Friday, August 2, 2013

ഓര്‍മകള്‍ മരിക്കുമോ....


ഓര്‍മകള്‍ മരിക്കുമോ.....
വീട്ടിലേക്കു പോലീസ് അന്വേഷിച്ചു വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ..കോളേജില്‍ പഠിക്കുന്ന കാലം...ബസ്സിറന്കുന്നതും കാത്തു ഇനാമു നില്പുണ്ടായിരുന്നു....മുഖത്ത് എന്തോ പന്തികേട്....``എടാ..ആകെ ഗുലുമാലായി..ആ വാര്‍ത്ത പ്രശ്നമായി..പോലീസ് വന്നിരുന്നു..നിന്റെ വീട്ടിലേക്കും പൊയ് ``
സംഗതി ഇങ്ങനെയാണ്...മമ്മൂട്ടി യുടെ ``ന്യൂ ഡല്‍ഹി``സിനിമ കണ്ട ആവേശത്തിലാണ് ``പരവനടുക്കം ഡയറി `` എന്ന പേരില്‍ കയ്യെഴുത്ത് പത്രം തുടങ്ങുന്നത്...ഇന്റര്‍ നെറ്റും ഫേസ് ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് പരവനടുക്കതിന്റെ നുറുങ്ങു വാര്തകലുമായി ഇറങ്ങിയ പത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത...ന്യൂ ഡല്‍ഹിയിലെ വിശ്വനാഥനെ പോലെ ഒരു അപരനാമദേയം ഉണ്ടാക്കി..``മേഴ്സിക്കുട്ടി``....മേഴ്സിക്കുട്ടി എഴുതുന്ന ലേഖനങ്ങള്‍ ഒക്കെ വിവാദമായി...വിവാധമായെക്കാവുന്ന ലേഖനങ്ങള്‍ മേഴ്സിക്കുട്ടി യുടെ പേരില്‍ എഴുതി എന്നതാണ് ശരി..managing editor: Inamu,  ഞാന്‍  editor,  Sub Editor Haneef, Associated editor: Mahamood,   circulation : Karunakaran Palichiyadukkum...ഇങ്ങനെയായിരുന്നു പത്രത്തിന്റെ കിടപ്പ്....ദേളിയില്‍ മയക്കുമരുന്ന് വിതരണം കണ്ടെത്തിയത്‌ മഹമൂദ്‌ ആണ്...രാത്രി ഉറക്കിളച്ചിരുന്നു അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തി അങ്ങനെതന്നെ എഴുതി...പത്രം ഇറങ്ങിയ അന്ന് തന്നെ ബന്ധപ്പെട്ടവര്‍ അന്ന് ദേളിയില്‍ താമസിച്ചിരുന്ന മഹമൂദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി...ഇത് കണ്ടുവന്ന ഒരാള്‍ വെറുതെ പ്രശ്നത്തിലേക്ക് എടുത്തുചാടി...അതോടെ ഭീഷണി അയാളുടെ നേര്കായി...പേടിച്ചു പോയ അയാള്‍ പോലീസില്‍ പരാതിപെട്ടു...അതുചെന്നെത്തിയത് മൂല കാരണമായ പത്രത്തിലും ...അങ്ങനെ യാണ് പോലീസ്‌ അന്വേഷിച്ച വന്നത്..
കാംപസിനകത്തു മാത്രം ഒതുങ്ങിയിരുന്ന കാമ്പസ്‌ രാഷ്ട്രീയ കേസുകള്‍ ഉണ്ടായിരുന്നു എന്നല്ലാതെ പോലീസ് വന്നു പിറ്റേന്ന് ഹാജരാകാന്‍ പറയുന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ പേടിയും മാനസിക അസ്വസ്ഥതയും ഉണ്ടാക്കി...പോരെങ്കില്‍  മയക്കു മരുന്നുംകാരുടെ  ഭീഷണി വേറെയും.. നാളെ ഇന്ദു ചെയ്യും എന്നതിനെ പറ്റി വിഷമിച്ചു പാറപ്പുറത്ത് ഞങ്ങള്‍ ഇരിക്കുകയാണ്...അപ്പോള്‍ വരുന്നു ദൈവ ദൂദനെ പോലെ ഒരാള്‍...സാക്ഷാല്‍ മമ്മദലിച്ച....ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുതല്‍ പൂര്‍ണ പിന്തുണ തന്നിരുന്നവൊക്കെ ഈ പ്രശ്നം വന്നപ്പോള്‍  ഉള്വലിന്രുജിരുന്നു...സ്വത സിദ്ധമായ കുസൃതി ചിരിയുമായി മമ്മദലിച്ച പറഞ്ഞു``ഇതിനൊക്കെ എന്ധിനാടാ ടെന്‍ഷന്‍ അടിക്കുന്നത്..? രാവിലെ സ്റ്റേഷനില്‍ വാ..ഞാനുണ്ടാവും അവിടെ..``
പിറ്റേന്ന് സ്റേഷനില്‍ ഞാങ്ങളെക്കാളും മുന്‍പ് മമ്മദാലിച്ച എത്തിയിരുന്നു...പോലീസിന്റെ വിരട്ട് പ്രദീക്ഷിചിരുന്നിടത് ഞങ്ങള്‍ക്ക് ലഭിച്ചത എസ്.ഐ.യുടെ പ്രോത്സാഹനവും ഉപദേശവും. 
.     
.മമ്മദലിചാന്റെ സ്നേഹത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ഒരു നേരിയ ഉദാഹരണം മാത്രമാണിത്‌..ഈ ഭൂമുയില്‍ നിന്നും അദ്ദേഹം വിടറഞ്ഞെങ്ങിലും ഇതുപോലെ ഒരുപാട് ഹൃദയങ്ങളില്‍ എന്നും അദ്ദേഹം ജീവിക്കും....
വീട്ടിലേക്കു പോലീസ് അന്വേഷിച്ചു വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ..കോളേജില്‍ പഠിക്കുന്ന കാലം...ബസ്സിറന്കുന്നതും കാത്തു ഇനാമു നില്പുണ്ടായിരുന്നു....മുഖത്ത് എന്തോ പന്തികേട്....``എടാ..ആകെ ഗുലുമാലായി..ആ വാര്‍ത്ത പ്രശ്നമായി..പോലീസ് വന്നിരുന്നു..നിന്റെ വീട്ടിലേക്കും പൊയ് ``


സംഗതി ഇങ്ങനെയാണ്...മമ്മൂട്ടി യുടെ ``ന്യൂ ഡല്‍ഹി``സിനിമ കണ്ട ആവേശത്തിലാണ് ``പരവനടുക്കം ഡയറി `` എന്ന പേരില്‍ കയ്യെഴുത്ത് പത്രം തുടങ്ങുന്നത്...ഇന്റര്‍ നെറ്റും ഫേസ് ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് പരവനടുക്കതിന്റെ നുറുങ്ങു വാര്തകലുമായി ഇറങ്ങിയ പത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത...ന്യൂ ഡല്‍ഹിയിലെ വിശ്വനാഥനെ പോലെ ഒരു അപരനാമദേയം ഉണ്ടാക്കി..``മേഴ്സിക്കുട്ടി``....മേഴ്സിക്കുട്ടി എഴുതുന്ന ലേഖനങ്ങള്‍ ഒക്കെ വിവാദമായി...വിവാധമായെക്കാവുന്ന ലേഖനങ്ങള്‍ മേഴ്സിക്കുട്ടി യുടെ പേരില്‍ എഴുതി എന്നതാണ് ശരി..managing editor: Inamu, ഞാന്‍ editor, Sub Editor Haneef, Associated editor: Mahamood, circulation : Karunakaran Palichiyadukkum...ഇങ്ങനെയായിരുന്നു പത്രത്തിന്റെ കിടപ്പ്....ദേളിയില്‍ മയക്കുമരുന്ന് വിതരണം കണ്ടെത്തിയത്‌ മഹമൂദ്‌ ആണ്...രാത്രി ഉറക്കിളച്ചിരുന്നു അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തി അങ്ങനെതന്നെ എഴുതി...പത്രം ഇറങ്ങിയ അന്ന് തന്നെ ബന്ധപ്പെട്ടവര്‍ അന്ന് ദേളിയില്‍ താമസിച്ചിരുന്ന മഹമൂദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി...ഇത് കണ്ടുവന്ന ഒരാള്‍ വെറുതെ പ്രശ്നത്തിലേക്ക് എടുത്തുചാടി...അതോടെ ഭീഷണി അയാളുടെ നേര്കായി...പേടിച്ചു പോയ അയാള്‍ പോലീസില്‍ പരാതിപെട്ടു...അതുചെന്നെത്തിയത് മൂല കാരണമായ പത്രത്തിലും ...അങ്ങനെ യാണ് പോലീസ്‌ അന്വേഷിച്ച വന്നത്..
കാംപസിനകത്തു മാത്രം ഒതുങ്ങിയിരുന്ന കാമ്പസ്‌ രാഷ്ട്രീയ കേസുകള്‍ ഉണ്ടായിരുന്നു എന്നല്ലാതെ പോലീസ് വന്നു പിറ്റേന്ന് ഹാജരാകാന്‍ പറയുന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ പേടിയും മാനസിക അസ്വസ്ഥതയും ഉണ്ടാക്കി...പോരെങ്കില്‍ മയക്കു മരുന്നുംകാരുടെ ഭീഷണി വേറെയും.. നാളെ ഇന്ദു ചെയ്യും എന്നതിനെ പറ്റി വിഷമിച്ചു പാറപ്പുറത്ത് ഞങ്ങള്‍ ഇരിക്കുകയാണ്...അപ്പോള്‍ വരുന്നു ദൈവ ദൂദനെ പോലെ ഒരാള്‍...സാക്ഷാല്‍ മമ്മദലിച്ച....ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുതല്‍ പൂര്‍ണ പിന്തുണ തന്നിരുന്നവൊക്കെ ഈ പ്രശ്നം വന്നപ്പോള്‍ ഉള്വലിന്രുജിരുന്നു...സ്വത സിദ്ധമായ കുസൃതി ചിരിയുമായി മമ്മദലിച്ച പറഞ്ഞു``ഇതിനൊക്കെ എന്ധിനാടാ ടെന്‍ഷന്‍ അടിക്കുന്നത്..? രാവിലെ സ്റ്റേഷനില്‍ വാ..ഞാനുണ്ടാവും അവിടെ..``
പിറ്റേന്ന് സ്റേഷനില്‍ ഞാങ്ങളെക്കാളും മുന്‍പ് മമ്മദാലിച്ച എത്തിയിരുന്നു...പോലീസിന്റെ വിരട്ട് പ്രദീക്ഷിചിരുന്നിടത് ഞങ്ങള്‍ക്ക് ലഭിച്ചത എസ്.ഐ.യുടെ പ്രോത്സാഹനവും ഉപദേശവും.
.
മമ്മദലിചാന്റെ സ്നേഹത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ഒരു നേരിയ ഉദാഹരണം മാത്രമാണിത്‌..ഈ ഭൂമുയില്‍ നിന്നും അദ്ദേഹം വിടറഞ്ഞെങ്ങിലും ഇതുപോലെ ഒരുപാട് ഹൃദയങ്ങളില്‍ എന്നും അദ്ദേഹം ജീവിക്കും....

By: Ashraf Kaindar in his FaceBook Page

*********************

മമ്മയില്ച്ചാ ഞങ്ങളുടെ ധൈര്യമായിരുന്നു.. ഊര്ജ്ജമായിരുന്നു..

സീ. എല്‍ . മുഹമ്മദലി എന്ന നമ്മുടെ മമ്മയില്ച്ചാന്റെ വേര്പാട് കുറച്ചൊന്നുമല്ല നമ്മെ വേധനിപ്പിച്ചിരിക്കുന്നത്.. അദ്ദേഹം ഞങ്ങളുടെ ധൈര്യമായിരുന്നു... ഊര്ജ്ജമായിരുന്നു.. കുടുംബത്തില്‍ ഏത് പ്രശ്നങ്ങളിലും ഞങ്ങളുടെ ഒപ്പം നിന്നു അതിനു അതിന്റെ ന്യായമായ രീതിയില്‍ നേരിടാന്‍ എന്നും ധൈര്യവും പ്രചോദനവും തരുമായിരുന്നു മമ്മയില്ച... അതിനു ഒരു രീതിയിലുള്ള സംഘടനാ, രാഷ്ട്രീയ നിറം കൊടുക്കറുണ്ടായിരുന്നില്ല... സ്വന്തം കുടുംബമെന്ന മുന്ഗദണന ആദ്യം നല്കുകയും, പ്രശ്നങ്ങളില്‍ എന്നും ഒപ്പം നില്ക്കുകയും സ്നേഹം നല്കുകയും തരുമായിരുന്നു ഞങ്ങളുടെ പ്രിയങ്കരനായ മമ്മയില്ച...

രോഗാസന്ന സമയത്തു അതിനെ സ്വയം ധൈര്യസമേതം ഉള്ക്കൊണ്ടു, മറ്റു ബന്ധുക്കള്ക്കുത ആശ്വസം നല്കുമായിരുന്ന ഞങ്ങളുടെ മമ്മയില്ച്ചായെ ഇത്രപെട്ടന്നു രോഗം തൊല്പ്പിച്ചുകളയുമെന്നു ആരും നിനച്ചതേയില്ല റബ്ബേ....!!!

അല്ലാഹുവേ... മമ്മയില്ച്ചാന്റെ വേറ്പാടില്‍ ദുഖമനുഭവിക്കുന്ന മക്കള്ക്കും കുടുംബത്തിനും നീ ക്ഷമ നല്കേണമേ... അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കേണമേ നാഥാ.. പാപമോചനത്തിന്റെ മാസമായ ഈ പുണ്യ റമഥാനില്തൊന്നെ മരണത്തെ നേരിടെണ്ടിവന്ന അദ്ദേഹത്തിനു നീ പോറുത്തുകൊടുക്കുകയും, അദ്ദേഹതെയും നമ്മെ എല്ലാവരെയും നിന്റെ സ്വര്ഗൊപൂങ്കാവനത്തില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാക്കേണമേ... ആമീന്..

By: Sherief CL, in his FaceBook Page 

No comments: