലായിക്കൊണ്ട് മരിച്ചവരിൽ നീ മമ്മൂട്ടി എളയാനെ ഉൾപ്പെടുത്തണമേ.. സ്വർഗ്ഗ ലോകത്തിൽ നീ മമ്മൂട്ടി എളയാനെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തണമേ.. ആമീൻ
നവാർത്തയും ശാഫി മോനും ഒറ്റക്കായി... ഇല്ല.. അവർ ഒറ്റയ്ക്കല്ല, അവർക്ക് താങ്ങായി തണലായി അബൂ സാലി എളയായും മമ്മൂമയും ഷെക്കിയും ചെമ്മുത്തയുമുണ്ട്.. ശാഫി മോന് തുണയായി അജുവും ജുമാനയും.. അജൂനും ജുമാനാക്കും ഉപ്പയില്ലാ എന്ന തോന്നൽ ഉപ്പപ്പായും മാമായും ഉണ്ടാക്കീറ്റ... ശാഫി മോനും അങ്ങിനെ കൈന്താർ മണ്ണിൽ വളരും... ശാഫി മോന് ഉയരങ്ങളിലെത്താൻ നമ്മൾ കൈത്താങ്ങ് ആവണം... നവാർത്ത കുറെ സഹിച്ച് വളർന്നതാണ്.. ഈ മരണം നവാർത്തയ്ക്ക് ഷോക്ക് ആയി മാറിക്കൂട.. നവാർത്തയെ സാധാരണ ജീവിതത്തിലേക്ക് ചാർജ് ചെയ്യണം.. റബ്ബേ, മമ്മൂട്ടി എളയാന്റെ അഭാവം കൊണ്ട് ഒറ്റപ്പെട്ട നവാർത്തയ്ക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് നൽകണമേ...
ഞങ്ങളിൽ നിന്ന് പിരിഞ്ഞ് പോയ ബന്ധുക്കൾ, സ്വന്തക്കാർ എന്നിവരുടെ ഖബർ നീ വിശാലമാക്കണമേ.. അവരെ സ്വർഗ്ഗത്തിലാക്കണമേ...

നമ്മുടെ ദുആകളിൽ ഇത് എപ്പഴും ഉണ്ടാവണം..



****
നിറഞ്ഞ പുഞ്ചിരിയോടെ, സരസമായ സംസാരങ്ങളോടെ എന്നും കണ്ടിരുന്ന മമ്മൂട്ടി എളയ  ഇനി ഞങ്ങൾക്കൊപ്പമില്ല എന്ന് ചിന്തിക്കാനാവുന്നില്ല...
 റബ്ബേ എളയാക്ക് നീ മഗ്ഫിറത്ത് നൽകണമേ...... നവാർത്തായ്ക്കും ഷാഫിമോനും എല്ലാം സഹിക്കാനുള്ള കരുത്ത് നൽകേണമേ ....

2 comments:

Musthafa Machinadukkam said...


ഈ മരണം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് നീ നവാർത്തയ്ക്ക് നൽകണമേ.. പൊന്നുമോനെ നീ കാവലിലാക്കണമേ...
അബൂസാലി എളയാക്ക്
മമ്മൂമാക്ക്, പുരയിൽ എല്ലാർക്കും എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണമേ.... ആമീൻ യാ... റബ്ബീ...

Jaffar Sadique said...

ഞങ്ങൾ കോളേജ് മെറ്റ് ആയിരുന്നു...മംഗ്ലൂർ ഗവണ്മെന്റ് കോളേജ്..
ഒരുപാട് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ഖാസിം മുസ്ലിയാരുടെ മകന്റെ കല്യാണത്തിനാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്..പഴയ കാര്യങ്ങൾ ഒരു പാട് നേരം സംസാരിച്ചു.... പിരിയാൻ നേരം എന്റെ നമ്പർ വാങ്ങാനും അവൻ മറന്നില്ല..അവന്റെ നിഷ്കളങ്കമായ ആ ചിരി ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല..അല്ലാഹുവേ നീ പൊറുത്തുകൊടുക്കണേ.. അവന്റെ കുടുംബത്തിന് മനസ്സമാധാനം കൊടുക്കണേ.. ആമീൻ..