വിദ്യാർത്ഥിയായിരിക്കേ അധ്യാപകനാകുകയും, അധ്യാപകരില്ലാത്ത വിഷയത്തിൽ ക്ലാസിലെ അധ്യാപകനായി കൂട്ടുകാർക്ക് പാഠങ്ങൾ പഠിപ്പിക്കുകയും, അധ്യാപന കല വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല, വിദ്യാർത്ഥികളെ അറിഞ്ഞ് മനസിലാക്കി അവരെ കൈ പിടിച്ചുയർത്താനുള്ളതാണെന്നും പ്രവർത്തിയിലൂടെ കാണിച്ച് തന്ന മാതൃകാ ഗുരുനാഥനായിരുന്നു മൊയ്തീൻ മാഷ്...
മാഷിന്റെ ശരീരം ഒരു ഭാഗം വർഷങ്ങൾക്ക് മുന്നേ തളർന്നു പോയി. ഒരു ഭാഗം തളർന്ന മാഷ് വീട്ടിൽ തന്നെ കിടക്കേണ്ട സ്ഥിതി വന്നുവെങ്കിലും, ഈദുൽ മസാക്കീൻ ആയ വെള്ളിയാഴ്ചകളിൽ താൻ താമസിക്കുന്ന പ്രദേശത്തെ ജുമുഅത്ത് പള്ളിയിൽ എത്തുകയും ആൾക്കാരോട് ബന്ധങ്ങൾ പുതുക്കുകയും ചെയ്തിരുന്നു. ബന്ധങ്ങൾ നട്ടുനനക്കാൻ ഉപദേശിച്ചിരുന്ന മാഷ്, അത് സ്വയം നട്ട് നനച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായപ്പോഴൊന്നും മാഷ് അതെ തൊട്ട് നിരാശനായിരുന്നില്ല, എല്ലാം ദൈവത്തിന്റെ വിധി എന്ന് കരുതി റബ്ബിലേക്ക് തവക്കുൽ ആക്കുകയായിരുന്നു.
മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയിരിക്കുന്ന വേദനയിൽ പങ്ക് ചേർന്ന്, അവരുടെ മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു.
മരണം നമ്മുടെ കണ്ഡനാഡിക്ക് വളരെ അടുത്താണ്, ഏത് നിമിഷവും നമ്മിലേക്ക് അത് കടന്നു വരാം എന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈയടുത്ത ദിവസങ്ങളിൽ ചെമ്മനാട് നിന്ന് മരണവാർത്തകൾ കേൾക്കുന്നത്.. റബ്ബേ, ഞങ്ങളിൽ നിന്ന് വിട്ടു പോയവരെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ, ഞങ്ങളെയും സ്വർഗ്ഗത്തിലാക്കണമേ.... ആമീൻ
* * * *
കാസർകോട് വാർത്തയിൽ നിന്ന്....
.
.
.
ചെമ്മനാട്: (www.kasargodvartha.com 16/09/2016) സംസ്ഥാന അധ്യാപക അവാര്‍ഡ് ചെമ്മനാട്ടെ ജേതാവ് പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കൊരക്കോട് പി. മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകനാണ്. പഴയകാല അധ്യാപക സംഘടനാ നേതാവും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്നു.
കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്‌നിംഗ് കോളജില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എ.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു.
1976 ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച മുഹ് യുദ്ദീന്‍ മാസ്റ്ററുടെ ആദ്യ നിയമനം ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു.. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനമനുഷ്ടിച്ചു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡിര്‍ഹനായത്. തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.
സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.
സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും