മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.
ചരിത്രത്താളുകളിലൂടെ കണ്ണോടിച്ചാൽ നമുക്കൊരുപാട് ചിത്രങ്ങൾ കോറിയിട്ടത് കാണാം.
നാലുവയസ്സുവരെ സംസാരിക്കാതിരുന്ന ബാലനെക്കുറിച്ച് ടീച്ചര്‍ മാര്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഇവന്‍ ജീവിതത്തില്‍ ഒന്നുമാകുവാന്‍ പോകുന്നില്ല.” ഈ വ്യക്തിയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭയായി മാറിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തോല്ക്കുകയും, മണ്ടനെന്നു വിളിച്ച് മറ്റുള്ളവര്‍ ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് പില്‍ക്കാലത്ത് പ്രശസ്ത പ്രഭാഷകനും ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിയുമായി മാറിയ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.
സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിവില്ലെന്നു പറഞ്ഞ് കോച്ച് തിരിച്ചയച്ച വ്യക്തിയാണ് പിന്നീട് ബാസ്ക്കറ്റ്ബോള്‍ രംഗത്തെ രാജാവായി മാറിയ മൈക്കിള്‍ ജോര്‍ഡാന്‍.
ഒരു പുസ്തകം പ്രസാധകര്‍ 140 തവണ തിരസ്ക്കരിച്ചാല്‍ ആ പുസ്തകത്തിന്‍റെ ഭാവിയെന്താകും? ഇന്ന് 800 ലക്ഷം കോപ്പികള്‍ അറുപത് വ്യത്യസ്ത ടൈറ്റിലുകളിലായി ഇറങ്ങിയിട്ടുള്ള ‘ചിക്കന്‍ സൂപ്പ് ഫോള്‍ ദ സോള്‍’ പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കൊള്ളില്ലെന്നു പറഞ്ഞത് ഒന്നും രണ്ടുമല്ല നൂറ്റിനാല്പ്പത് പ്രസാധകരാണ്.
മുകളില്‍ പ്രസ്താവിച്ച സംഭവങ്ങളിൽ പരാമർശിക്കപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ച് പലരും ശരി എന്നു തോന്നി പറഞ്ഞ കാര്യങ്ങളൊക്കെ തികച്ചും തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.
ഒരാളെ വിലയിരുത്തും മുമ്പ്, അയാളെ ശരിക്കടുത്തറിയണം. അത്തരത്തിൽ അടുത്തറിഞ്ഞ ആൾക്കേ നല്ലൊരു വഴികാട്ടിയാവാനാകൂ.
ഒരധ്യാപകൻ, ഒരു കരിയർ ഗൈഡ് എന്നും നല്ല വഴികാട്ടിയാവണം.
നല്ലതിലേക്ക് നയിക്കുന്ന വഴികാട്ടി.
No comments:
Post a Comment