Saturday, August 27, 2016

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം



ഭാര്യമാര്‍ പല പ്രകൃതക്കാരുണ്ടാവും. ചടുലമായി കാര്യങ്ങള്‍ ചെയ്ത് എല്ലാറ്റിലും ഇടപെടുന്നവരായിരിക്കും ചിലര്‍. ഒഴിവു സമയത്തെ കുറിച്ച് ആവലാതിപ്പെടുന്നവരാണ് മറ്റു ചിലര്‍. അമിതവാശിയാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വാതോരാതെയുള്ള സംസാരമാണ് മറ്റു ചിലരുടെ പ്രശ്‌നം. ദമ്പതികള്‍ക്കിരുവര്‍ക്കും പ്രയാസമില്ലാതെ എങ്ങനെ അവയെ സമീപിക്കാം?

ഈ വിഷയവുമായി ബന്ധപ്പെട്ട നാല് സംഭവ കഥകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. 
ചടുലമായി ജോലികളെല്ലാം ചെയ്യുകയും അല്‍പം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന ഭാര്യയുടേതാണ് ഒന്നാമത്തേത്. വീട്ടുജോലികളും തന്റെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ ഭര്‍ത്താവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒന്നുകില്‍ ഫോണ്‍ ചെയ്‌തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെയോ അത് ചെയ്യുന്നു. അതേ സമയം അവളുടെ ഭര്‍ത്താവ് സംസാരത്തിലും ചലനങ്ങളിലുമെല്ലാം തണുപ്പന്‍ പ്രകൃതക്കാരനും വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരികളോടുമുള്ള അവളുടെ വേഗത്തിലുള്ള ഇടപെടലും നിരന്തരം അവരുമായും തന്നോടും സമ്പര്‍ക്കം പുലര്‍ത്തുന്നതും വീടിനെയും കുട്ടികളെയും നശിപ്പിച്ചു കളയുമോ എന്ന തോന്നലിലേക്ക് അതയാളെ എത്തിക്കുകയാണ്. അങ്ങനെ അവളുടെ ഇടപഴകലിന്റെ ശൈലി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ഹോബികളും എന്താണെന്ന് അയാള്‍ പഠിച്ചു. വസ്ത്രങ്ങള്‍ അവള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് അയാള്‍ കണ്ടെത്തി. തനിക്ക് മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് ഒരു കച്ചവട സ്ഥാപനം തുടങ്ങാള്‍ അയാള്‍ അവളെ പ്രേരിപ്പിച്ചു. അവളുടെ ശ്രദ്ധ തന്നില്‍ നിന്നും കച്ചവട കാര്യങ്ങളില്‍ വ്യാപൃതമാക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടേതാണ് രണ്ടാമത്തെ അനുഭവം.
 അയാളും ഭാര്യയും വിദേശത്താണ്. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഒഴിവു സമയത്തെ കുറിച്ച് ഏറെ പരാതിപ്പെടുന്നവളാണ് അവള്‍. ഭര്‍ത്താവ് തന്റെ പഠനവുമായി ബന്ധപ്പെട്ട തിരിക്കിലാണ് എപ്പോഴും. അയാള്‍ തുടര്‍പഠനം നടത്താനോ മറ്റേതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനോ അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് പഠിക്കുന്നതിനോടൊന്നും താല്‍പര്യമില്ല. പഠനത്തെക്കാളും വായനയേക്കാളും അവള്‍ക്കിഷ്ടം കായികമായ പ്രവര്‍ത്തനങ്ങളോടാണ്. എന്നാല്‍ അയാള്‍ അത് ബുദ്ധിപരമായി പരിഹരിച്ചു. തന്നോടൊപ്പം പഠിക്കുന്ന ആ പ്രദേശത്തെ പ്രവാസി കുടുംബങ്ങളെ ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അത്. തന്റെ ഭാര്യക്കും മറ്റ് പ്രവാസി ഭാര്യമാര്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. അവര്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങി. അതിലൂടെ നിത്യവും കേട്ടിരുന്ന ആവലാതിക്ക് പകരം കൂട്ടുകാരികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞു.

വളരെ രസകരമാണ് മൂന്നാമത്തെ കഥ. 
ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, അയാളുടെ ഭാര്യ നല്ല സ്‌നേഹവതിയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന അവളുടെ സ്വഭാവത്തെ ചികിത്സിച്ചത് കൂടുതല്‍ പ്രജനനം നടത്തിയാണ്. ഇതുകേട്ട് ചിരിച്ചു കൊണ്ട് അതെങ്ങനെയാണെന്ന് ഞാന്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു: കൂടുതല്‍ പ്രജനനം നടത്തി എന്റെ വീട്ടിലെ രണ്ട് പ്രശ്‌നങ്ങളാണ് ഞാന്‍ പരിഹരിച്ചത്. ഒന്ന്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ അതാവശ്യപ്പെട്ട് അതിന് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുന്ന ഭാര്യയുടെ സ്വഭാവം. രണ്ട്, കുട്ടികളോടുള്ള എന്റെ സ്‌നേഹം. കുട്ടികളുടെ പരിചരണം, പഠനം, ചികിത്സ തുടങ്ങിയ തിരക്കുകളില്‍ ഭാര്യ വ്യാപൃതയായപ്പോള്‍ അയാള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞു.

സ്ത്രീകളുടെ പ്രധാന പത്ത് ന്യൂനതകളെ കുറിച്ച് പറയുന്ന ഒരു പഠനം ഞാന്‍ വായിച്ചതോര്‍ക്കുന്നു. അതില്‍ ഒന്നാമതായി പറയുന്നത് അമിതവാശിയാണ്. സ്‌ത്രൈണ ഭാവത്തെ പരിഗണിക്കാതിരിക്കല്‍, ധൂര്‍ത്ത്, വീടിനെ അവഗണിക്കല്‍, അധികാര മോഹം, അമിത സംസാരം, മാതാവില്‍ നിന്ന് സ്വതന്ത്രയാവാതിരിക്കല്‍, അലങ്കാരങ്ങളിലെ അമിതത്വം, സംശയവും അസൂയയും, വെറും വര്‍ത്തമാനം പറയല്‍ തുടങ്ങിയവയാണവ. ഗവേഷക സംഘം ആളുകളെ കണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനമാണിത് പറയുന്നത്.

പുരുഷന്‍മാരുടെ പത്ത് പ്രധാന ന്യൂനതകളെ കുറിച്ച് ഏതെങ്കിലും സംഘം പഠനം നടത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. ഒരു ന്യൂനതയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ലെന്നുള്ളത് പ്രധാന വസ്തുതയാണ്. എന്നാല്‍ മറ്റുള്ളവരുടെ ന്യൂനതകളോടും കുറവുകളോടും ബുദ്ധിപരമായി സമീപിക്കാനുള്ള കഴിവാണ് നാം നേടിയെടുക്കേണ്ടത്. അത് ഭാര്യയാവാം, കൂട്ടുകാരനാവാം സഹോദരനാവാം. നാലാമത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം. ഭാര്യയുടെ അമിതമായ സംസാരത്തിന് ചികിത്സ നല്‍കാന്‍ അവളെ അധ്യാപന രംഗത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച ഒരാളെ എനിക്കറിയാം. അവളുടെ സംസാരത്തിന്റെ ആധിക്യം കാരണം എനിക്ക് തലപെരുക്കുമായിരുന്നു. അവളുടെ മാനേജ്‌മെന്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ പഠിപ്പിപ്പിക്കുന്ന ജോലിക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യാപന ജോലി ചെയ്യാന്‍ തുടങ്ങിയ അവള്‍ വളരെ ശാന്തമായിട്ടായിരുന്നു പിന്നീട് വീട്ടില്‍ പെരുമാറിയിരുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ പിന്നീട് അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കാരണം മനസ്സിലാകാത്ത കുട്ടികള്‍ക്ക് വേണ്ടി ആയിരം തവണ ക്ലാസുകള്‍ ആവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അവളുടെ സംസാരത്തോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പൂര്‍ത്തീകരിച്ചു.

By: Jasim Muthawwa വിവ: നസീഫ്‌

തഹജ്ജുദിലൂടെ ഉദ്ദിഷ്ടകാര്യം നേടാനാവില്ലേ?

നല്ല ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടുന്നതിന് വേണ്ടി ഞാന്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ എനിക്ക് എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. എല്ലായിടത്തും അഡ്മിഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മറുപടി: നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിന് അഡ്മിഷന്‍ കിട്ടുന്നതിനായി നിങ്ങള്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് ശരിയാണ്. എന്നാല്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് കൊണ്ട് ഒരു കാര്യം ഉറപ്പാക്കാനാവില്ല. പ്രാര്‍ഥന ഒരിക്കലും കഠിനമായ പരിശ്രമത്തിന് പകരമാവില്ല. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ച ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നമുക്ക് അവകാശമുണ്ട്. നിര്‍ണിതമായ പ്രാപഞ്ചിക നിയമങ്ങളോടെയാണ് അല്ലാഹു ഈ ലോകത്തെ സംവിധാനിച്ചിരിക്കുന്നത്. അതനുസരിച്ച് വിജയിക്കാനാവശ്യമായ ഘടകങ്ങള്‍ ഒരാള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ അയാള്‍ വിജയിക്കുന്നു. ചില നിയമങ്ങല്‍ ഈ ലോകത്തെ വിജയത്തിനുള്ളതാണെങ്കില്‍ മറ്റുചിലത് പരലോക വിജയത്തിനുള്ളതാണ്. ഈ ലോകത്തെ വിജയത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് (അതിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പ്രകാരം) അതില്‍ വിജയിക്കാനാവുമെന്നും പരലോക വിജയത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കാനാവുമെന്നും ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് ഉറപ്പു നല്‍കുന്നുണ്ട്. വിജയിക്കുന്നതിന് വേണ്ട പരിശ്രമങ്ങള്‍ നടത്താത്തവര്‍ പഴിക്കേണ്ടത് സ്വന്തത്തെ മാത്രമാണ്.
ഒരു കര്‍ഷകന്‍ ശ്രദ്ധയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് നോക്കൂ. അയാള്‍ ശരിയായ വിത്തുകള്‍ തെരെഞ്ഞെടുത്ത് മുന്‍കൂട്ടി അതിന് നിലം ഒരുക്കുന്നു. എന്നിട്ട് വിതക്കേണ്ട സമയമാവാന്‍ കാത്തുനില്‍ക്കുകയാണ്. എന്നിട്ട് മണ്ണില്‍ ആവശ്യമായ വളവും ജൈവാംശങ്ങളും ചേര്‍ത്ത് വിത്തുകള്‍ പാകുന്നു. തുടര്‍ന്നും അതിന് വേണ്ട പരിചരണങ്ങളെല്ലാം നല്‍കുന്നു. ഇങ്ങനെ താന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷം നല്ല വിള ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതേസമയം നല്ല വിളവ് ലഭിക്കാന്‍ അല്ലാഹു നിശ്ചയിച്ച നിയമങ്ങളൊന്നും പാലിക്കാതെ അലക്ഷ്യമായ കുറച്ച് വിത്തെറിഞ്ഞ ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിച്ചതു കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാനാവില്ല.
ലോകത്തെ ഏറ്റവും വിജയിയായ വ്യക്തിയായിരുന്നു പ്രവാചകന്‍ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. സൂക്ഷ്മമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു അദ്ദേഹത്തിന്റെ അസാമാന്യമായ വിജയങ്ങള്‍. എവിടെയെങ്കിലും ഇരുന്ന് പ്രാര്‍ഥിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മറിച്ച് തന്റെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തിയ ശേഷമായിരുന്നു അദ്ദേഹം അല്ലാഹുവോട് വിജയത്തെ തേടിയിരുന്നത്. വളരെ മനോഹരമായി ഒരു ഹദീഥില്‍ അത് വിവരിക്കുന്നത് കാണാം. ''നിനക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ നീ താല്‍പര്യം കാണിക്കുക. ഒപ്പം അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. നീ അശക്തനാവരുത്. നിന്നെ വല്ലതും ബാധിച്ചാല്‍ ഞാന്‍ ഇന്നയിന്ന രൂപത്തില്‍ ചെയ്തിരുന്നുവെങ്കില്‍ (അത് സംഭവിക്കില്ലായിരുന്നു) എന്ന് പറയരുത്. മറിച്ച് അല്ലാഹുവിന്റെ വിധിയാണത്, അവനുദ്ദേശിച്ചത് സംഭവിച്ചു എന്ന് പറയുക. നിശ്ചയം 'ആയിരുന്നെങ്കില്‍' എന്നുള്ളത് പിശാചിന് വാതില്‍ തുറന്നു കൊടുക്കലാണ്.''
അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങളുടെ പരാജയ കാരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ്. വിജയത്തിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച്ചയാവാം ഒരുപക്ഷേ നിങ്ങളുടെ പരാജയ കാരണം. നിങ്ങളുടെ നയത്തെയും പഠന രീതിയെയും കുറിച്ച് പുനരാലോചന നടത്താനുള്ള സമയമാണിത്. ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ സഹായം അതിനായി നിങ്ങള്‍ക്ക് തേടാം.
ആദ്യ ശ്രമത്തിലുള്ള പരാജയം നിങ്ങളെ ഒരിക്കലും അതില്‍ നിന്ന് പിന്തിരിപ്പിക്കരുത്. നിങ്ങള്‍ വിജയം നേടാന്‍ നിശ്ചയിക്കുകയും അതിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്താല്‍ അതില്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കാം. അബ്രഹാം ലിങ്കണെയും എഡിസനെയും പോലുള്ള വലിയ നേതാക്കളും കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാക്കളും അവരുടെ വീഴ്ച്ചകളില്‍ നിന്നായിരുന്നു പാഠം പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയതെന്ന് ഓര്‍ക്കുക.
'ഒട്ടകത്തെ കെട്ടിയിടുക, ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുക' എന്നാണ് പ്രവാചകന്‍(സ) കല്‍പിച്ചിരിക്കുന്നത്.
by: Sheikh Ahmed Kutyy... Translation by Naseef

Friday, August 26, 2016

മമ്മൂട്ടി എളയായും ഓർമ്മയിലേക്ക്

25 -08-16 വ്യാഴാഴ്ച്ച ദുബായിലെ അസറിന്റെ നേരത്ത് യാസിറിന്റെ ഫോൺ, (അതിനു മുന്നേ ചെക്കി വാട്സപ്പിലൂടെ സന്ദേശം തന്നിരുന്നത്, അതിൽ ലൈവ് അല്ലാത്തോണ്ട് കണ്ടില്ല)...ആ നേരത്ത് ഫോൺ എടുക്കാനായില്ല , പിന്നെ തിരിച്ചു വിളിച്ചപ്പോ പറഞ്ഞു . അൻസാർ എളയ പോയി എന്ന്... എന്ത് പറയണം എന്നറിയാതെ സ്തബ്ധനായി.. പടച്ചോന്റെ പരീക്ഷണങ്ങളിൽ ഒരിക്കലും തകരരുത്, റബ്ബിനോട് എപ്പോഴും തവക്കുലാക്കണം എന്ന് എപ്പോ കണ്ടാലും പറയാറുള്ള മനുഷ്യനാണ് പടച്ചോന്റെ വിധിപ്രകാരം യാത്ര പോയത് ... {പ്രിയപ്പെട്ട ഉമ്മ അടുത്തില്ലായ്‌മ ജീവിതത്തിൽ നന്നായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ആണ് ഉമ്മാന്റെ അനുജൻ  മമ്മദലിച്ചയും പോയത്.. അതിനു മുമ്പ് ചെമ്മുത്താന്റെ  ആമദലിയും പോയി... ഇപ്പോ മമ്മൂട്ടി എളയായും}
ആകെ തരിച്ചുപോയ നിമിഷങ്ങൾ ... നാട്ടിലേക്ക് വിളിക്കുകയും ഒക്കെ ചെയ്‌തെങ്കിലും, എന്തെങ്കും ഒന്ന് തിരികെ പറയാൻ ഞാൻ അശക്തനായിരുന്നു. ആ നേരം മുതൽ പഴയതുകൾ എല്ലാം ഞാൻ ഓർമ്മയിലേക്ക് തികട്ടികൊണ്ടു വന്നു റബ്ബിനോട് മമ്മൂട്ടി എളയാൻറെ മഗ്ഫിറത്തിനും മർഹമത്തിനുമായി ഞാൻ ദുആ ചെയ്യുകയായിരുന്നു... വേറെന്തും ചെയ്യാൻ എനിക്കാവുന്നില്ല.
എളയായും ഷാഫി മോനും 


ആ നേരങ്ങളിൽ അല്പം ഞാൻ കുടുംബ വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റി .... അത് ഇതായിരുന്നു

1. വല്ലാത്തൊരു ഷോക്കായിപ്പോയി...
എന്ത് പറയണം എന്നറിയുന്നില്ല...
2008ൽ ആമദലി ആരോടും പറയാതെ ചെമ്മുത്താനെയും 2 കുട്ടികളെയും മമ്മൂമാക്കും അബൂസാലി എളയാക്കും തിരികെ ഏൽപിച്ച് കടന്നു പോയി...
ഇന്ന് (25.82016) അൻസാർ എളയ (മമ്മൂട്ടി) നവാർത്താനെയും മകനെയും തിരിയെ ഏൽപ്പിച്ച് പടച്ചോന്റെ സന്നിധിയിലേക്ക് യാത്ര പോയി...

ആച്ചൂന്റെ മങ്ങലത്തിന് നാട്ടിൽ കൂടിയത് തന്നെ കൊല്ലങ്ങളായി നേരിൽ കാണാത്ത ബന്ധുബലങ്ങളെ നേരിൽ കാണാനും മുസാഫഹത്ത് ചെയ്യാനും ആയിരുന്നു.. ഒപ്പം മമ്മദലിച്ചാന്റെ ഓർമ്മകൾക്ക് മുന്നിൽ, പ്രാർത്ഥനയോടെ നിൽക്കാനും...

മമ്മൂട്ടി എളയാ പാലിച്ചിയടുക്കത്തേക്ക് കാറിൽ വന്നിറങ്ങിയതും പൊന്നുമോനെ കയ്യിൽ എടുത്ത് പന്തലിലേക്ക് വരുന്നതും ഇപ്പഴും ഓർമ്മയിലുണ്ട്.. അവർക്ക് മുന്നേ നവാർത്ത പന്തലിൽ കയറിയിരുന്നു..
ഭക്ഷണം കഴിച്ച് ഒരു പാട് അൻസാർ എളയാനോട് സംസാരിച്ചതാണ്.. ജോലിയും തിരക്കുകളും താമസവും പ്രൊമോഷൻ സാധ്യതകളുമൊക്കെ സംസാരത്തിൽ വന്നതാണ്.. അതിനിടക്ക് ജിലേബി ഒന്നെടുത്ത് വായിലിടുകയും ചെയ്ത്... ഉള്ളു തുറന്നുള്ള ആ സംസാരവും ചിരിയും ഒന്നും മനസിൽ നിന്ന് മായുന്നില്ല.
നവാർത്ത ഒരുപാട്... ഒരുപാട് വേദനകൾ ജീവിതത്തിൽ കടിച്ചിറക്കിയതാണ്.. ആ ജീവിതത്തിലേക്ക് തണലായി താങ്ങായിട്ടാണ് മമ്മൂട്ടി എളയ വന്നതും.. മുൻ സംഭവങ്ങളെ തൊട്ട് മൂഡ് ഓഫായ നവാർത്താനെ ചാർജ് ചെയ്തത് അൻസാർ എളയാന്റെ സാന്നിധ്യമായിരുന്നു...
എളയാക്കും ഒരുപാട് വേദനകൾ ഉണ്ടായിരുന്നു.. ചെറിയ പ്രായത്തിൽ ഉപ്പ മരണപ്പെട്ടത്... പെങ്ങളുടെ കുട്ടിയുടെ മരണം.. തുടങ്ങി പലതും... എല്ലാം പടച്ചവനിൽ തവക്കുലാക്കികൊണ്ട് തന്നെ ആയിരുന്നു എളയാന്റെ ജീവിതം...
പൊന്നുമോനെ സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ ആണ് പ്രിയ മാതാപിതാക്കൾ മക്കളുടെ വളർച്ചക്കാലത്ത് ആഗ്രഹിക്കുന്നത്... അതിന് അവസരം മമ്മൂട്ടി എളയാക്ക് കിട്ടീല്ല... പടച്ചവൻ വിളിച്ച്... എളയ യാത്ര പോയി...

ഈ മരണം എനിക്ക് വലിയ ഷോക്ക് തന്നിരിക്കയാണ്...
മരണം എന്നെ താഴെ പറയുന്ന തലത്തിൽ ഓർമ്മപ്പെടുത്തുകയാണ്...

നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല.

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും.

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര.

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും.

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും.

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല.

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്.

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു!

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു.

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല.

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക) ...

റബ്ബേ...
അൻസാർ എളയാന്റെ ആത്മാവിന് നീ പൊറുത്തു കൊടുക്കണമേ... കാരുണ്യം ചൊരിയണമേ..
ഈ മരണം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് നീ നവാർത്തയ്ക്ക് നൽകണമേ.. പൊന്നുമോനെ നീ കാവലിലാക്കണമേ...
അബൂസാലി എളയാക്ക്
മമ്മൂമാക്ക്, പുരയിൽ എല്ലാർക്കും എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണമേ.... ആമീൻ യാ... റബ്ബീ...


2. മയ്യത്ത് ഖബറിലേക്ക് വെക്കാൻ മണിക്കൂറുകൾ മാത്രം...
ഓരോ നാവിൽ നിന്നും താഴെ ദുആ ഉയരട്ടെ...
മമ്മൂട്ടി എളയാന്റെ ബർസഖീ / ഖബർ ജീവിതം റബ് എളുപ്പമാക്കികൊടുക്കട്ടെ.. ജന്നാത്തുൽ ഫിർദൗസിൽ സ്വാലിഹീങ്ങൾക്കൊപ്പം ചേർക്കുമാറാകട്ടെ... ആമീൻ



اَلَّلهُمَّ ثَبِّتْهُ عِنْدَ الْسُّوءالْ

وَالْهِمْهُ الْجَوَابْ

الَّلهُمَّ جَافِي الْقَبْرَ عَنْ جَنْبَيْهِ

الَّلهُمَّ آمِنْهُ مِنْ كُلِّ الْفَزَحِ

الَّلهُمَّ اغْفِرْلَهُ وَرْحَمْهُ

അല്ലാഹുമ്മ സബ്ബിത്‍ഹു ഇന്തസ്സുവാല്‍

വ അല്‍ഹിംഹുല്‍ ജവാബ്

അല്ലാഹുമ്മ ജാഫില്‍ ക്വബ്റ അന്‍ജന്‍ബൈയ്ഹി

അല്ലാഹുമ്മ ആമിന്‍ഹു മിന്‍ കുല്ലില്‍ ഫസഹ്

അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹൂ


അല്ലാഹുവേ ചോദ്യ സമയത്ത് ഇദ്ധേഹത്തിന് സ്ഥിരത നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് ഉത്തരം തോന്നിച്ച് കൊടുക്കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന്റെ വശങ്ങളില്‍ നിന്നും കബറിനെ അകറ്റേണമേ

അല്ലാഹുവേ എല്ലാ ഭയങ്ങളില്‍ നിന്നും ഇദ്ധേഹത്തിന് നിര്‍ഭയത്വം നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും ചൈയ്യേണമേ...



3. അല്ലാഹുമ്മ ഇഹ്ഫിർലഹു
അല്ലാഹുമ്മ ഇർഹംഹു...

എന്നീ തസ്ബീത്തുകൾ ചൊല്ലി...

മിൻഹാ ഖലഖ്നാക്കും..
വഫീഹാ നുഹീദുക്കും..
എന്ന വചനങ്ങൾ ഉച്ചരിച്ച് 3 പിടി മണ്ണുകൾ വാരിയിട്ട് ഖബർ മൂടിക്കഴിഞ്ഞുള്ള ദുആകൾക്ക് ശേഷം എല്ലാരും പള്ളിപറമ്പിൽ നിന്ന് പിരിഞ്ഞ് പോയി....

മൊഗ്രാൽ പുത്തൂർ പള്ളി ഖബർസ്ഥാനിൽ പുതുമണം മാറാത്ത ഖബറായി കുറച്ച് നാളുകൾ മമ്മൂട്ടി എളയാന്റെ ഖബറും കാണും.. ഇപ്പോ മമ്മൂട്ടി എളയ ഖബറിലൊറ്റക്കാണ്... ഖബറിൽ മലക്കുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോ ഉത്തരം പറയുകയാവും... റബ്ബേ... ഈമാനിലായിക്കൊണ്ട് മരിച്ചവരിൽ നീ മമ്മൂട്ടി എളയാനെ ഉൾപ്പെടുത്തണമേ.. സ്വർഗ്ഗ ലോകത്തിൽ നീ മമ്മൂട്ടി എളയാനെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തണമേ.. ആമീൻ
നവാർത്തയും ശാഫി മോനും ഒറ്റക്കായി... ഇല്ല.. അവർ ഒറ്റയ്ക്കല്ല, അവർക്ക് താങ്ങായി തണലായി അബൂ സാലി എളയായും മമ്മൂമയും ഷെക്കിയും ചെമ്മുത്തയുമുണ്ട്.. ശാഫി മോന് തുണയായി അജുവും ജുമാനയും.. അജൂനും ജുമാനാക്കും ഉപ്പയില്ലാ എന്ന തോന്നൽ ഉപ്പപ്പായും മാമായും ഉണ്ടാക്കീറ്റ... ശാഫി മോനും അങ്ങിനെ കൈന്താർ മണ്ണിൽ വളരും... ശാഫി മോന് ഉയരങ്ങളിലെത്താൻ നമ്മൾ കൈത്താങ്ങ് ആവണം... നവാർത്ത കുറെ സഹിച്ച് വളർന്നതാണ്.. ഈ മരണം നവാർത്തയ്ക്ക് ഷോക്ക് ആയി മാറിക്കൂട.. നവാർത്തയെ സാധാരണ ജീവിതത്തിലേക്ക് ചാർജ് ചെയ്യണം.. റബ്ബേ, മമ്മൂട്ടി എളയാന്റെ അഭാവം കൊണ്ട് ഒറ്റപ്പെട്ട നവാർത്തയ്ക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് നൽകണമേ...
ഞങ്ങളിൽ നിന്ന് പിരിഞ്ഞ് പോയ ബന്ധുക്കൾ, സ്വന്തക്കാർ എന്നിവരുടെ ഖബർ നീ വിശാലമാക്കണമേ.. അവരെ സ്വർഗ്ഗത്തിലാക്കണമേ...

നമ്മുടെ ദുആകളിൽ ഇത് എപ്പഴും ഉണ്ടാവണം..



****
നിറഞ്ഞ പുഞ്ചിരിയോടെ, സരസമായ സംസാരങ്ങളോടെ എന്നും കണ്ടിരുന്ന മമ്മൂട്ടി എളയ  ഇനി ഞങ്ങൾക്കൊപ്പമില്ല എന്ന് ചിന്തിക്കാനാവുന്നില്ല...
 റബ്ബേ എളയാക്ക് നീ മഗ്ഫിറത്ത് നൽകണമേ...... നവാർത്തായ്ക്കും ഷാഫിമോനും എല്ലാം സഹിക്കാനുള്ള കരുത്ത് നൽകേണമേ ....